ആയുധങ്ങൾ ബാക്കിവച്ച് ആർബിഐ; നിരക്കുകളിൽ മാറ്റം വരുത്തിയില്ല
ആയുധങ്ങൾ ബാക്കിവച്ച്  ആർബിഐ; നിരക്കുകളിൽ മാറ്റം വരുത്തിയില്ല
Thursday, August 6, 2020 11:11 PM IST
മുംബൈ: പ്രവചനങ്ങളും അഭ്യൂഹങ്ങളും ശരിവച്ച് റിസർവ് ബാങ്കിന്‍റെ 24ാം ധനനയസമിതി യോഗത്തിനു (എംപിസി)സമാപനം. റീപ്പോ നിരക്കിലും റിവേഴ്സ് റീപ്പോ നിരക്കിലും മാറ്റം വരുത്തുന്നില്ലെന്നും സന്പദ്വ്യവസ്ഥയുടെ വളർച്ച ഉറപ്പുവരുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ആർബിഎെ ഗവർണർ ശക്തി കാന്ത ദാസ് അറിയിച്ചു.

ഇതോടെ റീപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്സ് റീപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. മൂന്നു ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു ദാസ്. ഫെബ്രുവരിക്കുശേഷം റീപ്പോനിരക്കിൽ 115 ബേസിസ് പോയിന്‍റ് കുറവു വരുത്തിയിരുന്നു.

നിരക്കുകളിൽ എംപിസി മാറ്റം വരുത്താനിടയില്ലെന്നായിരുന്നു ഭൂരിഭാഗം പ്രവചനങ്ങളും. ആഗോള സന്പദ്‌വ്യവസ്ഥ അസ്ഥിരമായി തുടരുകയാണ്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് രാജ്യത്തെ ധനകാര്യരംഗത്ത് അടുത്തിടെയുണ്ടായ ശുഭലക്ഷണങ്ങൾ നിഷ്പ്രഭമാക്കി. രണ്ടാം പാദം വരെ പണപ്പെരുപ്പം കൂടിയ നിലയിൽ തുടരാനാണു സാധ്യത. ആ സ്ഥിതിക്ക് നിരക്കുകളിൽ കുറവ് വരുത്തുന്നത് അഭിലഷണീയമല്ല. ഇത്തരത്തിലുള്ള നടപടികൾ അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്.

രണ്ടാം പാദത്തിനുശേഷം പണപ്പെരുപ്പം കുറഞ്ഞേക്കാം. നടപ്പു സാന്പത്തിക വർഷം ജിഡിപി വളർച്ച നെഗറ്റീവിലേക്കു പോകുമെന്നും ദാസ് പറഞ്ഞു. കാർഷികേതര ആവശ്യങ്ങൾക്കുള്ള സ്വർണപ്പണയ വായ്പകളിൽ കൂടുതൽ പണം നൽകാൻ എംപിസിയിൽ തീരുമാനമായി.

എന്നാൽ വായ്പകൾക്കുള്ള മോറട്ടോറിയം കാലാവധി നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനമൊന്നുമുണ്ടായില്ല. അതേസമയം കോവിഡ് പ്രതിസന്ധി പരിഗണിച്ച് വായ്പകളുടെ പുനഃക്രമീകരണത്തിനുള്ള അനുമതിയും ആർബിഐ പ്രഖ്യാപിച്ചു.

സുരക്ഷ ഉറപ്പിക്കാൻ പോസിറ്റീവ് പേ ഫീച്ചർ

ചെക്ക് നൽകിയുള്ള ഇടപാടുകളിലെ സുരക്ഷ ഉറപ്പിക്കാനുള്ള സംവിധാനമാണിത്. അക്കൗണ്ട് ഉടമ നല്കിയ ചെക്കിലൂടെ ഒരു വ്യക്തി പണം പിൻവലിക്കാനെത്തുന്പോൾ, അക്കൗണ്ട് ഉടമയ്ക്ക് താൻ നൽകിയ ചെക്കിന്‍റെയും അക്കൗണ്ടിന്‍റെയും വിശദാംശങ്ങൾ ബാങ്ക് അധികൃതർക്ക് ഓണ്‍ലൈനിൽ കൈമാറാനാകും. 50,000 രൂപയ്ക്ക് മുകളിലുള്ള തുകയുടെ ചെക്ക് ഇടപാടുകളിലാണ് ഈ സംവിധാനം ഉപയോഗിക്കാനാവുക. ഐസിഐസിഐ ബാങ്ക് നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. അക്കൗണ്ട് ഉടമയ്ക്ക്, താൻ നൽകിയ ചെക്കിന്‍റെ ചിത്രം പ്രത്യേക ആപ്പിലൂടെ ബാങ്കിന് അയയ്ക്കാനുള്ള സംവിധാനമാണ് ഐസിഐസിഐ ബാങ്ക് ഒരുക്കിയിട്ടുള്ളത്. ഇതിലൂടെ, പണം പിൻവലിക്കാനായി കൊണ്ടുവരുന്ന ചെക്ക് അക്കൗണ്ട് ഉടമ നൽകിയതുതന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ബാങ്ക് അധികൃതർക്ക് സാധിക്കുന്നു.


നബാർഡിനും എൻഎച്ച്ബിക്കും 5000 കോടിയുടെ പദ്ധതികൾ

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്‍റിനും (നബാർഡ്) നാഷണൽ ഹൗസിംഗ് ബാങ്കിനും 10,000 കോടി രൂപയുടെ സഹായ പദ്ധതി പ്രഖ്യാപിച്ച് ആർബിഎെ. ഇരു സ്ഥാപനങ്ങൾക്കും 5000 കോടി രൂപ വീതമായിരിക്കും ലഭിക്കുക. ഇതിലൂടെ ചെറുകിട ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും പണ ലഭ്യത ഉറപ്പുവരുത്താമെന്നാണ് കണക്കുകൂട്ടൽ.

വായ്പാ പുനഃക്രമീകരണത്തിന് അവസരം

കോർപറേറ്റുകൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും വായ്പകളുടെ ഒറ്റത്തവണ പുനഃക്രമീകരണത്തിന് അവസരമൊരുക്കി ആർബിഎെ. സാന്പത്തിക പ്രതിസന്ധിയിലായ സംരംഭങ്ങളെടുത്ത വായ്പകൾ നിഷ്ക്രിയ ആസ്തിയായി കണക്കാക്കാതെയുള്ള പുനക്രമീകരണമാണിത്. പഴ്സണൽ ലോണ്‍ വിഭാഗത്തിലുള്ളവയ്ക്കും ഈ ആനുകൂല്യം ലഭ്യമാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനു മുന്പുവരെ തിരിച്ചടവിൽ വീഴ്ച വരുത്താത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിനുള്ള മാനദണ്ഡങ്ങളുംമറ്റും തയാറാക്കാൻ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ കെ. കമ്മത്ത് അധ്യക്ഷനായിട്ടുള്ള വിദഗ്ധ സമിതിയെ നിയമിച്ചതായും ആർബിഎെ അറിയിച്ചു. നിലവിലുള്ള ലോൺ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയാണ് പുനഃക്രമീകരണത്തിലൂടെ ചെയ്യുന്നത്. തിരിച്ചടവ് കാലാവധി നീട്ടി നൽകൽ, ഇഎംഐയിൽ കുറവ് വരുത്തൽ തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

സ്വർണപ്പണയത്തിൽ കൂടുതൽ വായ്പ

കാർഷികേതര ആവശ്യങ്ങൾക്കുള്ള സ്വർണപ്പണയ വായ്പകളിൽ കൂടുതൽ പണം അനുവദിക്കാൻ ആർബിഎെ അനുമതി. പണയ ഉരുപ്പടിയുടെ മൂല്യത്തിന്‍റെ 90 ശതമാനം വരെ വായ്പയായി നൽകാമെന്നാണ് ആർബിഎെ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇത് 75 ശതമാനമായിരുന്നു. ഈ ആനുകൂല്യം 2021 മാർച്ച് 31 വരെ ലഭ്യമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.