റബറും കുരുമുളകും കരുത്താർജിക്കുമെന്നു പ്രതീക്ഷ
റബറും കുരുമുളകും കരുത്താർജിക്കുമെന്നു പ്രതീക്ഷ
Sunday, September 13, 2020 11:59 PM IST
വിപണി വിശേഷം/ കെ.ബി. ഉദയഭാനു

കൊച്ചി: കാലവർഷം മാസാവസാനം പടിയിറങ്ങുന്നതോടെ ടാപ്പിംഗ് കൂടുതൽ ഊർജിതമാക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ഉത്തരേന്ത്യൻ ഉത്സവാഘോഷങ്ങൾ മുന്നിൽ കണ്ട് സുഗന്ധവ്യഞ്ജനങ്ങൾ സംഭരിക്കാനുള്ള നീക്കത്തിൽ, കുരുമുളക് വീണ്ടും കരുത്ത് കാണിക്കുമെന്ന പ്രതീക്ഷയിൽ വ്യാപാര രംഗം. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങിത് എണ്ണക്കുരുക്കളുടെ വിലക്കയറ്റത്തിന് വഴിതെളിക്കാം, മില്ലുകാർ വില ഉയർത്തി കൊപ്ര ശേഖരിച്ചു. സ്വർണ വില ഉയർന്നു.

നാലുമാസം നീണ്ട തേരോട്ടങ്ങൾക്ക് ശേഷം കാലവർഷം പടി ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി വൻ നാശനഷ്ടങ്ങൾ വരുത്തിയില്ലങ്കിലും പലഭാഗങ്ങളിലും കനത്ത മഴ മൂലം കൃഷിയിടങ്ങൾക്ക് നേരിട്ട തിരിച്ചടികൾ ചെറുകിട കർഷകരെ കുടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കി. റബർ വിപണിയിലെ പ്രതിസന്ധികൾ മുൻ നിർത്തി റെയിൻ ഗാർഡിന് പോലും ഒട്ടുമിക്കതോട്ടങ്ങളും കർഷകർ താൽപര്യം കാണിച്ചില്ല. സെപ്റ്റംബർ കഴിയുന്നതോടെ കാലാവസ്ഥ മാറ്റം റബർ മേഖല നേട്ടമാക്കാൻ ശ്രമിക്കാം.

കഴിഞ്ഞ മാസങ്ങളിൽ കൊച്ചി, കോട്ടയം വിപണികളിൽ കാര്യമായ വിൽപ്പന സമ്മർദം റബറിൽ ദൃശ്യമായില്ലെങ്കിലും ഡിസംബർ‐ജനുവരി വരെയുള്ള കാലയളവിൽ ഷീറ്റും ലാറ്റക്സും കൂടുതലായി ഉൽപാദിപ്പിക്കാം. നാലാം ഗ്രേഡ് 13,200 ലും അഞ്ചാം ഗ്രേഡ് 12,800 രൂപയിലുമാണ്. ലാറ്റക്സ് 7650 ലേയ്ക്ക് ഇടിഞ്ഞു. വരവ് ഉയർന്നാൽ വ്യവസായികൾ നിരക്ക് ഉയർത്താതെ ചരക്ക് സംഭരണത്തിന് നീക്കം നടത്താനും ഇടയുണ്ട്.

കോവിഡ് പ്രതിസന്ധി മൂലം തായ്‌ലൻഡിൽ റബർ ടാപ്പിംഗിന് നേരിട്ട തടസം അവരുടെ മൊത്തം ഉത്പാദനത്തിൽ വൻ വിളളലുണ്ടാക്കി. ബാങ്കോക്കിൽ നിന്നുള്ള കയറ്റുമതികൾ ചുരുങ്ങിയത് മൂലം ഒാഗസ്റ്റിൽ അവിടെ റബർ വില ഇരുപത്തി അഞ്ച് ശതമാനം ഉയർന്നു. മലേഷ്യ, ഇന്തോനേഷ്യൻ വിപണികളും ഈ അവസരത്തിൽ ചൂടുപിടിച്ചെങ്കിലും നമ്മുടെ മാർക്കറ്റിൽ വിലക്കയറ്റം അഞ്ച് ശതമാനത്തിൽ ഒതുങ്ങി. ബാങ്കോക്കിൽ റബർ വില 13,866 രൂപ.


നവരാത്രിയും വിജയദശമിയും നബിദിനവും മുന്നിൽ കണ്ട് ഉത്തരേന്ത്യകാർ സുഗന്ധവ്യഞ്ജനങ്ങൾ സംഭരിച്ചു. അന്തർസംസ്ഥാന ഇടപാടുകാരുടെ വരവിൽ കുരുമുളക് വില ഒരു ചുവട് കൂടി മുന്നേറി. ഓഫ് സീസണിലെ വിലക്കയറ്റം മുന്നിൽ കണ്ട് കാർഷിക മേഖല ചരക്ക് നീക്കം നിയന്ത്രിച്ചു. ഹൈറേഞ്ചിലെ സ്റ്റോക്കിസ്റ്റുകളും കർഷകരും പ്രതീക്ഷയിലാണ്.

ഇതിനിടയിൽ കുരുമുളകിന്‍റെ ഗുണനിലവാരം ഉയർത്തണമെന്ന ആവശ്യം കയറ്റുമതി മേഖലയിൽ നിന്ന് ഉയരുന്നു. കീടനാശിനി‐രാസവള പ്രയോഗങ്ങൾ കുറച്ച് മുളക് ഉൽപാദനം ഉയർത്തിയാൽ വിദേശ ഓർഡറുകൾക്ക് അവസരം തെളിയുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ. ഏതാനും വർഷങ്ങളായി അന്താരാഷ്ട്ര വിപണിയിലെ മത്സരങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഇന്ത്യൻ മുളക് ക്ലേശിക്കുകയാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് കിലോ 343 രൂപയിൽ നീങ്ങുമ്പോൾ ഇതര ഉൽപാദന രാജ്യങ്ങളും വില കിലോ 200‐225 രൂപയാണ്.

അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 4000 ഡോളറിൽ നിന്ന് 5000 ലേയ്ക്ക് ഉയർന്നു. ഇന്തോനേഷ്യയും വിയെറ്റ്നാമും 2500 ഡോളറിന് ക്വട്ടേഷൻ ഇറക്കി. ബ്രസീലിയൻ കയറ്റുമതിക്കാർ ക്രിസ്തുമസ്‐ന്യൂഇയർ ഓർഡറുകൾ പിടിക്കാനുള്ള ശ്രമത്തിലാണ്. ഒക്ടോബറിൽ 2300 ഡോളറിന് അവർ പുതിയ ചരക്ക് ഷിപ്പ്മെൻറ് നടത്തും.

സ്വർണ വിലയിൽ മുന്നേറ്റം. ആഭരണ വിപണികളിൽ പവൻ 37,360 രൂപയിൽ നിന്ന് 37,800 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1932 ഡോളറിൽ നിന്ന് 1940 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.