റബർ കയറ്റുമതി സാധ്യത തെളിയുന്നു
റബർ  കയറ്റുമതി സാധ്യത  തെളിയുന്നു
Monday, September 21, 2020 12:10 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

രാജ്യാന്തര വില കുതിച്ചതോടെ റബർ കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബോർഡ് ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. സുഗന്ധവ്യഞ്ജന വിപണിയിൽ കുരുമുളക് തേരോട്ടം തുടരുന്നു. വ്യവസായികൾ ഇറക്കുമതി ഭീഷണിക്കുള്ള നീക്കത്തിൽ. നവരാത്രി ഡിമാൻഡ് മുന്നിൽക്കണ്ട് വെളിച്ചെണ്ണ ചൂടുപിടിച്ചു. സ്വർണവില വീണ്ടും മുന്നേറി.

ഇന്ത്യൻ റബർ കയറ്റുമതിക്ക് അനുകൂല സാഹചര്യം ഒത്തുവന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മികച്ചയിനം ഷീറ്റ് കയറ്റുമതി നടത്തി കാർഷിക മേഖലയ്ക്ക് ആവശ്യമായ പിന്തുണ നൽകാൻ റബർ ബോർഡ് രംഗത്തിറങ്ങിയാൽ വർഷാന്ത്യം വരെ നമ്മുടെ ഉത്പാദകർക്ക് മെച്ചപ്പെട്ട വില ഉറപ്പുവരുത്താനാവും. രാജ്യാന്തര വിപണിയിൽ നാലാം ഗ്രേഡ് റബറിന് പിന്നിട്ടവാരം 625 രൂപ ഉയർന്ന് 14,491 രൂപയായി. ഇന്ത്യൻ വില 13,250 രൂപയിൽ സ്റ്റെഡിയാണ്. ബാങ്കോക്ക് വിലയെ അപേക്ഷിച്ച് ക്വിന്‍റലിന് 1,241 രൂപ ഇവിടെ കുറവാണ്.

ആഗോള റബർ ഉത്പാദനം ഈ വർഷം കുറയുമെന്നാണ് അസോസിയേഷൻ ഓഫ് നാച്വറൽ റബർ പ്രൊഡ്യൂസിംഗ് കൺട്രിയുടെ വിലയിരുത്തൽ. മുൻ വർഷത്തെ അപേക്ഷിച്ച് റബർ ഉത്പാദനം 4.9 ശതമാനം കുറഞ്ഞ് 13.15 മില്യൺ ടണ്ണിൽ ഒതുങ്ങും. ടോക്കോം എക്സ്ചേഞ്ചിൽ ഫെബ്രുവരി അവധി കിലോ 186 യെന്നിലാണ്.

സംസ്ഥാനത്ത് റബർ ഉത്പാദനം അടുത്ത മാസത്തോടെ കൂടുതൽ സജീവമാകും. ജൂണിൽ സീസൺ തുടങ്ങിയെങ്കിലും മഴയും താഴ്ന്ന വിലയും മൂലം വലിയൊരു വിഭാഗം ടാപ്പിംഗിന് താത്പര്യം കാണിച്ചില്ല. എന്നാൽ, കാലവർഷം പിന്മാറുന്നതോടെ സ്ഥിതിഗതികളിൽ മാറ്റം പ്രതീക്ഷിക്കാം. അതേസമയം തുലാവർഷം തുടങ്ങുന്നതോടെ രാത്രിമഴ മൂലം പുലർച്ചെയുള്ള റബർ ടാപ്പിംഗിന് തിരിച്ചടികൾ നേരിടാം.

ഉത്സവദിനങ്ങൾ മുന്നിൽക്കണ്ട് ഉത്തരേന്ത്യക്കാർ കുരുമുളക് സംഭരണത്തിന് ഉത്സാഹിച്ചു. അന്തർസംസ്ഥാന ഇടപാടുകാർ കുരുമുളകിൽ പിടിമുറുക്കിയതോടെ പോയവാരം മുളക് വില ക്വിന്‍റലിന് 800 രൂപ വർധിച്ചു. ഓഫ് സീസണായതിനാൽ ഉയർന്ന വില പ്രതീക്ഷിച്ച് ഉത്പാദനമേഖല ചരക്കുനീക്കം കുറച്ചു. ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിൽനിന്നുള്ള വരവു കുറഞ്ഞത് ഉത്പന്ന വില വീണ്ടും ഉയരാനുള്ള സാധ്യതകൾക്ക് ശക്തി പകർന്നു.


ഇതിനിടെ വിലക്കയറ്റത്തിനു തുരങ്കംവയ്ക്കാൻ വിദേശചരക്ക് എത്തിക്കാനുള്ള നീക്കങ്ങൾ ഒരു വശത്തു പുരോഗമിക്കുന്നു. വ്യവസായികൾ ഇന്തോനേഷ്യൻ മുളക് ശ്രീലങ്ക വഴി കൂടുതലായി ഇറക്കുമതി നടത്താനുള്ള നീക്കത്തിലാണ്. ഇതിന് തൂത്തുക്കുടി തുറമുഖമാണ് അവർ തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 5000 ഡോളറിനു മുകളിലേക്കു നീങ്ങിയതിനിടെ 3400 ഡോളറിന് ശ്രീലങ്കൻ കയറ്റുമതിക്കാർ ചരക്ക് വാഗ്ദാനം ചെയ്തു. ഇന്തോനേഷ്യൻ മുളക് 2500 ഡോളറിനെടുത്ത് മറിച്ചു വില്പന വഴി ഒരോ ടണ്ണിനും 900 ഡോളർ ലാഭം. ഇറക്കുമതി നടത്തുന്ന ഇന്ത്യൻ വാങ്ങലുകാർ ആഭ്യന്തര മാർക്കറ്റിൽ മറിച്ചുവില്പന നടത്തുമ്പോൾ ലാഭം ടണ്ണിന് 1600 ഡോളർ. അനധികൃത മാർഗങ്ങളിലൂടെയുള്ള ഇറക്കുമതിക്ക് കടിഞ്ഞാണിട്ടാൽ മാത്രമേ ദക്ഷിണേന്ത്യൻ കർഷകർക്ക് ആകർഷകമായ വില വരും മാസങ്ങളിൽ ഉറപ്പുവരുത്താനാവൂ.

അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലക്ഷ്യമാക്കി മികച്ചയിനം ചുക്ക് സംഭരിക്കാൻ പലരും താത്പര്യം കാണിച്ചു. ശൈത്യകാല ആവശ്യങ്ങളും ഉത്സവ ഡിമാൻഡും മുന്നിൽക്കണ്ട് ഉത്തരേന്ത്യൻ വ്യാപാരികളും ചുക്കിൽ താത്പര്യം നിലനിർത്തി. കാർഷിക മേഖലകളിൽനിന്നുള്ള ചരക്കുവരവ് ശക്തമല്ല. മികച്ചയിനം ചുക്കിന് കിലോ 300 രൂപ.

ഉത്പാദകരെ സമ്മർദത്തിലാക്കി ഏലക്കവില ഇടിയുന്നു. പല തോട്ടങ്ങളിലും വിളവെടുപ്പ് ഊർജിതമായെങ്കിലും കർഷകർ തിരക്കിട്ടുള്ള വില്പന കുറച്ചതിനാൽ ലേലകേന്ദ്രങ്ങളിൽ വരവ് ശക്തമല്ല. തൊട്ട് മുൻവാരത്തിൽ കിലോ 2146-2361 റേഞ്ചിൽ നീങ്ങിയ മികച്ചയിനങ്ങളുടെ വില പോയവാരം 2224-1726 റേഞ്ചിലേക്ക് ഇടിഞ്ഞു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കുവേണ്ടിയുള്ള ഏലക്ക സംഭരണം പുരോഗമിക്കുന്നു. ഉത്തരേന്ത്യൻ ഇടപാടുകാരും ഉത്പന്നം സംഭരിച്ചു.

നവരാത്രി അടുത്തതോടെ വെളിച്ചെണ്ണ വില കുതിക്കുന്നു. ഉത്സവവേളയിൽ ഭക്ഷ്യയെണ്ണകൾക്ക് പ്രാദേശിക ആവശ്യം വർധിക്കും. കൊച്ചിയിൽ വെളിച്ചെണ്ണ 16,000 രൂപയിൽനിന്ന് 16,300 രൂപയായി. കൊപ്ര വില 10,900 രൂപ.

ആഭരണവിപണികളിൽ സ്വർണവില വീണ്ടും കയറി. പവൻ 37,800 രൂപയിൽനിന്ന് 38,080 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1940 ഡോളറിൽനിന്ന് 1948 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.