കാലിത്തീറ്റ സബ്സിഡി: അപവാദത്തിനെതിരേ കേരള ഫീഡ്സ്
കാലിത്തീറ്റ സബ്സിഡി: അപവാദത്തിനെതിരേ  കേരള ഫീഡ്സ്
Saturday, May 15, 2021 11:23 PM IST
തൃശൂർ: കോവിഡ് കാലത്ത് ക്ഷീരകർഷകർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കാലിത്തീറ്റ സബ്സിഡി കേരള ഫീഡ്സ് നൽകുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കന്പനി ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ അറിയിച്ചു. അപവാദ പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേരള ഫീഡ്സ് അറിയിച്ചു.

കഴിഞ്ഞ വർഷം കോവിഡ് ബാധയെതുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന സർക്കാർ ’ക്ഷീരകർഷകർക്ക് ഒരു കൈത്താങ്ങ്’ എന്ന പദ്ധതി പ്രഖ്യാപിച്ചത്. 50 കിലോ കാലിത്തീറ്റ ചാക്ക് ഒന്നിന് 400 രൂപ കുറച്ച് നൽകുന്നതാണ് പദ്ധതി. വിപണി വില കണക്കാക്കാതെ ചാക്കൊന്നിന് നൂറു രൂപയോളം കുറവ് വരുന്ന ഡീലർ വിലയ്ക്കാണ് കേരള ഫീഡ്സ് ഈ പദ്ധതിയനുസരിച്ചു കാലിത്തീറ്റ നൽകിയത്.

സബ്സിഡി കിഴിച്ചുള്ള തുക അർഹരായ കർഷകർ ക്ഷീരവികസന വകുപ്പിൽ അടച്ചാൽ അവരുടെ പക്കലേക്ക് കാലിത്തീറ്റ എത്തിക്കുന്നതാണ് ഈ പദ്ധതി. പൊതുമേഖലാ സ്ഥാപനങ്ങളായ കേരളഫീഡ്സിനും മിൽമയ്ക്കുമാണ് കാലിത്തീറ്റ വിതരണത്തിന്‍റെ ചുമതല. വളരെ കാര്യക്ഷമമായി ഈ സർക്കാർ പദ്ധതി നടപ്പാക്കി.


ഈ മാസത്തെ വില പരിശോധിച്ചാൽ വിപണിവിലയേക്കാൾ 85 രൂപ കുറച്ചാണ് കേരള ഫീഡ്സ് കാലിത്തീറ്റ നൽകുന്നത്. അസംസ്കൃത വസ്തുക്കൾക്ക് വില കൂടുന്പോൾ കാലിത്തീറ്റയ്ക്ക് വില കൂട്ടുന്ന പതിവ് കേരള ഫീഡ്സിനില്ല.

കോവിഡ് പ്രതിസന്ധിക്കിടയിലും 1750 ടണ്‍ കാലിത്തീറ്റ വിപണിയിലേക്കെത്തിക്കാൻ കേരള ഫീഡ്സ് സജ്ജമാണെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ചിലർ ദുരാരോപണങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.