കോവിഡ് രണ്ടാംതരംഗം ലോക്ഡൗണിൽ ദുരിതക്കയത്തിൽ ലോട്ടറി വില്പനക്കാർ
കോവിഡ് രണ്ടാംതരംഗം ലോക്ഡൗണിൽ  ദുരിതക്കയത്തിൽ ലോട്ടറി വില്പനക്കാർ
Monday, June 14, 2021 12:39 AM IST
കണ്ണൂര്‍: കോവിഡിന്‍റെ രണ്ടാം തരംഗത്തോടെ പ്രഖ്യാപിച്ച ലോക്ഡൗണിൽ ജീവിതത്തിന്‍റെ താളം തെറ്റി ലോട്ടറി വില്പനക്കാര്‍. കഴിഞ്ഞ കുറച്ചുനാളുകളായി പട്ടിണിയിലാണ് ഇവരുടെ കുടുംബങ്ങൾ. കോവിഡ് രോഗനിരക്ക് കുറഞ്ഞ് നിരത്തുകള്‍ സജീവമായാല്‍ മാത്രമേ ഇവരുടെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയുള്ളൂ. കേരള ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവരുടെ വരുമാനം നിലച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷത്തെ ലോക്ഡൗണിനുശേഷവും ലോട്ടറി വില്പനയില്‍ മൂന്നിലൊന്ന് ഇടിവാണുണ്ടായത്. വില വര്‍ധിച്ചതുകൊണ്ടും കോവിഡ് ഭയവും മൂലം പലരും ടിക്കറ്റ് വാങ്ങാന്‍ മടിച്ചു. വിഷു ബംബർ അടക്കമുള്ള വരുമാനവര്‍ധനവുണ്ടാക്കുന്ന ലോട്ടറി കച്ചവടം വലിയ തകര്‍ച്ചയാണ് ഇതുകൊണ്ട് നേരിട്ടത്. ജിഎസ്ടി വിഹിതം നേരിട്ട് പണമായി നല്‍കണമെന്ന നിബന്ധനയും ലോട്ടറി ഏജന്‍റുമാരെ വലച്ചു. ഇതുമൂലം ടിക്കറ്റുകൾ വാങ്ങാനാകാതെ ഒരുവിഭാഗം ഏജന്‍റുമാർ കഷ്ടപ്പെട്ടു. 100 ടിക്കറ്റ് വിറ്റിരുന്ന ഏജന്‍റിന് 40 ടിക്കറ്റ് പോലും വില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഭിന്നശേഷിക്കാര്‍, പ്രയമായവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, വിധവകള്‍ തുടങ്ങിയ ലോട്ടറി വില്പനക്കാരില്‍ ഏറെയും ദുര്‍ബല വിഭാഗക്കാരാണ്. മറ്റു തൊഴില്‍ ചെയ്യാന്‍ കഴിയാത്ത ഇവരുടെ ഏക വരുമാനമാര്‍ഗം ലോട്ടറി കച്ചവടം മാത്രമാണ്.

ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ടിക്കറ്റിനൊപ്പം മാസ്‌കും സാനിറ്റൈസറുമൊക്കെ വില്‍ക്കുന്നവരുണ്ട്. ഇനി ലോക് ഡൗണിനുശേഷം വില്പന പുനരാരംഭിച്ചാലും നേരത്തെ നിർത്തിവച്ച ഏഴ് ലോട്ടറികളുടെ നറുക്കെടുപ്പാണ് ആദ്യം നടത്തുക. അതിനാല്‍ തൊഴിലാളികള്‍ക്ക് വരുമാനമെന്തെങ്കിലും കിട്ടാന്‍ അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ കൈയിലെത്തുന്നതുവരെ കാത്തിരിക്കണം. ഇത്തവണ 1000 രൂപ സഹായമായി സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിതരണം ആരംഭിച്ചിട്ടില്ലെന്നതും ഇവരെ നിരാശ‍യിലാഴ്ത്തുന്നു.


കണ്ണൂർ ജില്ലയിലെ 5000ത്തിലധികം വരുന്ന തൊഴിലാളികളില്‍ 3000 പേര്‍ക്കു മാത്രമാണ് ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. അതിനാൽ ക്ഷേമനിധിയില്‍ അംഗത്വമില്ലാത്ത തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കാത്ത സ്ഥിതിയാണ്. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ടിക്കറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ 3500 രൂപയുടെ കൂപ്പണ്‍ നല്‍കിയിരുന്നു. ഇത് ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ ഏല്‍പ്പിച്ചാല്‍ അതിന് കണക്കായ ടിക്കറ്റ് ലഭ്യമാകും.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഒരു തുടക്കമെന്ന നിലയിലാണ് സഹായം. ഒരു മാസം 50 രൂപ വച്ചാണ് ക്ഷേമ നിധിയില്‍ പണമടയ്ക്കേണ്ടത്. എന്നാല്‍ ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്തവർക്ക് അതും ലഭിച്ചില്ല. സംസ്ഥാനത്ത് വഴിയോരങ്ങളിലെ ലോട്ടറി ടിക്കറ്റ് ചില്ലറ വില്പനക്കാര്‍ത്തന്നെ രണ്ടു ലക്ഷത്തിലേറെ വരും. റീട്ടെയില്‍ വില്പനക്കാരില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങി നടന്നു വില്‍ക്കുന്നവരാണ് ഇതിലധികവും. ഇവരില്‍ ബഹുഭൂരിപക്ഷത്തിനും ക്ഷേമനിധി അംഗത്വംപോലുമില്ല. ജിഎസ്ടി ഉള്‍പ്പെടെ അടച്ചാണ് ഇവര്‍ ഏജന്‍സികളില്‍നിന്ന് ടിക്കറ്റ് വാങ്ങുന്നത്. വിറ്റുപോകാതെ മിച്ചം വരുന്ന ടിക്കറ്റുകള്‍ സ്വാഭാവികമായും നഷ്ടക്കണക്കിലാകുന്നു. ഭാഗ്യക്കുറി വകുപ്പിന്‍റെയെന്നപോലെ ലോട്ടറി ഏജന്‍റ്സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്‍റെയും രേഖകളിൽ ഉൾപ്പെടുന്നില്ലെന്നതുകൊണ്ടുതന്നെ ഇവര്‍ക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നുമില്ല.

ലോട്ടറി തൊഴിലാളികള്‍ക്ക് 10,000 രൂപയ്ക്ക് തുല്യമായ സഹായം നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം. നറുക്കെടുപ്പ് നിര്‍ത്തിവച്ച കേരള ലോട്ടറി മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍നിന്ന് 5000 രൂപയും നറുക്കെടുപ്പ് തുടങ്ങുമ്പോള്‍ 5000 രൂപയുടെ സൗജന്യ ടിക്കറ്റുകളും നല്‍കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്‍റ്സ് ആൻഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.