ചെറുകിട കെഎഫ്സി വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം
ചെറുകിട  കെഎഫ്സി വായ്പകൾക്ക്  ഒരു വർഷത്തെ മോറട്ടോറിയം
Friday, June 18, 2021 12:55 AM IST
തിരുവനന്തപുരം: കേരളാ ഫിനാൻഷൽ കോർപറേഷനിൽ നിന്ന് എടുത്തിട്ടുള്ള ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കും. മുതൽ തുകയ്ക്കാണ് അവധി. ഇത്തരം സംരംഭങ്ങളുടെ വായ്പകൾ റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾക്കനുസൃതമായി നിഷ്ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്തു നൽകും. സെപ്റ്റംബർ 30 വരെ ഇടപാടുകാർക്ക് അപേക്ഷകൾ സമർപ്പിക്കാം. മാർച്ച് 31ന് വരെ തിരിച്ചടവ് കൃത്യമായിരുന്ന വായ്പകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതിനായി ചാർജുകളോ അധിക പലിശയോ ഈടാക്കുന്നതല്ല.

കെഎഫ്സി സംരംഭങ്ങൾക്ക് 20% അധിക വായ്പ

കെഎഫ്സിയിൽനിന്നും വായ്പ എടുത്ത് 2020 മാർച്ച് 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയ സംരംഭങ്ങൾക്ക് കഴിഞ്ഞ വർഷം വായ്പയുടെ 20 ശതമാനം അധിക വായ്പ നൽകിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ടൂറിസം മേഖലയും ചെറുകിട വ്യവസായങ്ങളും വീണ്ടും പ്രതിസന്ധിയിലായി. ഇത്തരം സംരംഭകർക്ക് കഴിഞ്ഞ വർഷം നൽകിയ 20 ശതമാനത്തിനു പുറമെ 20 ശതമാനം കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. അതായത് 40 ശതമാനം അധിക വായ്പ. കേന്ദ്ര സർക്കാർ പദ്ധതിക്കു സമാനമായി ആണ് കെ എഫ്സി ഇത് ആവിഷ്കരിച്ചിട്ടുള്ളത്.
ബാങ്കുകൾ നൽകുന്ന വായ്പയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ ഗാരന്‍റി ലഭിക്കുന്നുണ്ട്. എന്നാൽ ഈ സൗകര്യം കെ എഫ് സി ക്കു ലഭ്യമല്ല. അത് കൊണ്ട് കെഎഫ്സി സ്വന്തം നിലക്കാണ് ഈ പദ്ധതി രൂപീകരിച്ചത്. ബാങ്കുകൾ വായ്പയിൽ ബാക്കി നിൽക്കുന്ന തുകയുടെ 20 ശതമാനം മാത്രം വായ്പ നൽകുമ്പോൾ കെഎഫ്സി വിതരണം ചെയ്ത തുകയുടെ 20 ശതമാനം വരെ നൽകുന്നു. ഉപഭോക്താക്കൾക്ക് ഇതിനാൽ കൂടുതൽ വായ്പ ലഭിക്കാനുള്ള സൗകര്യം ഉണ്ട്.

കേന്ദ്ര പദ്ധതിയിൽ ടൂറിസം മേഖലയ്ക്ക് മാത്രം വായ്പ അനുവദിക്കുമ്പോൾ കെഎഫ് സി ചെറുകിട സംരംഭങ്ങളെയും ആരോഗ്യമേഖലയും കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി. പദ്ധതിയിൽ മുതൽ തിരിച്ചടവിനു 24 മാസത്തെ സാവകാശം നൽകും. എന്നാൽ ഈ കാലയളവിലും പലിശ അടയ്ക്കേണ്ടതിനാൽ, വായ്പയിൽനിന്നും ഇത് തിരിച്ചടയ്ക്കുവാനുള്ള സൗകര്യവും ഈ പദ്ധതിയിലുണ്ട്.

കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള വ്യവസായങ്ങൾക്കുള്ള സഹായം

കോവിഡ് രോഗവ്യാപനം തടയാനും രോഗികൾക്ക് ആശ്വാസം നൽകുവാനും സഹായിക്കുന്ന ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്കായി ഉദാര വ്യവസ്ഥയിൽ വായ്പ നൽകുമെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്തരം സംരംഭങ്ങൾക്കായി കെ എഫ് സി പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഓക്സിജൻ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട യൂണിറ്റുകൾ, വെന്‍റിലേറ്ററുകൾ, ഓക്സി മീറ്ററുകൾ, ഗ്ലൗവ്സ്, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ള യൂണിറ്റുകൾ, ഹോസ്പിറ്റലുകൾ, ലാബുകൾ തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ മേഖലകൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

50 ലക്ഷം വരെയുള്ള വായ്പകൾ മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴു ശതമാനം പലിശയിലാണ് നൽകുന്നത്. അഞ്ചു വർഷമായിരിക്കും വായ്പാ കാലാവധി. കൂടുതൽ തുകയുടെ ലോണുകളിൽ 50 ലക്ഷം വരെ ഏഴു ശതമാനത്തിലും അതിനു മുകളിൽ റേറ്റിംഗ് അടിസ്ഥാനമാക്കിയും ആണ് പലിശ ഈടാക്കുന്നത്. 10 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്. പദ്ധതിയുടെ ആകെ ചെലവിന്‍റെ 90 ശതമാനം വരെ വായ്പ ലഭിക്കും.

പലിശനിരക്ക് കുറച്ചു

ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങൾക്കുള്ള പലിശയിൽ കെഎഫ്സി വൻ ഇളവ് വരുത്തി. കുറഞ്ഞ പലിശ 9.5 ശതമാനത്തിൽനിന്ന് 8 ശതമാനമായാണ് കുറച്ചത്. ഉയർന്ന പലിശ 12 ശതമാനത്തിൽ നിന്നും 10.5 ശതമാനമായി കുറഞ്ഞു. റേറ്റിംഗ് അടിസ്ഥാനമാക്കിയാണ് പലിശ നിർണയിക്കുന്നത്.

സാധാരണ ഗതിയിൽ അതാതു സംരംഭകരുടെ വായ്പയുടെ റീസെറ്റ് തീയതി മുതലാണ് (വായ്പ എടുത്ത മാസം) പുതുക്കിയ പലിശ നൽകുന്നത്. എന്നാൽ ഇത്തവണ കുറഞ്ഞ പലിശയുടെ ആനുകൂല്യം 2021 ജൂലൈ ഒന്നു മുതൽ എല്ലാ ഇടപാടുകാർക്കും ലഭിക്കുന്നതാണ്. മാത്രമല്ല കഴിഞ്ഞ വർഷം പോളിസി മാറ്റങ്ങളെ തുടർന്ന് ഈടാക്കിയ അധിക പലിശ ഇടപാടുകാർക്ക് തിരികെ നൽകും.

കെഎഫ്സി നയങ്ങൾ മാറ്റുന്നു

ധനമന്ത്രി സംസ്ഥാന ബജറ്റിൽ കെഎഫ്സി യുടെ വായ്പ ആസ്തി 4700 കോടിയിൽ നിന്ന് അഞ്ചു വർഷം കൊണ്ട് 10000 കോടി ആയി ഉയർത്തുമെന്നും ഈ സാമ്പത്തിക വർഷം 4500 കോടിയുടെ വായ്പകൾ അനുവദിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുവാനായി കെ എഫ് സി യുടെ വായ്പാ നയത്തിൽ താഴെ പറയുന്ന അടിസ്ഥാന മാറ്റങ്ങൾ നടപ്പിലാക്കും.

ജാമ്യ വസ്തുകൾക്ക് കമ്പോള നിലവാരം അനുസരിച്ചുള്ള മതിപ്പു വില ബാങ്കുകൾ ചെയ്യുന്നതുപോലെ അംഗീകൃത വാല്യൂവേർമാരുടെ സേവനം വഴി നിശ്ചയിക്കും.
വായ്പ അനുവദിക്കുന്നതിന് കെ എഫ് സി ജില്ലാ മാനേജർമാരുടെ അധികാരം 50 ലക്ഷത്തിൽ നിന്നും രണ്ടു കോടിയായി ഉയർത്തി.

ചെറുകിട സംരംഭകരുടെയും സ്റ്റാർട്ടപ്പുകളുടെയും വായ്പകളുടെ അനുമതിയും വിതരണവും ഊർജിതമാക്കുവാനായി ഹെഡ് ഓഫീസിൽ പ്രത്യേക സെൽ രൂപീകരിക്കും. ഈ മാറ്റങ്ങൾ വഴി വായ്പകൾ കൂടുതൽ വേഗത്തിൽ നല്കുവാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.