കൊച്ചിയിൽ അന്താരാഷ്‌ട്ര നിലവാരമുള്ള പ്രദർശന വിപണന കേന്ദ്രം വരുന്നു
Friday, June 18, 2021 10:37 PM IST
തിരുവനന്തപുരം: കേരളത്തിനു സ്വന്തമായി അന്താരാഷ്‌ട്രനിലവാരമുള്ള എക്സിബിഷൻ കം ട്രേഡ് സെന്‍ററും കണ്‍വൻഷൻ സെന്‍ററും കൊച്ചിയിൽ വരുന്നു. വ്യവസായങ്ങൾക്കും പരന്പരാഗത മേഖലയ്ക്കും കാർഷിക രംഗത്തിനും പുത്തനുണർവു പകരാൻ പ്രദർശന വിപണന കേന്ദ്രത്തിനു കഴിയുമെന്നാണ് പ്രതീക്ഷ. വ്യവസായ വകുപ്പിന്‍റെ അഭിമാന പദ്ധതികളിലൊന്നായാണ് ഇത് രൂപപ്പെടുത്തുന്നത്. വ്യവസായികൾക്കും മറ്റു മേഖലകളിലുള്ളവർക്കും പ്രയോജനകരമായ വിധത്തിൽ പ്രദർശനം സംഘടിപ്പിക്കാനും അന്താരാഷ്ട്ര വിപണി ഉൾപ്പെടെ നേടിയെടുക്കുന്നതിനും ഇതു സഹായകരമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

കൊച്ചിയിൽ ഇതിനായി 15 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 30 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രദർശന വിപണന കേന്ദ്രത്തിന്‍റെ നിർമാണം ഉടൻ ആരംഭിക്കും. കേന്ദ്രം യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉൾപ്പെടുത്തി പ്രദർശനവും വിപണന മേളയും സംഘടിപ്പിക്കുന്നതിന് വാർഷിക കലണ്ടർ തയാറാക്കാനാവും. സ്ഥിരമായി പ്രദർശന വിപണന മേളകൾ സാധ്യമാകുന്നതോടെ ദേശീയ- അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധ നേടാനും ഉത്പന്നങ്ങൾക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും.


ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്‍റെ ഡൽഹിയിലെ പ്രദർശന വിപണന കേന്ദ്രത്തിന്‍റെ മാതൃകയിലാവും കൊച്ചിയിലും കേന്ദ്രം ഒരുക്കുക. 18 - 24 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന വ്യാപാര മിഷന്‍റെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി മിഷൻ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. റീട്ടെയിൽ വ്യാപാരികളെക്കൂടി വാണിജ്യ മിഷന്‍റെ പരിധിയിൽ കൊണ്ടുവരും.

അഗ്രികൾച്ചർ പ്രൊഡ്യൂസ് എക്സ്പോർട്ട് ഡവലപ്മെന്‍റ് ഏജൻസിയുമായി ചേർന്ന് കാർഷിക ഉത്പന്നങ്ങളുടെയും മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ടേഴ്സ് ഡവലപ്മെന്‍റ് ഏജൻസിയുമായി ചേർന്ന് സമുദ്രോത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.