ഗിഫ്റ്റ് സിറ്റി : ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നു മന്ത്രി
ഗിഫ്റ്റ് സിറ്റി : ഭൂമി ഏറ്റെടുക്കല്‍  വേഗത്തിലാക്കുമെന്നു മന്ത്രി
Sunday, July 4, 2021 12:22 AM IST
കൊച്ചി: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി അങ്കമാലിക്കടുത്ത് അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നു വ്യവസായമന്ത്രി പി. രാജീവ്. ഈ വര്‍ഷം ഡിസംബറോടുകൂടി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും.

ഗിഫ്റ്റ് സിറ്റി പദ്ധതി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. പൊതുജനങ്ങളെ വിശ്വാസത്തിലെടുത്താകും പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുക. പദ്ധതി അങ്കമാലിയുടെ വികസനത്തിനു വഴി തുറക്കുകയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനു സഹായകമാകുകയും ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുടിയൊഴിപ്പിക്കൽ പരമാവധി ഒഴിവാക്കി പദ്ധതി നടപ്പാക്കാനുള്ള സാധ്യതകള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം നാളെ ഓണ്‍ലൈനായി ചേരും.


ഗിഫ്റ്റ് സിറ്റി പദ്ധതിയില്‍ ഐടി - സാമ്പത്തിക - സേവന വ്യവസായങ്ങളാണ് ഉണ്ടാകുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
2022ല്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ച് 2025ഓടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.