മുംബൈ: നിക്ഷേപകര്‍ റിസ്ക് ഓണ്‍ മോഡില്‍ തുടരുന്നതിനാല്‍ ഇന്നലെ തുടര്‍ച്ചയായ ഏഴാമത്തെ സെഷനിലും സെൻസെക്സ് ഏറ്റവും ഉയര്‍ന്ന പോയിന്റിൽ അവസാനിച്ചു. ഐടി, ബാങ്ക്, മെറ്റല്‍ ഓഹരികള്‍ വാങ്ങാൻ ധാരാളം ആളുകളുണ്ടായി.
അതേസമയം ഫാര്‍മ, ഓട്ടോ ഒാഹരികളിൽ ലാഭമെടുക്കാൻ ഒാഹരി ഉടമകൾ ശ്രമിച്ചതും നേട്ടമായി. നേരത്തെ 61,963.07 എന്ന ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം ഇന്നലെ 459.64 പോയിന്റ് (0.75 ശതമാനം) കൂടി ഉയര്‍ന്ന് 61,765.59 എന്ന പുതിയ ക്ലോസിംഗ് റിക്കാര്‍ഡിലെത്തി.
അതുപോലെ, നിഫ്റ്റി 138.50 പോയിന്റ് ( 0.76 ശതമാനം) ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 18,477.05 ല്‍ എത്തി. സെന്‍സെക്സിൽ ഇന്‍ഫോസിസാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്( 4.47 ശതമാനം ഉയര്‍ന്നു).
ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി, എസ്ബിഐ, ആക്സിസ് ബാങ്ക് എന്നിവയും തൊട്ടുപിന്നിലുണ്ട്. മറുവശത്ത്, എച്ച്സിഎല്‍ ടെക്, എം & എം, ഡോ. റെഡ്ഡി , ഏഷ്യന്‍ പെയിന്റ്്സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയുടെ മൂല്യം ഇടിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.