നഷ്ടം പൂക്കുന്പോൾ!
നഷ്ടം പൂക്കുന്പോൾ!
Sunday, November 28, 2021 11:58 PM IST
ഓഹരി അവലോകനം/സോണിയ ഭാനു

ഓഹരിസൂചികയിലെ തകർച്ച നിക്ഷേപകരെ ഞെട്ടിച്ചു. വിദേശ ഓപ്പറേറ്റർമാരുടെ മത്സരിച്ചുള്ള വിൽപ്പന തിരിച്ചടിയായി.

പുതിയ വൈറസ് വകഭേദം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന ഭീതി വാരാന്ത്യംആഗോള ഓഹരി ഇൻഡെക്സുകളെ പിടിച്ചുലച്ചു. ബോംബെ സെൻസെക്സ് 2528 പോയിന്‍റും നിഫ്റ്റി 738 പോയിന്‍റും ഇടിഞ്ഞു.സൂചികകൾ നാല് ശതമാനം തളർന്നു, ജനുവരിക്കു ശേഷമുള്ള ഏറ്റവും കനത്തപ്രതിവാര നഷ്ടം.

വാരാരംഭത്തിൽതന്നെ കരടികൾ വിപണി നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കിയതുകണ്ടു വൻകിട ബുൾ ഓപ്പറേറ്റർമാർ കരുതലോടെയാണ് ഒരോനീക്കവും നടത്തിയത്.

രണ്ടാഴ്ചയായി വിപണിയിൽ കരടികൾ കൂട്ടംകൂടാൻ തുടങ്ങിയിട്ട്. മാസമധ്യത്തിൽതന്നെ ഇതേകോളത്തിൽ വ്യക്തമാക്കിതാണു നിഫ്റ്റിക്ക് 18,230 പോയിന്‍റിൽ ശക്തമായ പ്രതിരോധം നേരിടുമെന്ന്.

നിഫ്റ്റി ക്ലോസിങിൽ 17,026 പോയിന്‍റിലാണ്. 16,742ലെ സപ്പോർട്ട് നിലനിർത്തി 17,553ലേക്കു തിരിച്ചുവരവിനു മുതിരാമെങ്കിലും ആ നീക്കം പരാജയപ്പെട്ടാൽ തിരുത്തൽ 16,458ലേക്കു നീളാം.
നിഫ്റ്റി ഡെയ്‌ലി ചാർട്ട് പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ സെല്ലിങ് മൂഡിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐയും ഓവർ സോൾഡായി മാറി. മുൻവാരം സൂചിപ്പിച്ചതു ശരിവച്ച് എംഎസിഡി താഴ്ന്ന റേഞ്ചിലേക്കു നീങ്ങിയതു വിപണിയെ ദുർബലമാക്കി.


ബോംബെ സെൻസെക്സ് വാരത്തിന്‍റെ തുടക്കത്തിൽ 59,636 പോയിന്‍റിൽനിന്നു 59,710ൽ എത്തിയ അവസരത്തിൽ വിദേശഫണ്ടുകൾ വിൽപ്പനയ്ക്കു തിടുക്കം കാണിച്ചു. വെളളിയാഴ്ച മാത്രം അവർ 5786 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ വാരം സെൻസെക്സ് 56,163ലെ താങ്ങ് നിലനിർത്തി 58,880 ലേക്ക് പുൾ ബാക്കിന് ശ്രമിക്കാം. എന്നാൽ ആദ്യസപ്പോർട്ട് നഷ്ടപ്പെട്ടാൽ 55,219ലേക്കു സാങ്കേതിക പരീക്ഷണങ്ങൾക്കു മുതിരാം.

ഇന്ത്യാവോളാറ്റിലിറ്റി ഇൻഡെക്സ് 15ൽനിന്നു 21 ലേക്കു കയറി. സൂചിക 25 കടന്നാൽ വീണ്ടും അപായസൂചന ഉയരാം. സാങ്കേതിക വശങ്ങൾ നൽകുന്ന സൂചനകൾ കണക്കിലെടുത്താൽ വോളാറ്റിലിറ്റി സൂചിക ഉയരുമെന്ന അവസ്ഥയിലാണുള്ളത്. ചെറുകിട നിക്ഷേപകർ കരുതലോടെ വിപണിയെ സമീപിക്കുക.

വിദേശ ഓപ്പറേറ്റർമാർ ഡോളർ ശേഖരിക്കാൻ ഉത്സാഹിച്ചത് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ഇടയാക്കി. ഡോളറിനു മുന്നിൽ രൂപ 74.23ൽനിന്നു 74.87ലേക്കിടിഞ്ഞു.

ന്യൂയോർക്കിൽ ക്രൂഡ്ഓയിലിനു വിലയിടിഞ്ഞു. ബാരലിന് 82.59 ഡോളറിൽ നീങ്ങിയ ക്രൂഡ് വാരാന്ത്യം  72 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.