കനത്ത പ്രതിവാര നഷ്ടത്തിൽ ഇന്ത്യൻ ഓഹരിവിപണി
കനത്ത പ്രതിവാര നഷ്ടത്തിൽ ഇന്ത്യൻ ഓഹരിവിപണി
Monday, May 9, 2022 1:00 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
സാമ്പത്തിക മേഖലയെ താങ്ങാൻ കേന്ദ്രബാങ്ക് നടത്തിയ നീക്കം ഓഹരി സൂചികയുടെയും നിക്ഷേപകരുടെയും നടുവൊടിച്ചു. റംസാൻ മൂലം വ്യാപാരംനാലു ദിവസങ്ങളിൽ ഒതുങ്ങിയിട്ടും മുൻനിര ഇൻഡെ‌ക്സുകൾ നാലു ശതമാനം ഇടിഞ്ഞു. സെൻസെക്സ് 2225 പോയിൻറ്റും നിഫ്റ്റി 691 പോയിന്‍റും നഷ്ടത്തിലാണ്. അഞ്ചു മാസത്തിനിടയിലെ ഏറ്റവും കനത്ത പ്രതിവാരനഷ്ടമാണിത്.

ആർബിഐ അടിയന്തരയോഗത്തിൽ അപ്രതീക്ഷിതമായി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് ഉയർത്തി 4.40 ശതമാനമാക്കി. പണപ്പെരുപ്പം രൂക്ഷമാകുമെന്ന സൂചനയാണു റിസർവ്ബാങ്കിനെ ഈ നീക്കത്തിനു പ്രേരിപ്പിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് 25 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് പതിമൂന്നു വർഷത്തെ ഏറ്റവും ഉയർന്ന പലിശയായ ഒരുശതമാനമാക്കി.

ഇതിനിടയിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം മുൻ വാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 76.95 ലേക്കിടിഞ്ഞു. 76.45ൽ ഇടപാടുകൾക്കു തുടക്കം കുറിച്ച രൂപ പരുങ്ങലിലാണെന്ന തിരിച്ചറിവിൽ വിദേശ ഓപ്പറേറ്റർമാർ നിക്ഷേപം തിരിച്ചുപിടിക്കാൻ മത്സരിച്ചു. പുതിയ സാഹചര്യത്തിൽ രൂപ77.14 ലേക്കു തകരാം. വിദേശ ഫണ്ടുകൾ 12,733 കോടിരൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തരഫണ്ടുകൾ 8533 കോടി രൂപയുടെ നിക്ഷേപം നടത്തി.

നിഫ്റ്റി സൂചിക 17,102ൽ നിന്നും 16,340 ലേക്കു പതിച്ചു. ഏകദേശം 762 പോയിന്‍റ് ഈ അവസരത്തിൽ നഷ്ടപ്പെട്ട ശേഷം ക്ലോസിംഗി ൽ 16,411 പോയിന്‍റിലാണ്. ഈ വാരം തിരിച്ചുവരവിനു ശ്രമിച്ചാൽ 16,871ൽ ശക്തമായ പ്രതിരോധമുള്ളതിനാൽ 16,700 റേഞ്ചിൽ പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഊഹക്കച്ചവടക്കാർ മുതിരാം. വിൽപ്പനയുമായി വിദേശഫണ്ടുകൾ ഇറങ്ങിയാൽ 16,123ൽ ആദ്യതാങ്ങ് തകർത്തു മാസമധ്യം നിഫ്റ്റി 15,835 റേഞ്ച് വരെ ഇടിയാം.

നിഫ്റ്റി സാങ്കേതികമായി ദുർബലമായി നീങ്ങുന്ന കാര്യം മുൻവാരം വ്യക്തമാക്കിയിരുന്നു. പാരാബോളിക് എസ്എആറും സൂപ്പർ ട്രെൻഡും സെല്ലിംഗ് മൂഡിലാണ്. എംഎസിഡി സിഗ്നൽലൈനിൽ നിന്നു താഴ്ന്നതു തളർച്ചയിലേയ്ക്കു നീങ്ങുമെന്ന സൂചനയാണ് നൽകുന്നത്. മറ്റ് ഇൻഡിക്കേറ്ററുകളായസ്ലോ സ്റ്റോക്കാസ്റ്റിക്സ്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർഎസ്ഐ എന്നിവ ഓവർ സോൾഡായതിനാൽ വാരമധ്യത്തിനു മുന്നേ ചെറിയതോതിലുള്ള ഷോർട്ട് കവറിംഗിനു നീക്കം നടക്കാം.

ബോംബെ സെൻസെക്സ് 57,060ൽനിന്നു ഒരുവേള 54,586 ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ സൂചിക 54,835 പോയിന്‍റിലാണ്. ഈവാരം 53,886ലെ ആദ്യസപ്പോർട്ട് നിലനിർത്തി 56,484ലേക്കു തിരിച്ചു വരവിന് ശ്രമിക്കാം. ആദ്യതാങ്ങ് നഷ്ടമായാൽ സെൻസെക്സ് 52,937വരെ പരീക്ഷണങ്ങൾക്കു മുതിരാം.

രാജ്യാന്തര ക്രൂഡ് ഓയിൽ വില 104 ഡോളറിൽനിന്നും 110 ലേക്കു മുന്നേറി. നിലവിൽ 113 ഡോളറിലെ പ്രതിരോധം തകർന്നാൽ എണ്ണ 122 ഡോളർവരെ ഉയരാം. ക്രൂഡ് ആദ്യ പ്രതിരോധം മറികടന്നാൽ രൂപയുടെമൂല്യം സർവകാല റിക്കാർഡായ 77.06 ഭേദിച്ച് 77.14 ലേയ്ക്കും തുടർന്ന് 77.36 ലേയ്ക്കും സഞ്ചരിച്ചാൽ സെൻസെക്സും നിഫ്റ്റിയും കൂടുതൽ പരുങ്ങലിലാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.