ഡിമാൻഡ് കുറഞ്ഞു; ചെറിയ പൈനാപ്പിളിന്‍റെ വിപണിയിൽ ഇടിവ്
ഡിമാൻഡ് കുറഞ്ഞു; ചെറിയ  പൈനാപ്പിളിന്‍റെ വിപണിയിൽ ഇടിവ്
Tuesday, May 10, 2022 12:52 AM IST
വാഴക്കുളം: വലിപ്പമില്ലാത്ത പൈനാപ്പിൾ വാഴക്കുളം വിപണിയിൽ വാങ്ങാനാളില്ലാതെ കെട്ടിക്കിടന്നു ചീയുന്നു. ഉത്തരേന്ത്യൻ വിപണിയിൽ എ ഗ്രേഡ് പൈനാപ്പിളിനു ദൗർലഭ്യം അനുഭവപ്പെടുമ്പോഴാണ് ഒരു കിലോയിൽ താഴെയുള്ള പൈനാപ്പിൾ വാഴക്കുളം വിപണിയിൽ നശിക്കുന്നത്.

ഉത്തരേന്ത്യൻ വിപണിയിലേക്ക് കയറ്റി അയയ്ക്കുന്നത് ഒരു കിലോയിലേറെ വലിപ്പമുള്ള എ ഗ്രേഡ് പൈനാപ്പിളാണ്. വേനലിൽ പതിവുപോലെ എ ഗ്രേഡ് ഉത്പാദനം കുറവായതിനാൽ കയറ്റി അയയ്ക്കുന്നതിന് മതിയായ അളവിൽ ഇവ ലഭിക്കുന്നുമില്ല.

ബി, സി ഗ്രേഡുകളിലുള്ള ചെറിയ പൈനാപ്പിൾ സാധാരണയായി ജ്യൂസ്, ജാം, വൈൻ തുടങ്ങിയ ഉപോത്പന്ന ഉപഭോഗ മേഖലയിലാണ് ഉപയോഗിക്കപ്പെടുന്നത്. വഴിയോരക്കച്ചവടങ്ങളിലും പ്രിയങ്കരമായത് രണ്ടാം ഗ്രേഡ് തന്നെ.

ജ്യൂസ് പാർലറുകളും വഴിയോര കച്ചവടവും സജീവമാകാത്തതും ഇടയ്ക്കിടെയുള്ള മഴയും ഉപഭോഗ മേഖലയിൽ ഇടിവു വരുത്തിയിട്ടുണ്ട്. പ്രാദേശികമായി പല പ്രദേശത്തും ഒറ്റപ്പെട്ട് മഴ ലഭിക്കുന്നതിനാൽ ഇവ പെട്ടെന്ന് പഴമാകുകയും ചെയ്യുന്നു.

വിപണിയിലേക്കുള്ള ബി ഗ്രേഡ് പൈനാപ്പിളിന്‍റെ വരവ് കൂടുകയും ഉപയോഗം കുറയുകയും ചെയ്യുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കച്ചവടക്കാരെത്താതെ ബി, സി ഗ്രേഡ് പൈനാപ്പിൾ വാഴക്കുളം വിപണിയിൽ കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ട്.

പൈനാപ്പിൾ എ ഗ്രേഡ് പച്ചയും പഴവും കിലോയ്ക്ക് മുപ്പതു രൂപ നിരക്കായിരുന്നു ഇന്നലെ വാഴക്കുളം വിപണിയിൽ. ബി ഗ്രേഡ് ശരാശരി പകുതി നിരക്കിലാണ് വിപണിയിൽ വിൽപന നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.