വിമാന യാത്രക്കൂലി കുത്തനെ വർധിച്ചേക്കും
വിമാന യാത്രക്കൂലി കുത്തനെ വർധിച്ചേക്കും
Friday, June 17, 2022 12:35 AM IST
ന്യൂഡൽഹി: വിമാന യാത്രക്കൂലി കുത്തനെ വർധിച്ചേക്കും. ടിക്കറ്റ് നിരക്ക് 15 ശതമാനമെങ്കിലും ഉയർത്തണമെന്നാണ് സ് പൈസ് ജെറ്റിന്‍റെ ആവശ്യം. മറ്റുവിമാന കന്പനികൾക്കും സമാനമായ നിലപാടാണുള്ളത്. വിമാന ഇന്ധനത്തിന്‍റെ നികുതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി കുറയ്ക്കണമെന്നും കന്പനികൾ ആവശ്യപ്പെട്ടു.

വിമാന ഇന്ധനത്തിന്‍റെ റിക്കാർഡ് വില വർധനയും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് യാത്ര നിരക്ക് വർധന എന്ന ആവശ്യം വിമാനകന്പനികൾ മുന്നോട്ടുവയ്ക്കാൻ കാരണം. യുക്രെയ്ൻ യുദ്ധം ഇന്ധവില വൻതോതിൽ കൂടുന്നതിന് കാരണമായി. സർവീസ് നടത്തിപ്പിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കന്പനികൾ പറയുന്നു. യാത്രാ നിരക്ക് വർധന അതിനാൽ അനിവാര്യമാണ്. 10 മുതൽ 15 ശതമാനമെങ്കിലും ടിക്കറ്റ് നിരക്കു കൂട്ടണമെന്നാണ് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിംഗ് ആവശ്യപ്പെട്ടത്.

വിമാന ഇന്ധനവില കഴിഞ്ഞ ദിവസം 16.3 ശതമാനമാണ് എണ്ണക്കന്പനികൾ വർധിപ്പിച്ചത്. 2021 ജൂണ്‍ മുതൽ ഇന്ധന വിലയിൽ 120 ശതമാനം വർധനയുണ്ടായി. വിമാനയാത്രനിരക്കും കഴിഞ്ഞ മൂന്നു മാസത്തിനിടെ വലിയ തോതിൽ കൂടി. വീണ്ടും നിരക്കു കൂട്ടിയാൽ കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ തുടങ്ങിയ വ്യോമയാനരംഗം വൻ പ്രതിസന്ധി നേരിടേണ്ടിവരും. വിമാന സർവീസ് നടത്തുന്നതിന്‍റെ ആകെ ചെലവിന്‍റെ പരമാവധി 40 ശതമാനമേ ഇന്ധനത്തിന് ചെലവാകാവൂ.


ഇപ്പോൾ 55 ശതമാനത്തോളം ഇന്ധനത്തിനു ചെലവാകുന്നതായി കന്പനികൾ അവകാശപ്പെടുന്നു. ടിക്കറ്റ് നിരക്ക് ഉയർത്തിയാൽ യാത്രക്കാരുടെ എണ്ണം കുറയുമെന്ന ആശങ്കയുണ്ട്. വിമാനഇന്ധനത്തിന്‍റെ നികുതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി കുറയ്ക്കണമെന്നും കന്പനികൾ ആവശ്യപ്പെട്ടു. നികുതി കുറയ്ക്കണമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ നേരത്തെ മുതൽ ആവശ്യപ്പെടുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.