ഒാഹരിവിലയിൽ നേട്ടം ഉണ്ടായില്ല; നിരാശയിൽ നിക്ഷേപകർ
ഒാഹരിവിലയിൽ നേട്ടം ഉണ്ടായില്ല; നിരാശയിൽ നിക്ഷേപകർ
Monday, September 19, 2022 12:48 AM IST
ഓഹരി അവലോകനം/ സോണിയ ഭാനു
ഓഹരി വിലകളിലെ കുതിച്ചു ചാട്ടം പ്രതീക്ഷിച്ച നിക്ഷേപകരെ നക്ഷത്രമെണ്ണിച്ച്‌ മുൻ നിര ഇൻഡക്‌സുകൾ ഒരിക്കൽക്കൂടി ആടി യുലഞ്ഞു. വിദേശത്തെ പ്രതികൂല വാർത്തകൾ ആഭ്യന്തര‐അന്താരാഷ്‌ട്ര ഫണ്ടുകളെ ബാധ്യതകൾ വിറ്റഴിക്കാൻ പ്രേരിപ്പിച്ചത്‌ സെൻസെക്‌സിനെയും നിഫ്‌റ്റിയെും വാരത്തിന്‍റെ രണ്ടാം പാദത്തിൽ സമ്മർദത്തിലാക്കി. ഇടപാടുകളുടെ തുടക്കത്തിൽ സൂചിക മുന്നേറികൊണ്ട്‌ വിപണിയെ ആവേശം കൊള്ളിക്കാം. പിന്നിട്ടവാരം സെൻസെക്‌സ്‌ 1027 പോയിന്‍റും നിഫ്‌റ്റി 302 പോയിന്‍റും നഷ്‌ടത്തിലാണ്‌.

അഞ്ച്‌ മാസങ്ങളിലെ ഏറ്റവും ഉയർന്ന നിലവാരം നിഫ്‌റ്റി ദർശിച്ചതിനിടയിലാണ്‌ അമേരിക്കൻ സന്പദ്‌ഘടനയിലെ പ്രതിസന്ധി യുഎസ്‌‐ യുറോപ്യൻ വിപണികളെയും ഏഷ്യൻ ഓഹരി ഇൻഡക്‌സുകളെയും വാരത്തിന്‍റെ രണ്ടാം പകുതിയിൽ പിടിച്ചുലച്ചത്‌. യുഎസ്‌ ഫെഡ്‌ റിസർവ്‌ വീണ്ടും പലിശ വർധ്ധനയ്‌ക്ക്‌ ഒരുങ്ങുകയാണ്‌, വാരമധ്യം അവർ യോഗം ചേരും. നാണയപ്പെരുപ്പം 1981 ന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലാണ്്‌.

പ്രതികൂല വാർത്തകൾക്കിടയിൽ വാരമാദ്യം കരടികൾ ഇന്ത്യൻ മാർക്കറ്റിൽ നടത്തിയ കടന്നാക്രമണം നിക്ഷേപകരുടെ ഉറക്കം കെടുത്തിയെങ്കിലും ഇന്ന്‌ ഓപ്പണിംഗ് വേളയിൽ മാർക്കറ്റിൽ തിരിച്ചു വരവ്‌ പ്രതീക്ഷിക്കാം. നിഫ്‌റ്റി സൂചിക 50 മുതൽ 100 പോയിന്‍റെ്‌ വരെ ആദ്യ മണിക്കൂറുകളിൽ ഉയരാം. സിംഗപ്പുർ നിഫ്‌റ്റിയിലെ ചലനങ്ങൾ നൽക്കുന്ന സൂചന കണക്കിലെടുത്താൽ നേട്ടത്തിൽ വ്യാപാരം തുടങ്ങാം. ഇതിനിടയിൽ ഫണ്ടുകളുടെ പിന്തുണ ഉറപ്പ്‌ വരുത്താനായാൽ 17,600 നു മുകളിൽ നിഫ്‌റ്റിക്ക്‌ ഇടം കണ്ടെത്താനാവും.

പിന്നിട്ടവാരം ആദ്യ പകുതിയിൽ നിഫ്‌റ്റി മികവിലായിരുന്നു. 17,900 റേഞ്ചിൽ നിന്നും ഏറെ നിർണായകമെന്ന്‌ വിപണി വിശേഷിപ്പിച്ച 18,000 പോയിന്‍റെിലെ പ്രതിരോധം മറികടന്നത്‌ പ്രദേശിക നിഷേപകരെ ആകർഷിച്ചു. വാങ്ങൽ താത്പര്യത്തിൽ 18,096 വരെ മുന്നേറിയഘട്ടത്തിൽ ഊഹക്കച്ചവടക്കാരും ഫണ്ടുകളും വിൽപ്പനയിലേയ്‌ക്ക്‌ ചുവട്‌ മാറ്റി സ്ഥിതി സങ്കീർണ്ണമാക്കി. ഇതോടെ ആടി ഉലഞ്ഞ നിഫ്‌റ്റി 17,497 റേഞ്ചിലേയ്‌ക്ക്‌ സാങ്കേതിക പരീക്ഷണം നടത്തിയ ശേഷം വാരാന്ത്യം 17,530 ലാണ്‌.

ഈവാരം നിഫ്‌റ്റി 17,319 പോയിന്‍റെിലെ സപ്പോർട്ട്‌ നിലനിർത്തി 17,918 ലേയ്‌ക്ക്‌ തിരിച്ചു വരവിനുള്ള ശ്രമം വിജയിച്ചാൽ വാരത്തിന്‍റെ രണ്ടാം പകുതിയിൽ സൂചിക 18,100 ലേയ്‌ക്കും വരും ആഴ്‌ച്ചകളിൽ 18,306 നെയും ലക്ഷ്യമാക്കി നീങ്ങാം. അതേ സമയം ഈ വാരം ആദ്യ സപ്പോർട്ട്‌ നഷ്‌ടപ്പെട്ടാൽ സാങ്കേതിക തിരുത്തലിൽ നിഫ്‌റ്റിക്ക്‌ 17,108 ലേയ്‌ക്ക്‌ പരീക്ഷണം നടത്താം.


ഡെയ്‌ലി ചാർട്ടിൽ നിഫ്‌റ്റിയുടെ സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ് ബുള്ളിഷ്‌ മൂഡിലും പാരാബോളിക്ക്‌ എസ്‌എആർ സെൽ സിഗ്‌നലും നൽകി. എംഎസിഡി റിവേഴ്‌സ്‌ ഗിയറിലാണെങ്കിലും അതിന്‍റെ ബുള്ളിഷ്‌ ട്രൻഡ് നിലനിർത്തി. ഇതിനടയിൽ സ്റ്റോക്കാസ്റ്റിക്സ് ആർ എസ്‌ ഐ ഓവർ സോൾഡായി മാറി.

സെൻസെക്‌സ്‌ 59,793 പോയിന്‍റെിൽ നിന്നും 60,000 ലെ നിർണായക പ്രതിരോധം തകർത്ത്‌ 60,676 വരെ ഉയർന്നത്‌ ഒരു വിഭാഗം പ്രദേശിക ഇടപാടുകാർ പുതിയ ബാധ്യതകൾക്ക്‌ പ്രേരിപ്പിച്ചു. ഇതിനിടയിൽ വിദേശ മാർക്കറ്റുകളിലെ തളർച്ച കണ്ട്‌ മുൻ നിര ഓഹരികളിൽ ഫണ്ടുകൾ ലാഭമെടുപ്പിന്‌ ഇറങ്ങി, പ്രോഫിറ്റ്‌ ബുക്കിങ്‌ പിന്നീട്‌ വിൽപ്പന സമ്മർദ്ദമായതോടെ വെളളിയാഴ്‌ച്ച സൂചിക 58,687 ലേയ്‌ക്ക്‌ തളർന്ന ശേഷം ക്ലോസിങിൽ 58,766 പോയിന്‍റെിലാണ്‌. ഈവാരം സെൻസെക്‌സിന്‌ 60,065‐61,365 പോയിന്‍റെിൽ പ്രതിരോധവും 58,076‐57,387 ൽ താങ്ങും പ്രതീക്ഷിക്കാം.

ആഭ്യന്തര വിദേശ ഫണ്ടുകൾ ചേർന്ന്‌ ഏകദേശം 9000 കോടി രൂപയുടെ ഓഹരികൾ പോയവാരം വിൽപ്പന നടത്തി. ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യം വാരാവസാനം 79.72 ലാണ്‌. ഡോളറിന്‌ മുന്നിൽ രൂപ 80.50 ലേയ്‌ക്ക്‌ ദുർബലമാകാൻ ഇടയുണ്ട്‌.

ആഗോള എണ്ണ വിപണി നാല്‌ മാസമായി വിൽപ്പനക്കാരുടെ നിയന്ത്രണത്തിൽ നീങ്ങുന്നതിനാൽ എണ്ണ വില വാരാന്ത്യം ബാരലിന്‌ 85 ഡോളറിലാണ്‌. ഒരവസരത്തിൽ എണ്ണ വില 90 ഡോളറിലേയ്‌ക്ക്‌ അടുക്കാൻ ശ്രമം നടത്തിയെങ്കിലും ഉൽപാദന രാജ്യങ്ങൾക്കിടയിലെ കിടമത്സരം വിലക്കയറ്റത്തെ തടഞ്ഞു.

ഡോളർ സൂചികയുടെ തിളക്കവും അമേരിക്ക പലിശ ഉയർത്തുമെന്ന സൂചനകളും ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ മഞ്ഞലോഹത്തിന്‍റെ തിളക്കത്തിനു മങ്ങലേൽപ്പിച്ചു. സ്വർണ വില ട്രോയ്‌ ഔൺസിന്‌ 1717 ഡോളറിൽ നിന്ന്‌ 1653 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 1675 ഡോളറിലാണ്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.