പുത്തൻ വ്യാപാരക്കരാറുമായി ശ്രീലങ്കയും കാനഡയും
പുത്തൻ വ്യാപാരക്കരാറുമായി ശ്രീലങ്കയും കാനഡയും
Monday, November 28, 2022 1:26 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
രൂക്ഷമായ സാന്പത്തിക പ്രതിസന്ധിക്കും റിക്കാർഡ് മൂല്യത്തകർച്ചയ്ക്കും ഇടയിലും കാർഷിക മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ശ്രീലങ്ക, കാനഡയുമായി പുതിയ വ്യാപാരങ്ങൾക്ക് ധാരണയായി. കുരുമുളക്, റബർ, തേയില, കയർ തുടങ്ങിയ മുഖ്യ കയറ്റുമതി ഉല്പന്നങ്ങൾക്ക് യുറോപ്യൻ വിപണികളിൽ പഴയ പ്രതാപം തിരിച്ചു പിടിക്കാനുളള ആത്മാർഥ ശ്രമത്തിലാണ് അയൽ രാജ്യം. ഇവിടെ ഉല്പാദിപ്പിച്ച ഇതേ ഉല്പന്നങ്ങൾ വിറ്റഴിക്കാനാവാതെ കെട്ടികിടക്കുന്ന സ്ഥിതി സംജാതമായിട്ട് വർഷം പലത് പിന്നിട്ടെങ്കിലും സർക്കാർ കർഷകർക്ക് വേണ്ടി എന്താണ് ചെയ്യത് ?
ശ്രീലങ്കൻ എക്സ്പോർട്ട് ഡെവലപ്മെന്‍റ് ബോർഡും സിലോണ്‍ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് കാനഡയിലേയ്ക്കുള്ള കയറ്റുമതിക്കുള്ള പുതിയ നീക്കങ്ങൾ വിജയത്തിലേയ്ക്ക് അടുക്കുന്നു. ശ്രീലങ്ക കയറ്റുമതി നടത്തുന്ന അതേ ഉല്പന്നങ്ങൾ കേരളത്തിൽ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും പുതിയ വിദേശ വിപണികൾ എന്തുകൊണ്ട് നമുക്ക് കണ്ടെത്താനായില്ല. ഡോളറിന് മുന്നിൽ ശ്രീലങ്കൻ രൂപയെ അപേക്ഷിച്ച് ഏറെ മികവിലാണ് ഇന്ത്യൻ നാണയം. ശ്രീലങ്കൻ രൂപ ഡോളറിന് മുന്നിൽ 367 ലേയ്ക്ക് ഇടിഞ്ഞപ്പോൾ അതേഡോളറിന് മുന്നിൽ ഇന്ത്യൻ രൂപ 81.66 ലാണ്. ആ നിലയ്ക്ക് കയറ്റുമതിയിൽ കേരളത്തിന് മുന്നേറാനുള്ള സാഹചര്യമുണ്ട്.

അതിന് കർഷകരല്ല, കർഷക രക്ഷകരെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സ്പൈസസ് ബോർഡാണ് ഉണർന്ന് പ്രവർത്തിക്കേണ്ടത്. നിലവിൽ ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതി കണക്ക് ശേഖരിക്കാനുള്ള ഒരു കണക്കുപ്പിള്ള മാത്രമായി ഏജൻസി അധ:പതിക്കുന്നു.

കുരുമുളകിന് പുതിയ സീസണായി. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ മുകളിന് അടിതെറ്റിയിട്ട് നാല് വർഷമായി. അമേരിക്കയും യുറോപ്പും മലബാർ മുളകിനെ പുർണമായി തഴഞ്ഞു. ഈ അവസ്ഥ സംജാതമായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികൾ പ്രതിസന്ധി പരിഹാരിക്കാൻ എന്തുചെയ്തു ?

കുരുമുളക് കയറ്റുമതി രാജ്യമായിരുന്ന ഇന്ത്യയിപ്പോൾ കുരുമുളക് ഇറക്കുമതിക്കാരായി. വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും കൈയൂക്കുള്ളവന് എത്ര വേണമെങ്കിലും ഇറക്കുമതി നടത്തി കൊള്ളലാഭം കൊയ്യാമെന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിയതോടെ കർഷകർ വെറും കീടങ്ങൾ മാത്രമായി.

അയൽ രാജ്യമായ ശ്രീലങ്കയിൽ കുരുമുളക് വിളവെടുപ്പിന് തുടക്കം കുറിച്ചു. പുതിയ വിളവ് കയറ്റുമതിക്ക് അവർ ഇന്ത്യയെയാണ് ഉറ്റ്നോക്കുന്നത്. 6300 ഡോളറിൽ ഇന്ത്യൻ കുരുമുളക് നീങ്ങുന്പോൾ 5200 ഡോളറാണ് അവരുടെ വില. വിളവെടുപ്പ് ഉൗർജിതമാക്കുന്നതോടെ അത് 4700-4500 ഡോളറിലേയ്ക്കും തളരാം. പുതുവർഷം ഇടുക്കിയിലെ തോട്ടങ്ങളിൽ പുതിയ മുളക് വില്പനയ്ക്ക് ഒരുങ്ങുന്നതോടെ വില നിലവാര ഗ്രാഫ് ഏത് ദിശയിൽ ചലിക്കുമെന്ന കാര്യം ഇതിനകം തന്നെ ഏതാണ്ട് വ്യക്തമാണ്. കൊച്ചിയിൽ അണ്‍ ഗാർബിൾഡ് മുളക് ക്വിന്‍റലിന് 48,300 രൂപ.


ജാപ്പനീസ് എക്സ്ചേഞ്ചിൽ അവധി വ്യാപാരത്തിൽ റബർ 208 യെന്നിലെ നിർണായക താങ്ങ് നിലനിർത്തി. മുൻവാരം സൂചിപ്പിച്ചതാണ്, 215 യെന്നിൽ നിന്നുള്ള തകർച്ചയിൽ 208 താങ്ങായി മാറിയാൽ ഏഷ്യൻ റബർ ഉല്പാദകർക്ക് അത് ആശ്വാസം പകരുമെന്നത്. കണക്ക് കൂട്ടിയത് പോലെ തന്നെ 209 യെൻ വരെ ഇടിഞ്ഞ ശേഷം 214 ലേയ്ക്ക് തിരിച്ച് കയറി. എന്നാൽ, വിപണി രക്ഷനേടിയെന്ന് വിലയിരുത്താനായിട്ടില്ല. ഒരിക്കൽ കൂടി ഡിസംബർ അവധി 220 യെന്നിലേയ്ക്ക് കയറിയാൽ സ്വാഭാവികമായും ഷോട്ട് കവറിംങിൽ റബർ 235 യെന്നിനെ ലക്ഷ്യമാക്കാം. അതേസമയം മുന്നിലുള്ള വാരം 208 യെന്നിൽ താങ്ങ് നഷ്ടമായാൽ ഏഷ്യൻ റബറിന്‍റെ സ്ഥിതി കൂടുതൽ സങ്കീർണമാവും.

ഡിസംബർ അടുത്തതോടെ തണുത്ത കാലാവസ്ഥയിൽ റബർ ഉൽപാദനം ഉയരുകയാണ്. ശൈത്യം ശക്തമായതിനാൽ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ഉയർന്നു. എന്നാൽ, വിപണികളിൽ ലാറ്റക്സ് ലഭ്യത ഉയരാഞ്ഞത് വൻകിട ചെറുകിട വ്യവസായികളെ പിരിമുറുക്കത്തിലാക്കി. 8000 രൂപയിൽ വിപണനം തുടങ്ങിയ ലാറ്റക്സ് വാരമധ്യം 7800 ലേയ്ക്ക് ഇടിഞ്ഞെങ്കിലും പിന്നീട് 8500 രൂപയായി. മിക്കതോട്ടങ്ങളിലും ടാപ്പിംഗ് മന്ദഗതിയിലാണ്. ഷീറ്റിന് നേരിട്ട വില തകർച്ച റബർ വെട്ടിൽ നിന്നും കടുംവെട്ടിലേയ്ക്ക് തിരിയാൻ ഉൽപാദന മേഖലയെ നിർബന്ധിതമാക്കുന്നത്. ആർ എസ് എസ് നാലാം ഗ്രേഡ് 14,900 രൂപയിൽ നിന്നും 14,500 ലേയ്ക്ക് ഇടിഞ്ഞു. കാർഷിക മേഖലകളിൽ കിലോ 142 രൂപ പോലും ഉറപ്പ് വരുത്താനാവുന്നില്ല.

കൊച്ചിയിൽ അഞ്ചാം ഗ്രേഡ് 14,10014,600 രൂപയിൽ നിന്നും 13,60014,200 രൂപ
പ്രതീക്ഷ പോലെ തന്നെ ഒടുവിൽ നാളികേരോൽപ്പന്ന വിപണിയുടെ രക്ഷയ്ക്ക് അയ്യപ്പൻ തന്നെ ശരണമായി. പച്ച തേങ്ങയ്ക്ക് മണ്ഡല കാല ഡിമാൻഡ്് രക്ഷയാവുമെന്ന് മുൻവാരം വിലയിരുത്തിയത് ശരിവെക്കും വിധത്തിലായിരുന്നു വിപണിയുടെ മുന്നേറ്റം. കൊച്ചിയിൽ കൊപ്ര 8600 ൽ നിന്നും 9000 ലേയ്ക്ക് ഉയർന്നു. അതേ സമയം കാങ്കയത്ത് 8500 ൽ നിന്ന് 8700 വരെ കയറാനായുള്ളു. അവിടെ വെളിച്ചെണ്ണ വില 12,575 രൂപ.

ഏലക്ക വിലയിൽ കാര്യമായ മാറ്റമില്ല. പല അവസരത്തിലും ചരക്ക് വരവ് ഉയർന്ന് നിന്നു. വാരത്തിൻറ്റ രണ്ടാം പകുതിയിൽ ലേലത്തിൽ ഒരു ലക്ഷം കിലോയ്ക്ക് അടുത്ത് ചരക്ക് ഇറങ്ങി. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും രംഗത്തുണ്ടായിട്ടും ഏലത്തിന് മുന്നേറാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.