റിപ്പോ നിരക്കുയർത്തി; വായ്പകളുടെ പലിശ വർധിക്കും
റിപ്പോ നിരക്കുയർത്തി; വായ്പകളുടെ പലിശ വർധിക്കും
Wednesday, December 7, 2022 11:50 PM IST
റിപ്പബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുയർത്തി. റിപ്പോ നിരക്ക് 35 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് 6.25 ശതമാനമാക്കി.

രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയർന്ന് തന്നെ നിൽക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് ഉയർത്താൻ തീരുമാനിച്ചത്.

ആർബിഐയിൽ നിന്നുള്ള മൂന്ന് അംഗങ്ങളും പുറത്തുള്ള മൂന്ന് അംഗങ്ങളും അടങ്ങുന്നതാണ് മോണിറ്ററി പോളിസി കമ്മിറ്റി(എംപിസി). എന്നാൽ, പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുകയാണെന്നും അപകടസാധ്യതകൾ നിലനിൽക്കുന്നതിനാൽ പണപ്പെരുപ്പത്തിനെതിരായ പോരാട്ടം തുടരേണ്ടതുണ്ടെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

റിപ്പോ നിരക്കുയർന്നതിനെത്തുടർന്ന് നിലവിലുള്ള വായ്പകളുടെ പലിശ വർധിക്കും. നിക്ഷേപങ്ങളുടെ പലിശയിലും ആനുപാതികമായ വർധനയ്ക്കും റിപ്പോ നിരക്കിലെ വർധന ഇടയാക്കും. ആർബിഐ വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. ഈ വർഷം മാത്രം 2.25 ശതമാനമാണ് റിപ്പോ നിരക്ക് വർധിച്ചത്. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്കും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും യഥാക്രമം 6.00 ശതമാനമായും 6.50 ശതമാനമായും വർധിപ്പിച്ചു.

വിപണിയിലെ പണത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാനാണ് റിപ്പോ നിരക്ക് ഉയർത്തുന്നതിലൂടെ ആർബിഐ കാലാകാലങ്ങളിൽ ശ്രമി ക്കുന്നത്. സാന്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ പ്രതീക്ഷിച്ച നിരക്കിലേക്ക് പണപ്പെരുപ്പമെത്തിക്കാൻ സാധിച്ചിട്ടില്ലെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ലെന്നും ആർബിഐ വിലയിരുത്തി. അതേസമയം, ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക് ആർബിഐ കുറച്ചിട്ടുണ്ട്. നടപ്പ് സാന്പത്തിക വർഷത്തിൽ 6.78 ശതമാനം നിരക്കിൽ ഇന്ത്യയിൽ സാന്പത്തിക വളർച്ചയുണ്ടാവുമെന്നാണ് ആർബിഐ പ്രവചനം.


ഇന്ത്യയുടെ സാന്പത്തിക വളർച്ചയെ ഗ്രാമീണ, ഉത്പാദന, സേവന മേഖലകൾ പിന്തുണയ്ക്കുന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

ആർബിഐ നിരക്ക് വർധന:സെൻസെക്സ് 216 പോയിന്‍റ് ഇടിഞ്ഞു

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്ക് 35 ബേസിസ് പോയിന്‍റുകൾ ഉയർത്തിയതിനെത്തുടർന്ന് സൂചിക ഹെവിവെയ്റ്റ് റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ എന്നിവയുടെ നഷ്ടം മൂലം ഇക്വിറ്റി ബെഞ്ച്മാർക്ക് സെൻസെക്സ് 215 പോയിന്‍റിന് മുകളിൽ ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ കീഴടങ്ങിയതും വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പനയും ഓഹരി വിപണിയെ ബാധിച്ചതായി വ്യാപാരികൾ പറഞ്ഞു. ആദ്യസെഷനിൽ ഭൂരിഭാഗവും പരിധിയിൽ തുടരുന്നതിന് ശേഷം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയം പ്രഖ്യാപിച്ചയുടനെ ഓഹരി വിപണികൾ ഇടിഞ്ഞു.

സെൻസെക്സ് 215 പോയിന്‍റ് താഴ്ന്ന് 62,410ലും നിഫ്റ്റി 18560ലും ക്ലോസ് ചെയ്തു. 2022-23 സാന്പത്തിക വർഷത്തിൽ പണപ്പെരുപ്പം 6.7 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ നിഗമനമെങ്കെലും പണപ്പെരുപ്പത്തിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ആർബിഐ അറിയിച്ചു.

ഈ വർഷം മാത്രം റിപ്പോ നിരക്ക് 2.25 ശതമാനമാണ് വർധിച്ചത്

മേയിൽ 40 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് 4.40 ശതമാനമാക്കി. ജൂണിൽ 50 ബേസിസ് പോയിന്‍റ് വർധിച്ച് 4.90 ശതമാനം. ഓഗസ്റ്റിൽ 50 ബേസിസ് പോയിന്‍റ് വർധിച്ച് 5.40 ശതമാനം. സെപ്റ്റംബറിൽ 50 ബേസിസ് പോയിന്‍റ് കൂട്ടി 5.90 ശതമാനമാക്കി. ഒക്ടോബറിലും നവംബറിലും വർധിപ്പിച്ചില്ല. ഡിസംബറിൽ 5.9 ശതമാനത്തിൽ നിന്ന് 35 ബേസിസ് പോയിന്‍റ് വർധിച്ച് 6.25 ശതമാനമായി. ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.