സെൻസെക്സ് കഴിഞ്ഞ രണ്ടാഴ്ചകളിൽ തുടർച്ചയായി 360 പോയിന്റ് സ്ഥിരത കാഴ്ച്ചവെച്ചപ്പോൾത്തന്നെ ദീപിക മുന്നറിയിപ്പ് നൽകിയതാണ് കൂടുതൽ വ്യക്തതയ്ക്കായി പുതിയ സംഭവവികാസങ്ങളെ വിപണി കാത്ത് നിൽക്കുന്നിവെന്ന്. അതു നൂറുശതമാനം ശരിവെക്കും വിധത്തിലായിരുന്നു വാരാന്ത്യം ഇന്ത്യൻ മാർക്കറ്റിൽ സംഭവിച്ചതും.
പല വിദേശ ഫണ്ടുകളും തകർച്ച മണത്തറിഞ്ഞതായിവേണം അനുമാനിക്കാൻ. വില്പനയിൽ മുഴുകിയ അവരിൽ പലരും ഷോട്ട് സെല്ലിംഗിന് കാണിച്ച ഉത്സാഹം വിരൽ ചുണ്ടുന്നതും ഒരേ ദിശയിലേയ്ക്കുതന്നെ. ഈ മാസം പത്തൊൻപത് പ്രവർത്തി ദിനങ്ങളിൽ വിദേശ ഓപ്പറേറ്റർമാർ 29,232.30 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വിപണിയുടെ ടെക്നിക്കൽ ഇൻഡിക്കേറ്ററുകൾ പലതും വ്യക്തമായ ഒരു ദിശ കൈവരിക്കാതെ നീങ്ങുന്ന കാര്യവും പോയവാരം സൂചിപ്പിച്ചിരുന്നു. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു, ഇനി ഇവിടെ നിന്നും എങ്ങോട്ട്, അതാണ് നിക്ഷേപകർ നോക്കേണ്ടത്.
വെളളിയാഴ്ചത്തെ വൻതകർച്ചയിൽനിന്നു വിപണി ഒരു തിരിച്ചുവരവിന് ഇന്ന് ഇടപാടുകളുടെ ആദ്യ പകുതിയിൽ ശ്രമിക്കാം. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ നിയമപരമായി നേരിടുമെന്ന അദാനി ഗ്രൂപ്പ് വെളിപ്പെടുത്തൽ ഈ തിരിച്ചു വരവിന് എല്ലാ സാധ്യതകളും നൽകുന്ന. അതേസമയം എന്നാ താൻ കേസ് കൊട് എന്ന ഹിൻഡൻബർഗ് നിലപാടും ശ്രദ്ധേയമാണ്.
കൂടുതൽ വ്യക്തതയ്ക്കായി പ്രദേശിക നിക്ഷേപകർ വാരമധ്യംവരെ കാത്ത് നിൽക്കുന്നത് അഭികാമ്യം. ഇന്ന് വിപണി കലങ്ങിമറിയുമെങ്കിലും നാളെ ഒരു കണ്സോളിഡേഷൻ മൂഡിലേയ്ക്കും തിരിയാം. കാരണം ബുധനാഴ്ചയാണ് കേന്ദ്ര ബജറ്റ്, അന്നുതന്നെയാണു യുഎസ്ഫെ
ഡ് റിസർവ് വായ്പാ അവലോകനം നടത്തുന്നതും. വിദേശ ഫണ്ടുകളെ സംബന്ധിച്ച് അമേരിക്കൻ പലിശയിലുണ്ടാവുന്ന മാറ്റം അവരുടെ നിലനില്പ്പിന്റെ പ്രശ്നംകൂടിയാണ്.
നിഫ്റ്റി സൂചിക നേരത്തെ സൂചിപ്പിച്ച 18,189 ലെ പ്രതിരോധം കൃത്യം പത്ത് പോയിന്റിന് തകർത്ത് 18,199വരെ കയറി. എന്നാൽ ഈറേഞ്ചിൽ സൂചികയെ മിനിറ്റുകൾ പോലും തുടരാൻ ഫണ്ടുകൾ അനുവദിച്ചില്ല. അവിടെ തുടങ്ങിയ തകർച്ച സെക്കൻഡ് സപ്പോർട്ടായി സൂചിപ്പിച്ച 17,691 പോയിന്റും തകർത്ത് 17,493 വരെ ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 17,606 ലെത്തി. അതായത്, സപ്പോർട്ടിന് മുകളിൽ തിരിച്ച് വരാനാവാത്ത വിധത്തിലെ തകർച്ച. ഇനി മുന്നിലുള്ള ഏറ്റവും വലിയ കടന്പ 18,037 പോയിന്റാണ്. ആ റേഞ്ചിലേക്കുയരാൻ അല്പസമയം വേണ്ടിവരാം. ഇതിനിടയിൽ 17,331-17,059 ല്ക്കേ് സാങ്കേതിക പരീക്ഷണങ്ങൾക്ക് കൂടുതൽസാധ്യത. വിപണിയുടെ 200 ദിവസങ്ങളിലെ ശരാശരി 17,300 ആണ്.
മറ്റ് സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ് എആർ എന്നിവ സെല്ലിംഗ് മൂഡിലാണ്, എംഎസിഡിയും ദുർബലാവസ്ഥയിലേയ്ക്ക് മുഖംതിരിച്ചു. അതേസമയം ന്യൂട്രൽ റേഞ്ചിൽനിന്നു മറ്റ് പല ഇൻഡിക്കേറ്ററുകളും ഓവർ സോൾഡായി മാറിയത് ഒരു പുൾബാക്ക് റാലിക്ക് അവസരമൊരുക്കാം.
ബോംബെ സെൻസെക്സ് 1290 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. തുടക്കത്തിൽ മികവ് കാണിച്ച അവസരത്തിൽ വിദേശ ഫണ്ടുകൾ വില്പനക്കാരായത് സൂചികയെ പിരിമുറുക്കത്തിലാക്കി. റിപ്പബ്ലിക്ക് അവധിക്ക് ശേഷം വെളളിയാഴ്ച അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള വാർത്ത കാട്ടുതീ കണക്കെ പരന്നതോടെ നിഷേപകർ ബാധ്യതകൾ പണമാക്കാൻ തിടുക്കപ്പെട്ടു. ഉൗഹക്കച്ചവടക്കാർ പുതിയ ഷോട്ട് പൊസിഷനുകൾക്കും മത്സരിച്ചു. വില്പനക്കാരുടെ നിയന്ത്രണത്തിലായതോടെ സൂചിക 58,974 പോയിന്റിലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 59,330 പോയിന്റിലാണ്. സെൻസെക്സിന് മുന്നിൽ 60,655 വൻ കടന്പ ഉയരുന്നു. 58,489 ലും 57,648 പോയിന്റിലും താല്കാലിക താങ്ങുണ്ട്. ഇത് നിലനിർത്താനുള്ള ശ്രമങ്ങളാവും മുന്നിലുള്ള ദിവസങ്ങളിൽ.
വിദേശഓപ്പറേറ്റർമാർ ഇടപാടുകൾ നടന്ന നാലു ദിവസവും വില്പനയ്ക്ക് മുൻതൂക്കം നൽകി. മൊത്തം 9353 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 7210 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. വിദേശ ഫണ്ടുകൾ ഡിസംബറിൽ 14,398.8 കോടി രൂപയുടെ നിക്ഷേപിച്ചെങ്കിൽ ഈ വർഷം ഇതിനകം 29,232.3 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി.
രൂപയ്ക്ക് മൂല്യത്തകർച്ച. ഡോളറിന് മുന്നിൽ രൂപ 81.12 ൽ നിന്നും 80.84 ലേയ്ക്ക് ശക്തപ്രാപിച്ചതിനിടയിൽ ഡോളറിന് ആവശ്യം ഉയർന്നത് രൂപയെ 81.67 ലേയ്ക്ക് ദുർബലമാക്കി. ക്ലോസിംഗിൽ 81.51 ലാണ് രൂപ.
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഒൗണ്സിന് 1926 ഡോളറിൽ നിന്നും മുൻവാരം സൂചിപ്പിച്ച 1945 ലെ പ്രതിരോധ മേഖലയിലേയ്ക്ക് ഉയർന്നു. ഒൻപത് മാസത്തെ ഉയർന്ന തലം ദർശിച്ച ശേഷം 1916 ലേയ്ക്ക് തളർന്നെങ്കിലും ക്ലോസിംഗിൽ 1927 ഡോളറിലാണ്. തുടർച്ചയായ ആറാംവാരം സ്വർണം തിളങ്ങിയെങ്കിലും വിപണിയിലെ ക്ഷീണ മനോഭാവം തിരുത്തൽ സാധ്യതകൾ സൃഷ്ടിക്കും. ഒരു സാങ്കേതിക തിരുത്തൽ സംഭവിച്ചാൽ 1912-1898 ൽ താങ്ങുണ്ടെങ്കിലും ഇത് നഷ്ടപ്പെട്ടാൽ 1866 വരെ സഞ്ചരിക്കാം. താഴ്ന്ന റേഞ്ചിൽ നിന്നും മുന്നേറിയാൽ 1944-1962 ഡോളർവരെയെത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.