ഓഹരി വിപണിയിൽ അനിശ്ചിതത്വം തുടരുന്നു
ഓഹരി വിപണിയിൽ അനിശ്ചിതത്വം തുടരുന്നു
Monday, February 6, 2023 12:09 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ വിപണി ഒരു നിശ്ചിത ടാർജറ്റിനകത്ത് നിന്നും ഇനിയും രക്ഷനേടിയിട്ടില്ല. അനുകുലപ്രതികൂല വാർത്തകൾ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മോചനം നേടാൻ വരും ദിനങ്ങളിൽ ഇൻഡക്സുകൾ ശ്രമം നടത്താം. ഷോട്ട് സെല്ലിംഗ് തന്നെയാണ് ശക്തമായ തിരുത്തലിന് ഇടയാക്കിയത്. വിപണിയുടെ സാങ്കേതിക വശങ്ങൾ ഓവർ സോൾഡിൽ നിന്നുള്ള വാരാന്ത്യ ദിനം തിരിച്ച് വരവ് നടത്തിയത് ബുൾ റാലിക്ക് അവസരം ഒരുക്കി.

സെൻസെക്സ് 1560 പോയിൻറ്റും നിഫ്റ്റി സൂചിക 250 പോയിൻറ്റും ഉയർന്നു. അതേസമയം രണ്ടര ശതമാനത്തിൽ അധികം സെൻസെക്സിന് തിരിച്ച് വരവിന് അവസരം ലഭിച്ചപ്പോൾ നിഫ്റ്റിക്ക് ഒന്നര ശതമാനം മാത്രം ഉയരാനായുള്ളു. ഷോട്ട് സെല്ലിംഗ ് പ്രഷറിൽ നിന്നും നിഫ്റ്റിക്ക് പുർണമായി മോചനം നേടാനായില്ലെന്ന് വേണം അനുമാനിക്കാൻ. ഈ വാരം ഉൗഹക്കച്ചവടക്കാർ വില്പനയിൽ പിടിച്ചു നിൽക്കുമോ അതോ കവറിംഗിന് മുതിരുമോയെന്നതിനെ ആശ്രയിച്ചാവും വിപണിയുടെ ഗതിവിഗതികൾ.

നിഫ്റ്റി 17,606 ൽ നിന്നും 17,353 വരെ ഇടിഞ്ഞ സന്ദർഭത്തിൽ 17,331 ലെ ആദ്യ സപ്പോർട്ട് നഷ്ടപ്പെടാഞ്ഞത് വെളളിയാഴ്ചത്തെ തിരിച്ചു വരവിന് അവസരം ഒരുക്കി. ഇതോടെ നിഫ്റ്റി 17,976 പോയിൻറ്റ് വരെ കയറി ശേഷം 17,854 ൽ ക്ലോസ് ചെയ്തു. വാരാന്ത്യത്തിലെ ഉൗർജം നിലനിർത്തി 18,102 നെ കൈപിടിയിൽ ഒത്തുക്കാനുള്ള ശ്രമം വിജയിക്കമെങ്കിൽ ഷോട്ട് കവറിംഗിന് ഒരു വിഭാഗം ഇന്നും നാളെയുമായി മുന്നോട്ട് വരണം. അത്തരം ഒരു നീക്കം പുതിയ ബയ്യർമാരെ ആകർഷിച്ചാൽ സൂചിക 18,350 വരെ ചുവടുവെക്കാം. ആദ്യ സപ്പോർട്ട് 17,479 പോയിൻറ്റിലാണ്. മറ്റ് സാങ്കേതിക നീക്കങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ സെല്ലിംഗ് മൂഡിലാണ്. എംഎസിഡിയും ദുർബലാവസ്ഥയിൽ. അതേ സമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്ലോ സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർ എസ് ഐ തുടങ്ങിയവ ബുൾ ഇടപാടുകാർക്ക് അനുകൂലമായി.

ബോംബെ സെൻസെക്സ് 59,330 പോയിന്‍റിൽ നിന്നും 58,698 ലേയ്ക്ക് സാങ്കേതിക പരീക്ഷണങ്ങൾ കാഴചവെച്ചെങ്കിലും തിരിച്ച് വരവിൽ 60,905 വരെ ഉയർന്നു. വ്യാപാരാന്ത്യം 60,841 ൽ പോയിൻറ്റിലുള്ള സൂചികയ്ക്ക് മുന്നിൽ 61,598 ലും 62,355 ലും തടസങ്ങൾ നിലകൊള്ളുന്നു. വിപണിയുടെ താങ്ങ് 59,391 ലാണ്.


നിക്ഷേപകർക്ക് ആത്മവിശ്വാസം പകരും വിധമുള്ള ധനമന്ത്രിയുടെ വെളിപ്പെടുത്തലുകൾ വിപണിയുടെ തിരിച്ചുവരവിന് അവസരം ഒരുക്കാം. വാരത്തിന്‍റെ അവസാന രണ്ട് ദിവസങ്ങളിൽ വിദേശത്ത് നിന്നും 800 കോടി ഡോളറിന്‍റെ നിക്ഷേപമെത്തിയെന്നത് ഈ അവസരത്തിൽ ചെറിയ കാര്യമല്ല. വിദേശ നാണയ കരുതൽ ശേഖരം ഏഴ് മാസത്തെ ഉയർന്നതലമായ 577 ബില്യണ്‍ ഡോളറിലാണ് ജനുവരി അവസാനം.

ധനമന്ത്രി അനുകൂല കണക്കുകൾ നിരത്തിയെങ്കിലും വിദേശ ഫണ്ടുകളും കോർപറേറ്റ് മേഖലയും ഡോളർ സ്വന്തമാക്കാൻ മത്സരിച്ചത് രൂപയെ ദുർബലമാക്കി. രൂപയുടെ മൂല്യം 81.51 ൽ നിന്നും 82.32 ലേയ്ക്ക് ഇടിഞ്ഞ ശേഷം 82.18 ലാണ്. ഈവാരം 82.52 ലേയ്ക്ക് മൂല്യശോഷണം സംഭവിച്ചാൽ അടുത്ത ചുവടിൽ 82.65 ലേയ്ക്ക് ദുർബലമാകാം. കരുത്തിന് ശ്രമിച്ചാൽ 81.40 വരെ ഉയരാം. യുഎസ് ഫെഡ് പലിശ കാൽ ശതമാനം ഉയർത്തി 4.75 ശതമാനമാക്കി. ഈവാരം വായ്പാ അവലോകനത്തിനൊരുങ്ങുന്ന ആർബിഐയും പലിശനിരക്ക് കാൽ ശതമാനം ഉയർത്താം.

ആഗോള സ്വർണ വിലയിലെ വൻചാഞ്ചാട്ടങ്ങൾക്ക് നിക്ഷേപകർ സാക്ഷ്യം വഹിച്ചു. ട്രോയ് ഒൗണ്‍സിന് 1927 ഡോളറിൽ ട്രേഡിംഗ് തുടങ്ങിയ മഞ്ഞലോഹം മുൻവാരം സൂചിപ്പിച്ച 1962 ലെ പ്രതിരോധത്തിന് രണ്ട് ഡോളർ അകലെ 1960വരെയേ ഉയർന്നുള്ളു. ഈ അവസരത്തിൽ തുടങ്ങിയ സാങ്കേതികതിരുത്തലിൽ 1866 ലെ സപ്പോർട്ട് തകർത്ത് 1860 ലേയ്ക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ 1864 ലാണ്. സപ്പോർട്ടായ 1866 ന് മുകളിൽ തിരിച്ച് വരവിൽ അവസരം ലഭിക്കാഞ്ഞത് ദുർബലാവസ്ഥയിലേയ്ക്ക് വിരൽ ചുണ്ടുന്നു. ദീർഘകാലയവിലേയ്ക്ക് വീക്ഷിച്ചാൽ സ്വർണം 1720 ഡോളർ റേഞ്ചിലേയ്ക്ക് പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.