കൊപ്രയും വെളിച്ചെണ്ണയും വിലത്തകർച്ചയിൽത്തന്നെ; സ്വർണ വിപണിയിൽ ചാഞ്ചാട്ടം
കൊപ്രയും വെളിച്ചെണ്ണയും വിലത്തകർച്ചയിൽത്തന്നെ; സ്വർണ വിപണിയിൽ ചാഞ്ചാട്ടം
Sunday, March 26, 2023 11:41 PM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
നാളികേരക്കർഷകർ മുപ്പതു ലക്ഷത്തിലധികമുണ്ടെങ്കിലും അവരുടെ ഉന്നമനത്തിനു പ്രാഥമിക പരിഗണനപോലും ഭരണകൂടം നൽകുന്നില്ല. ഈ അനാസ്ഥ തുടങ്ങിയിട്ടു വർഷം രണ്ടായി. കർഷകർക്ക് അവരുടെ ഉത്പന്നത്തിനു മികച്ച വില ലഭിക്കാൻ അവകാശമുണ്ട്. അതിനുള്ള സാഹചര്യവും നിലവിലുണ്ട്. കർഷകപ്രേമം വാക്കിൽ മാത്രമായി ഒതുങ്ങുന്നതാണ് പ്രശ്നം. നിലവിൽ ഉയരുന്ന രണ്ടു ചോദ്യങ്ങളുണ്ട്. എന്തടിസ്ഥാനത്തിലാണ് കൃഷി വകുപ്പ് കൊപ്ര സംഭരണം ഉടനാരംഭിക്കാൻ ഡിസംബറിൽ കേന്ദ്ര കൃഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടത് ? പുതുക്കിയ വിലയ്ക്കു കർഷകരിൽനിന്നു ചരക്കു സംഭരിക്കാനായിരുന്നോ? അതോ കർഷകനെ മുൻനിർത്തി രാഷ്‌ട്രീയം പയറ്റിയതോ?

കഴിഞ്ഞ വർഷം ആറു ജില്ലകളിലായി വിവിധ ഏജൻസികൾ പച്ചത്തേങ്ങ സംഭരിച്ചിരുന്നു. സംഭരണം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും ലഭിക്കാനുള്ളത് ലക്ഷങ്ങളാണ്. കുടിശിക തീർക്കാതെ വീണ്ടും സംഭരിക്കാനുള്ള തീരുമാനം ഫലത്തിൽ ഗുണം ചെയ്യില്ല. കഴിഞ്ഞ തവണത്തെ കൊപ്ര സംഭരണം വലിയ പരാജയമായിരുന്നു. കുടിശിക നിലനൽക്കുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ കർഷകർക്കു പ്രതീക്ഷയേയില്ലെന്നു പറയാം. കാര്യങ്ങൾ ഇത്തരത്തിലാണു പോകുന്നതെങ്കിൽ ഒന്നുറപ്പിക്കാം; ബഹുരാഷ്‌ട്ര കൊപ്രയാട്ട് വ്യവസായികളുടെ ലോബി ഭരണകൂടത്തിലും പിടിമുറുക്കുന്നു. അവർക്ക് താഴ്ന്നവിലയ്ക്കു ചരക്കു കൈക്കലാക്കാൻ അവസരം ലഭിച്ചിരിക്കുന്നു.
എതാണ്ട് എല്ലാ വിപണികളിലും വെളിച്ചെണ്ണയും കൊപ്രയും വിലത്തകർച്ചയിൽത്തന്നെയാണ്. ഉത്സവദിനങ്ങൾ മുന്നിലുള്ളപ്പോഴും ഉയർത്തെഴുന്നേൽക്കാൻ നാളികേര മേഖലയ്ക്കു കഴിഞ്ഞിട്ടില്ല. താങ്ങുവിലയേക്കാൾ താഴെയാണ് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയെന്നോർക്കണം.

വെളിച്ചെണ്ണ 13,000 രൂപയായും കൊപ്ര 8350 രൂപയായും താഴ്ന്നു. അയായത് താങ്ങ് വിലയിലും 2510 രൂപ കുറവ്.

തേയില

തേയില കയറ്റുമതിരംഗത്തു പുതിയ പ്രതിസന്ധി തലയുയർത്തുന്നു. ഇറക്കുമതിക്കാർ കരാറുകളിൽ നിന്നു പിൻവലിയുന്നു. ഇത് സ്ഥിതിഗതികൾ സങ്കീർണമാക്കുമെന്ന ആശങ്കയിലാണു കയറ്റുമതിസമൂഹം. ഇതിന്‍റെ സൂചനകൾ കണ്ടുതുടങ്ങി. കൊച്ചി ലേലത്തിൽ ഓർത്തഡോക്സ് ഇനങ്ങളുടെ വില കിലോഗ്രാമിന് ഏഴു മുതൽ പത്തു രൂപവരെ ഇടിഞ്ഞു.

കാലാവസ്ഥയിലെ മാറ്റങ്ങളെത്തുടർന്നു കേരളത്തിൽ തേയില ഉത്പാദനം കുറഞ്ഞിരിക്കുകയാണ്. ഈ അവസരത്തിലുള്ള വിലയിടിവ് ചെറുകിട കർഷകരെ കുറച്ചൊന്നുമല്ല സമ്മർദത്തിലാക്കുന്നത്.


കൊളുന്ത് വില കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞത് ഇടുക്കിയിലെ കർഷകരെ സാന്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടും. ഏറ്റവും മികച്ച തേയില ഉത്പാദിപ്പിച്ചിട്ടും ഉയർന്ന വില ലഭിക്കാതെ സാഹചര്യമാണ് നിലവിലുള്ളത്.

ഇതിനിടെ, അയൽസംസ്ഥാനത്തനിന്നു നിലവാരം കുറഞ്ഞ കൊളുന്ത് ഇടുക്കിയിൽ വില്പനയ്ക്കിറങ്ങുന്നുമുണ്ട്. പുതുവർഷാരംഭത്തിലെ മഞ്ഞുവീഴ്ചയിലും പകലത്തെ കനത്ത വെയിലിലും കൊളുന്ത് കരിഞ്ഞതു ചെറിയ നഷ്ടമൊന്നുമല്ല കർഷകർക്കു വരുത്തിയത്.

റബർ

ഒറ്റപ്പെട്ട വേനൽമഴയ്ക്കു ഭൂമിയെ തണുപ്പിക്കാനായില്ല. കാത്തിരുന്ന കർഷകർ നിരാശയിലായി. ഉത്പാദന കേന്ദ്രങ്ങളിൽ റബർ സ്റ്റോക്കില്ലെന്ന് വ്യവസായികൾക്കു നന്നായി അറിയാം. എന്നിരുന്നാലും നിരക്ക് ഉയർത്താതെ സ്റ്റോക്കിസ്റ്റുകളെ വിപണിയിലെത്തിക്കാനുള്ള ശ്രമം അവർ നടത്തുന്നുണ്ട്. മാസാരംഭം മുതൽ 14,300 റേഞ്ചിൽ നാലാം ഗ്രേഡ് റബറിനെ അവർ തളച്ചിട്ടിരുന്നു. ഈ വിലയ്ക്ക് ചരക്കു ലഭിക്കില്ലെന്നു ബോധ്യപ്പെട്ടതോടെ 14700 രൂപവരെ ഉയർത്തി. എന്നാൽ, ഈ വിലയ്ക്കും വില്പനക്കാരുടെ പ്രതികരണം കുറവാണ്.

നാലാം ഗ്രേഡിനു പിന്നാലെ അഞ്ചാം ഗ്രേഡ് റബർ 14,500 ലേയ്ക്കും ഉയർന്നു. ഇതിനിടയിൽ ഒട്ടുപാലിനു വില ഉയർന്നു. 9000 രൂപയിൽനിന്ന് 9800 വരെ ഉയർന്നു. ഇതിനിട നിരക്ക് 10,000 മറികടക്കുമെന്ന പ്രചാരണം വിപണിയിൽ പരന്നു. എന്നാൽ, ആ പ്രചാരണത്തിനു പിന്നിലും ചില വൻശക്തികൾ തന്നെ. ലക്ഷ്യം വൻതോതിലുള്ള ഒട്ടുപാൽ ശേഖരണം. ഉത്പാദകരിൽ പരിഭ്രാന്തി പരത്തി കിട്ടാവുന്ന ചരക്കത്രയും അവർ വാങ്ങിക്കഴിഞ്ഞു. ഇനി സ്റ്റോക്ക് വ്യവസായികൾക്ക് മറിച്ചാൽമതി. അതിനുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ലാറ്റക്സിനു് വില ഉയർന്നു. മാസാരംഭത്തിൽ 8800 രൂപയായിരുന്നത് ഇതിനകം 9400 വരെ ഉയർന്നു.

സ്വർണം

സ്വർണവില വീണ്ടും കയറി. ഇറങ്ങി. പവൻ റെക്കോർഡായ 44,240 രൂപയിൽ നിന്നും 43,840 വരെ താഴ്ന്ന ശേഷമുള്ള തിരിച്ചു വരവിൽ 44,000 ലേയ്ക്ക് ഉയർന്നെങ്കിലും ശനിയാഴ്ച പവൻ 43,880 ലേക്ക് താഴ്ന്നു. രണ്ടുതവണ കൂടി അത്രയും തവണ കുറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.