ബോൾട്ട് ട്രിക്കിൽ കിവീസ്
ബോൾട്ട് ട്രിക്കിൽ കിവീസ്
Friday, November 9, 2018 12:18 AM IST
ദുബായ്: ഫാസ്റ്റ് ബൗളർ ട്രെന്‍റ് ബോൾട്ടിന്‍റെ ഹാട്രിക്കും റോസ് ടെയ്‌ലർ (80 റണ്‍സ്), ടോം ലാഥം (68 റണ്‍സ്) എന്നിവരുടെ അർധ സെഞ്ചുറിയും ചേർന്നപ്പോൾ പാക്കിസ്ഥാനെതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിന് ജയം. 47 റണ്‍സിനാണ് കിവീസ് ജയം നേടിയത്. ഹാട്രിക് വിക്കറ്റ് സ്വന്തമാക്കിയ ബോൾട്ടാണ് മാൻ ഓഫ് ദ മാച്ച്. പാക്കിസ്ഥാനെതിരേ കിവീസിന്‍റെ തുടർച്ചയായ 12-ാം ജയമാണിത്. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 266. പാക്കിസ്ഥാൻ 47.2 ഓവറിൽ 219. മൂന്ന് മത്സര പരന്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.

ഇന്നിംഗ്സിലെ മൂന്നാം ഓവർ എറിയാനെത്തിയപ്പോഴായിരുന്നു ബോൾട്ട് ഹാട്രിക് സ്വന്തമാക്കിയത്. രണ്ട്, മൂന്ന്, നാല് പന്തുകളിലായി ഫഖാർ സമാൻ, ബാബൻ അസം, മുഹമ്മദ് ഹഫീസ് എന്നിവരെ ബോൾട്ട് മടക്കി. സമാനെയും ഹഫീസിനെയും യഥാക്രമം ബൗൾഡും എൽബിഡബ്ല്യുവും ആക്കുകയായിരുന്നു. ന്യൂസിലൻഡിനായി ഏകദിന ഹാട്രിക് നേടുന്ന മൂന്നാമത് ബൗളറാണ് ബോൾട്ട്. ഡാനി മോറിസണ്‍ (1994ൽ ഇന്ത്യക്കെതിരേ), ഷെയ്ൻ ബോണ്ട് (2007ൽ ഓസ്ട്രേലിയയ്ക്കെതിരേ) എന്നിവരാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയ കിവീസ് ബൗളർമാർ. 64 റണ്‍സ് എടുത്ത ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ്, 50 റണ്‍സ് എടുത്ത ഇമാദ് വസിം എന്നിവരാണ് പാക് ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ.


ബോൾട്ടിനൊപ്പം ഫെർഗൂസനും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗ്രാൻഡ്ഹോം രണ്ടും ടിം സൗത്തി, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റും നേടി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ പാക്കിസ്ഥാന്‍റെ ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ എന്നിവരുടെ ഭീഷണിക്കു വഴങ്ങാതെയാണ് ടെയ്‌ലറും ലാഥവും നാലാം വിക്കറ്റിൽ 130 റണ്‍സ് നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.