ഗ്രൂപ്പ് കടന്ന് ലിവര്‍പൂള്‍
ഗ്രൂപ്പ് കടന്ന് ലിവര്‍പൂള്‍
Thursday, December 13, 2018 1:47 AM IST
ലിവര്‍പൂള്‍: വല ലക്ഷ്യമാക്കി ലിവര്‍പൂള്‍ 22 ഷോട്ടുതിര്‍ത്തു. ഇതില്‍ ഒന്നു മാത്രം മുഹമ്മദ് സല വലയിലാക്കി. അവസാന ഇഞ്ചുറി ടൈമില്‍ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറുടെ ലോക നിലവാരമുള്ള രക്ഷപ്പെടുത്തല്‍ കൂടി ചേര്‍ന്നപ്പോള്‍ സ്വന്തം ആന്‍ഫീല്‍ഡില്‍ 1-0ന് നാപ്പോളിയെ കീഴടക്കി യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ പ്രീക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായി മത്സരത്തിനിറങ്ങിയ നാപ്പോളി അവസാനം മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട് യൂറോപ്പ ലീഗില്‍ കളിക്കും. 2008-09 സീസണുശേഷം ആദ്യമായാണ് ലിവര്‍പൂള്‍ തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിനു യോഗ്യത നേടുന്നത്.

നോക്കൗട്ടിനു യോഗ്യത നേടാന്‍ ക്ലീന്‍ ഷീറ്റ് ജയമോ അല്ലെങ്കില്‍ രണ്ടു ഗോൾ മാർജിനിലുള്ള ജയമോ ലിവര്‍പൂളിന് ആവശ്യമായിരുന്നു. ഇതിലെ ആദ്യത്തെ കാര്യം ലിവര്‍പൂള്‍ സാധിച്ചെടുത്തു. ഫോമിലുള്ള സല 34-ാം മിനിറ്റില്‍ ഡേവിഡ് ഓസ്പിനയെ പരാജയപ്പെടുത്തി ഗോള്‍ നേടി. ജയത്തിനു ലിവര്‍പൂള്‍ തന്നെയായിരുന്നു അര്‍ഹര്‍. ഇതിലും വലിയ ജയം ഓസ്പിനയുടെ മികച്ച രക്ഷപ്പെടുത്തലുകളാണ് തടഞ്ഞത്. ഈ ഒരു ഗോള്‍ വഴങ്ങിയതൊഴിച്ചാല്‍ സല, സാദിയോ മാനെ, അവസാനം വിര്‍ജിന്‍ വാന്‍ ഡിക് എന്നിവരുടെ ഗോളെന്നുറച്ച ഷോട്ടുകള്‍ ഓസ്പിന രക്ഷപ്പെടുത്തി.

ഒരു ഗോള്‍ മാത്രമായി മുന്നോട്ടു നീങ്ങിയ ലിവര്‍പൂള്‍ ഇഞ്ചുറി ടൈമില്‍ പേടിച്ചു. അര്‍കാഡിയുസ് മിലിക്കിന്‍റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തിക്കൊണ്ട് അലിസണ്‍ ലിവര്‍പൂളിനെ പ്രീക്വാര്‍ട്ടറിലെത്തിച്ചു.

കഴിഞ്ഞ സീസണില്‍ ആകെ 44 ഗോള്‍ നേടിയ സല ഈ സീസണില്‍ പതുക്കെയാണ് തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞയാഴ്ച ബോണ്‍മൗത്തിനെതിരേ നേടിയ ഹാട്രിക് ഈജിപ്ഷ്യന്‍ സട്രൈക്കറുടെ തിരിച്ചുവരവ് വെളിപ്പെടുത്തി. വേഗം കൊണ്ടും കരുത്തുകൊണ്ടും വേഗമേറിയ നീക്കംകൊണ്ടും സല നാപ്പോളിയുടെ പ്രതിരോധം പൊളിച്ച് ഗോള്‍ നേടുകയായിരുന്നു.


എല്ലാ മത്സരങ്ങളിലുമായി ആന്‍ഫീല്‍ഡില്‍ സല 38 കളിയില്‍ 48 ഗോളില്‍ പങ്കാളിയായി. 35 ഗോള്‍ നേടിയപ്പോള്‍ 13 അസിസ്റ്റുണ്ടായിരുന്നു.ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ലിവര്‍പൂള്‍ ഫിനിഷ് ചെയ്തത്.

അനായാസം പിഎസ്ജി

ഗ്രൂപ്പ് സിയില്‍ രണ്ടാമതായി മത്സരത്തിനിറങ്ങിയ പാരീ സാന്‍ ഷെര്‍മയിന്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരേ 4-1ന്‍റെ അനായാസ ജയം നേടി 11 പോയിന്‍റുമായി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. പിഎസ്ജി ആക്രമണനിരയിലെ നെയ്മര്‍, എഡിന്‍സണ്‍ കവാനി, കൈലിയന്‍ എംബാപ്പെ എന്നിവര്‍ ഗോള്‍ നേടി. റെഡ് സ്റ്റാറിന്‍റെ രായ്കോ മിറ്റിച്ച് സ്‌റ്റേഡിയത്തില്‍ മൂന്നു സ്‌ട്രൈക്കര്‍മാര്‍ക്കൊപ്പം മിഡ്ഫീല്‍ഡര്‍ മാര്‍ക്വിഞ്ഞോയും ഗോള്‍ നേടി. മാര്‍കോ ഗോബെല്‍ജിച്ച് വകയായിരുന്നു റെഡ് സ്റ്റാറിന്‍റെ ഒരു ഗോള്‍.

ബെല്‍ഗ്രേഡില്‍ സന്ദർശകർ‍ ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തി. 10-ാം മിനിറ്റില്‍ കവാനി പിഎസ്ജിയെ മുന്നിലെത്തിച്ചു. 40-ാം മിനിറ്റില്‍ നെയ്മര്‍ തന്‍റെ കേളിശൈലിയിലെ മികച്ച ഫുട്‌വര്‍ക്ക് കൊണ്ടു മനോഹരമായ ഗോള്‍ നേടി. ആദ്യ പകുതിയില്‍ റെഡ് സ്റ്റാറിന് നല്ലൊരു മുന്നേറ്റംപോലും നടത്താനായില്ല.

രണ്ടാം പകുതിയില്‍ 55,000 ആരാധകരെ ആഹ്ലാദത്തിലാക്കിക്കൊണ്ട് 55-ാം മിനിറ്റില്‍ ഗോബെല്‍ജിച്ച് പിഎസ്ജിയുടെ ലീഡ് കുറച്ചു. എന്നാല്‍, 74-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ കൃത്യമായ ഫ്രീ കിക്ക് ഹെഡറിലൂടെ മാര്‍ക്വിഞ്ഞോ വലയിലാക്കി. ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റില്‍ വേഗമേറിയ നീക്കത്തിലൂടെ എംബാപ്പെയും ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.