റോയൽ ബട്‌ലർ
റോയൽ ബട്‌ലർ
Saturday, April 13, 2019 11:27 PM IST
മുംബൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ ആദ്യമായി 200 മത്സരം പൂര്‍ത്തിയാക്കിയ മുംബൈ ഇന്ത്യന്‍സിന് ഈ ആഘോഷം വിജയത്തോടെ പൂര്‍ത്തിയാക്കാനായില്ല. വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് നാലു വിക്കറ്റിനു തോല്‍പ്പിച്ചു.

മുംബൈ മുന്നോട്ടുവച്ച 188 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ മൂന്നു പന്തു ശേഷിക്കേ ലക്ഷ്യത്തിലെത്തി. ക്വിന്‍റണ്‍ ഡി കോക്ക് (81 റൺസ്), രോഹിത് ശര്‍മ (47 റൺസ്) എന്നിവരുടെ മികവില്‍ മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സ് നേടി. ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് രാജസ്ഥാനെ ജയത്തിലെത്തിച്ചത്. 43 പന്തില്‍ എട്ട് ഫോറും ഏഴു സിക്‌സും പായിച്ച ഇംഗ്ലീഷ് താരം 89 റണ്‍സ് നേടി. ബട്‌ലറാണ് മാന്‍ ഓഫ് ദ മാച്ച്. അജിങ്ക്യ രഹാനെ (21 പന്തില്‍ 37 റൺസ്), സഞ്ജു സാംസണ്‍ (26 പന്തില്‍ 31 റൺസ്) എന്നിവരുടെ പ്രകടനവും രാജസ്ഥാന് കരുത്തായി.

അനായാസ ജയത്തിലേക്കു നീങ്ങിയ രാജസ്ഥാനെ അവസാന ഓവറുകളില്‍ ജസ്പ്രീത് ബുംറയും കൃണാല്‍ പാണ്ഡ്യയും തുടര്‍ച്ചയായി വിക്കറ്റ് പിഴുത് ഞെട്ടിച്ചു. എന്നാല്‍, സമ്മര്‍ദത്തില്‍ വീഴാതെ കളിച്ച ശ്രേയസ് അയ്യര്‍ (ഏഴു പന്തില്‍ 13 റൺസ്) രാജസ്ഥാനെ ജയത്തിലെത്തിച്ചു. ബുംറയുടെ പത്തൊമ്പതാം ഓവറിന്‍റെ അവസാന പന്തില്‍ ശ്രേയസ് ഗോപാലിനെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ വിട്ടുകളഞ്ഞു. അവസാന ഒാവറില്‍ വേണ്ടിയിരുന്ന എട്ട് റണ്‍സ് ശ്രേയസ് അനായാസം നേടി.

വന്‍ സ്‌കോറിലേക്കു നീങ്ങിയ മുംബൈ ഇന്ത്യന്‍സിനെ അവസാന ഓവറുകളിലെ മികച്ച ബൗളിംഗിലൂടെ രാജസ്ഥാന്‍ റോയല്‍സ് പിടിച്ചുകെട്ടി. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ മുംബൈയെ ബാറ്റിംഗിനു വിട്ടു. പരിക്ക് ഭേദമായി മുംബൈ നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തി. രോഹിതും ക്വിന്‍റണ്‍ ഡി കോക്കും ചേര്‍ന്ന് മുംബൈയ്ക്കു മികച്ച തുടക്കം നല്‍കി. അര്‍ധ സെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെവച്ച് രോഹിതിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. ജോസ് ബട്‌ലറിനായിരുന്നു ക്യാച്ച്. 32 പന്ത് നേരിട്ട രോഹിത് ആറു ഫോറും ഒരു സിക്‌സും പായിച്ചു. 96 റണ്‍സാണ് ഈ കൂട്ടുകെട്ട് സ്ഥാപിച്ചത്. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവിനെ (16) ധവാല്‍ കുല്‍ക്കര്‍ണി ക്ലീന്‍ബൗള്‍ഡാക്കി. ഇതിനിടെ ഡി കോക്ക് അര്‍ധ സെഞ്ചുറി കടന്നിരുന്നു. രണ്ടു വിക്കറ്റിന് 117 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ കിറോണ്‍ പൊളാര്‍ഡ് എത്തി.


പഞ്ചാബിനെതിരേ തകര്‍പ്പന്‍ ഫോമില്‍ കളിച്ച പൊളാര്‍ഡ് ഇറങ്ങിയതോടെ മുംബൈയുടെ പ്രതീക്ഷകള്‍ ഉയര്‍ന്നു. എന്നാല്‍ ഡി കോക്ക്-പൊളാര്‍ഡ് കൂട്ടുകെട്ടിനെ മികച്ച ബൗളിംഗിലൂടെ രാജസ്ഥാന്‍ ബൗളര്‍മാര്‍ തടഞ്ഞുനിര്‍ത്തി. രാജസ്ഥാന്‍ ബൗളര്‍മാര്‍ ഉയര്‍ത്തിയ സമ്മര്‍ദത്തില്‍ പൊളാര്‍ഡ് (6) വീണു. ആര്‍ച്ചറിനു വിക്കറ്റ്. ഹര്‍ദിക് പാണ്ഡ്യ-ഡി കോക്ക് സഖ്യം സമ്മര്‍ദം അതിജീവിച്ചു കളിച്ചെങ്കിലും ഈ കൂട്ടുകെട്ടിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല.

52 പന്തില്‍ ആറു ഫോറും നാലു സിക്‌സും പറത്തിയ ഡി കോക്ക് ആര്‍ച്ചറിനെ കൂറ്റന്‍ അടിക്കുള്ള ശ്രമത്തില്‍ ബട്‌ലര്‍ക്കു ക്യാച്ച് നല്‍കി. ഇഷാന്‍ കിഷനെ (5) ജയദേവ് ഉനദ്കട് പുറത്താക്കി. ഇതും ബട്‌ലറിനായിരുന്നു ക്യാച്ച്. ഹര്‍ദിക് പാണ്ഡ്യക്ക് അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് എടുക്കാനാകാതിരുന്നതും തിരിച്ചടിയായി. 11 പന്തില്‍ മൂന്നു സിക്‌സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയില്‍ 28 റണ്‍സുമായി ഹാര്‍ദിക് പുറത്താകാതെനിന്നു. റണ്ണൊന്നുമെടുക്കാതെ കൃണാല്‍ പാണ്ഡ്യയയും ക്രീസിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.