ലക്ഷ്യം ശത്രുസംഹാരം
Thursday, July 11, 2019 12:23 AM IST
ബിർമിങാം: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ടിക്കറ്റിനായി ആതിഥേയരായ ഇംഗ്ലണ്ടും ചിരവൈരികളായ ഓസ്ട്രേലിയയും ഇന്ന് കൊന്പുകോർക്കും. കളത്തിനകത്തും പുറത്തും ഇന്ന് അത്യന്തം വാശിനിറയുമെന്നുറപ്പ്. കാരണം, ഇംഗ്ലണ്ട് ടീമിന്‍റെ ആരാധക സംഘം ലോകകപ്പിനു മുന്പുതന്നെ ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറെയും സ്റ്റീവ് സ്മിത്തിനെയും പരിഹാസപാത്രങ്ങളാക്കിയിരുന്നു.

എന്നാൽ, വാർണർ ഉജ്വലഫോമിൽ ബാറ്റ് ചെയ്ത് എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടി നല്കി. ലീഗ് റൗണ്ടിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 64 റണ്‍സ് ജയം ഓസ്ട്രേലിയ സ്വന്തമാക്കി. എന്നാൽ, അന്നത്തെ ഇംഗ്ലീഷ് സംഘമല്ല ഇന്നുള്ളത്. ഓപ്പണർ ജേസണ്‍ റോയ് മടങ്ങിയെത്തിയത് ഇംഗ്ലണ്ടിന്‍റെ ആത്മവിശ്വാസത്തിനും ആക്രമണ ബാറ്റിംഗിനും ഉത്തേജകമായിട്ടുണ്ട്.


ഫോമിലുള്ള ഓപ്പണർമാരാണ് ഇംഗ്ലണ്ടിന്‍റെയും (ജേസണ്‍ റോയ് - ജോണി ബെയർസ്റ്റോ) ഓസ്ട്രേലിയയുടെയും (ഡേവിഡ് വാർണർ - ആരോണ്‍ ഫിഞ്ച്) കരുത്ത്. ഒപ്പം വിക്കറ്റ് വീഴ്ത്തുന്ന പേസർമാരും. ഓസീസ് ബൗളിംഗ് നയിക്കുന്നത് 26 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ആണ്. ഇംഗ്ലണ്ടിന്‍റേതാകട്ടെ 17 വിക്കറ്റുള്ള ജോഫ്ര ആർച്ചറും. പരിക്ക് ഓസീസ് ടീമിനെ അലട്ടുന്നുണ്ട്.
ണ്ടുകാരനായ താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.