ശാസ്ത്രി ദിനങ്ങൾ
ശാസ്ത്രി ദിനങ്ങൾ
Wednesday, August 7, 2019 12:11 AM IST
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുഖ്യപരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തുടരുമെന്ന് സൂചന. രവി ശാസ്ത്രിയുടെ കീഴിൽ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് നടത്തുന്നതെന്നതും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി മികച്ച ബന്ധമാണെന്നതും ശാസ്ത്രിക്ക് തുണയാകുന്നു. എന്നാൽ, ശാസ്ത്രിയെ മാറ്റി ഒരു വിദേശ പരിശീലകനെ നിയമിക്കാൻ ക്രിക്കറ്റ് ഉപദേശക സമിതിക്ക് (സിഎസി) താത്പര്യമില്ലെന്നതാണ് ടീം ഇന്ത്യക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ ദിനങ്ങൾ തുടരുമെന്നതിന്‍റെ സുപ്രധാന കാരണം.

കപിൽ ദേവ്, അൻശുമാൻ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന സിഎസി സമിതിയെയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കാൻ നിയോഗിച്ചിരിക്കുന്നത്. ജൂലൈ 30വരെയാണ് ഇന്ത്യൻ പരിശീലകനാകാനുള്ള അപേക്ഷ സമർപ്പിക്കാൻ ബിസിസിഐ സമയം അനുവദിച്ചത്. തുടർന്ന് കപിൽ ദേവിന്‍റെ നേതൃത്വത്തിലുള്ള സിഎസി സമിതി മുഖാമുഖം നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സിഒഎ (കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്) തലവൻ വിനോദ് റായിയും അറിയിച്ചിരുന്നു.

വിദേശ പരിശീലകനെ കൊണ്ടുവരാൻ താത്പര്യപ്പെടുന്നില്ല. ഗാരി ക്രിസ്റ്റണിനെപ്പോലെയുള്ള പ്രഗത്ഭർ അപേക്ഷ സമർപ്പിക്കുന്പോൾ തെരഞ്ഞെടുപ്പ് കഠിനമാകും. എന്നിരുന്നാലും ഇന്ത്യക്കാരനായ ഒരാളെ പരിശീലകനാക്കുന്നതിനാണ് താത്പര്യം. കാരണം, ഇന്ത്യൻ പരിശീലകന്‍റെ (രവി ശാസ്ത്രി) കീഴിൽ ടീം മികച്ച നിലവാരം പുലർത്തുന്നുണ്ട്. അതുകൊണ്ട് കാര്യങ്ങൾ വേറൊരു വഴിക്ക് ആക്കുന്നത് എന്തിനാണ്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ശാസ്ത്രിക്ക് പുതിയ കരാർ നല്കുന്നതിനാണ് സാധ്യത- സിഎസി അംഗങ്ങളിൽ ഒരാൾ പറഞ്ഞു.


ശാസ്ത്രി മുഖ്യപരിശീലക സ്ഥാനത്ത് തുടരുന്നതാണ് ഗുണകരമെന്ന് ബിസിസിഐ വൃത്തങ്ങളും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ശാസ്ത്രിയും കോഹ്‌ലിയും മികച്ച രീതിയിലാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. വിജയകരമായി മുന്നേറുന്ന കൂട്ടുകെട്ട് പൊളിച്ച് പുതിയൊരു പരീക്ഷണത്തിനു മുതിരുന്നത് ശരിയല്ല. പരിശീലകനെ മാറ്റുന്നത് ടീം അംഗങ്ങളെപ്പോലും ബാധിക്കാൻ ഇടയുണ്ടെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. മാറ്റം വരേണ്ടത് തന്ത്രങ്ങളിലും തീരുമാനങ്ങളിലുമാണെന്നും ബിസിസിഐ ഒൗഫീഷ്യൽ പറഞ്ഞു.

കപിൽ ദേവിന്‍റെ തീരുമാനം നിർണായകം

സിഎസിയിൽ ഉള്ളത് കപിൽ ദേവ് ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ്. പരിശീലകനെ മുഖാമുഖത്തിലൂടെ നിയമിക്കാനുള്ള പൂർണ അധികാരം സിഒഎ തലവൻ വിനോദ് റായ് നല്കിയിരിക്കുന്നതും ഇവർക്കുതന്നെ. ഇവർക്കിടയിൽ രണ്ട് അഭിപ്രായം ഉണ്ടായാൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കപിൽ ദേവ് ആയിരിക്കും. മുഖ്യ പരിശീലകൻ ഉൾപ്പെടെ ഏഴ് തസ്തികകളിലേക്കാണ് ബിസിസിഐ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം എന്നു നടക്കുമെന്നതിൽ ബിസിസിഐ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഈ മാസം പകുതിയോടെ മുഖാമുഖം നടക്കുമെന്നാണ് വിനോദ് റായ് നേരത്തേ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.