കപ്പടിക്കണം... ഡ്യൂറൻഡ് കപ്പ് ഫൈനലിൽ ഗോകുലം x ബഗാൻ പോരാട്ടം ഇന്ന്
കപ്പടിക്കണം...  ഡ്യൂറൻഡ് കപ്പ്   ഫൈനലിൽ  ഗോകുലം x ബഗാൻ  പോരാട്ടം ഇന്ന്
Saturday, August 24, 2019 12:14 AM IST
കോൽക്കത്ത: 22 വർഷത്തിനുശേഷം ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ കിരീടം മലയാളക്കരയിലേക്ക് എത്തിക്കാൻ ഗോകുലം കേരള എഫ്സി ഒരുങ്ങുന്നു. ഡ്യൂറാൻഡ് കപ്പ് കലാശപ്പോരാട്ടത്തിൽ മലയാളക്കരയുടെ സ്വന്തം ഗോകുലം കേരളയും മോഹൻ ബഗാനും തമ്മിൽ ഇന്ന് കിരീട പോരാട്ടം. വൈകുന്നേരം അഞ്ചിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് തീപാറും ഫൈനൽ. 1997ൽ എഫ്സി കൊച്ചിനുശേഷം ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കുന്ന കേരള ക്ലബ് എന്ന ചരിത്രം കുറിക്കാനാണ് ഗോകുലം ഇറങ്ങുന്നത്.

ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറികടന്ന് ഡ്യൂറൻഡ് കപ്പ് കിരീട നേട്ടത്തിൽ ഒറ്റയ്ക്ക് ഒന്നാമതെത്തി ചരിത്രം കുറിക്കുകയാണ് ബംഗാൾ ക്ലബ്ബിന്‍റെ ലക്ഷ്യം. ഇരു ക്ലബ്ബുകൾക്കും 16 കിരീടം വീതമാണുള്ളത്. മലയാളിതാരവും ഗോകുലത്തിന്‍റെ മുൻ താരവുമായ വി.പി. സുഹൈർ സെമി പോരാട്ടത്തിന്‍റെ എക്സ്ട്രാ ടൈമിൽ നേടിയ ഇരട്ട ഗോളിലാണ് ബഗാൻ ഫൈനലിൽ എത്തിയത്. 10 വർഷങ്ങൾക്കു ശേഷമാണ് മോഹൻ ബഗാൻ ഡ്യുറാൻഡ് കപ്പിന്‍റെ ഫൈനലിലെത്തുന്നത്.


സെമിയിൽ ഒഴികെ ലീഗ് റൗണ്ടുകളിൽ എതിരാളികളുടെ അന്തകനായി മാറിയ ഗോകുലത്തിന്‍റെ ക്യാപ്റ്റൻ മാർക്കസ് ജോസഫ് തന്നെയാവും മോഹൻ ബഗാന്‍റെ പേടിസ്വപ്നം. ഗോൾ വലയ്ക്കു കാവലായി സി.കെ. ഉബൈദിന്‍റെ കരങ്ങൾ ഉള്ളതും ഗോകുലത്തിന്‍റെ കരുത്താണ്. സെമിയിൽ ഷൂട്ടൗട്ടിൽ ഈസ്റ്റ് ബംഗാളിനെ മറികടക്കാൻ ഗോകുലത്തിനു സഹായകമായത് ഉബൈദിന്‍റെ ഉജ്വല രക്ഷപ്പെടുത്തലുകളായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.