റാഫ 19; യുഎസ് ഓപ്പൺ റാഫേൽ നദാലിന്
റാഫ 19; യുഎസ് ഓപ്പൺ റാഫേൽ നദാലിന്
Monday, September 9, 2019 11:56 PM IST
ന്യൂയോർക്ക്: എനിക്ക് ഏറ്റവും വികാര നിർഭരമായ ജയമാണിത്. സ്വയം നിയന്ത്രിക്കാൻ സാധിക്കാത്ത അത്ര വികാരാധീനനായിപ്പോയി- യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ടെന്നീസ് കിരീടം നേടിയ സ്പാനിഷ് താരം റാഫേൽ നദാലിന്‍റെ വാക്കുകളാണിത്. നാല് മണിക്കൂറും 50 നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ നദാൽ കീഴടക്കിയത്. തന്‍റെ കന്നി ഗ്രാൻസ്‌ലാം ഫൈനലാണെന്ന ചഞ്ചലിപ്പ് ഒന്നുമില്ലാതെയായിരുന്നു മെദ്‌വദേവിന്‍റെ പോരാട്ടം.

ആ പോരാട്ടം കളിയുടെ ഗതി തിരിച്ചുവിട്ടു. ആദ്യ രണ്ട് സെറ്റ് നേടിയ നദാൽ അനായാസം കിരീടം നേടുമെന്ന തോന്നലിൽനിന്ന് കാര്യങ്ങൾ മാറിമറിഞ്ഞു. മൂന്നും നാലും സെറ്റ് റഷ്യയുടെ ഇരുപത്തിമൂന്നുകാരനായ താരം സ്വന്തമാക്കി. എന്നാൽ, നിർണായകമായ അഞ്ചാം സെറ്റ് മുപ്പത്തിമൂന്നുകാരനായ നദാൽ കൈവിട്ടില്ല. അതോടെ കരിയറിലെ 19-ാം ഗ്രാൻസ്‌ലാം കിരീടത്തിൽ റാഫ മുത്തമിട്ടു. സ്കോർ: 7-5, 6-3, 5-7, 4-6, 6-4. നാലാം തവണയാണ് നദാൽ യുഎസ് ഓപ്പണ്‍ സ്വന്തമാക്കുന്നത്.

കളിയുടെ ഗതിമാറ്റിവിടാൻ മെദ്‌വദേവ് നടത്തിയ പോരാട്ടം അസാമാന്യമാണ്- മത്സരശേഷം നദാൽതന്നെ സമ്മതിച്ചു. അതുകൊണ്ടുതന്നെയാണ് നദാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നായി കിരീട നേട്ടത്തെ വിശേഷിപ്പിച്ചതും കിരീടത്തിൽ മുത്തമിട്ടപ്പോൾ വികാരാധീനനായതും.

ആദ്യ രണ്ട് സെറ്റ് ജയിച്ചെങ്കിലും തുടർന്ന് റഷ്യൻതാരം ശരിക്കും വലച്ചു. കിരീടം മെദ്‌വദേവ് ആയിരുന്നു സ്വന്തമാക്കിയതെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായിരുന്നു നദാലിനു നേരിടേണ്ടിവരിക. 1949ലാണ് അവസാനമായി ഒരു പുരുഷ താരം ആദ്യ രണ്ട് സെറ്റ് ജയിച്ചശേഷം യുഎസ് ഓപ്പണ്‍ കിരീടം കൈവിട്ടത്. അതേസമയം, 200ൽ അധികം ഗ്രാൻസ്‌ലാം മത്സരങ്ങൾ കളിച്ചിട്ടുള്ള നദാൽ ആദ്യ രണ്ട് സെറ്റ് നേടിയശേഷം പരാജയപ്പെട്ടത് ചരിത്രത്തിൽ ഒരു തവണ മാത്രമാണ്. 2015 യുഎസ് ഓപ്പണിൽ ഫാബിയൊ ഫോഗ്‌നിനിക്കെതിരേ ആയിരുന്നു അത്.

ഗ്രാൻസ്‌ലാം കിരീട റിക്കാർഡ്
ലോക രണ്ടാം നന്പർ താരമായ നദാൽ യുഎസ് ഓപ്പണ്‍ കിരീടത്തിൽ മുത്തമിട്ടതോടെ ഗ്രാൻസ്‌ലാം കിരീടങ്ങൾ ഏറ്റവും അധികം നേടുന്നത് ആരായിരിക്കും എന്ന ചോദ്യമാണ് ടെന്നീസ് ലോകത്തിപ്പോഴുള്ളത്. നിലവിൽ 20 ഗ്രാൻസ്‌ലാം കിരീടങ്ങളുമായി സ്വിറ്റ്സർലൻഡിന്‍റെ റോജർ ഫെഡററാണ് ഒന്നാമത്. 12 തവണ ഫ്രഞ്ച് ചാന്പ്യനായ നദാൽ, ഗ്രാൻസ്‌ലാം കിരീട നേട്ടങ്ങളുടെ എണ്ണത്തിൽ സ്വിറ്റ്സർലൻഡിന്‍റെ റോജർ ഫെഡററുമായുള്ള വ്യത്യാസം ഒന്നായി കുറച്ചു. ഫെഡററിനും നദാലിനും പിന്നിൽ മൂന്നാമനായി 16 ഗ്രാൻസ്‌ലാമുമായി ലോക ഒന്നാം നന്പറായ സെർബിയയുടെ നൊവാക് ജോക്കോവിച്ചുണ്ട്. കഴിഞ്ഞ 66 ഗ്രാൻസ്‌ലാം കിരീടങ്ങളിൽ 55ഉം ഫെഡറർ, നദാൽ, ജോക്കോവിച്ച് എന്നിവരാണ് സ്വന്തമാക്കിയത്. കഴിഞ്ഞ 12 എണ്ണത്തിൽ ഇവരല്ലാതെ മറ്റൊരു കിരീട ജേതാവ് ഉണ്ടായിട്ടുമില്ല. 2015-19 കാലത്ത് ഫെഡറർ മൂന്നും നദാൽ അഞ്ചും തവണ ഗ്രാൻസ്‌ലാം നേടിയപ്പോൾ ഒന്പത് എണ്ണം ജോക്കോവിച്ചാണ് സ്വന്തമാക്കിയത്.
പ്രായത്തിന്‍റെ കാര്യത്തിൽ മുപ്പത്തെട്ടുകാരനായ ഫെഡറർ ആണ് മുന്നിൽ. നദാലിന് മുപ്പത്തിമൂന്നും ജോക്കോവിച്ചിനു മുപ്പത്തിരണ്ടും വയസാണ്. എന്നാൽ, നദാലിനുണ്ടായ അത്ര പരിക്ക് ഫെഡറർക്ക് ഇതുവരെ ഉണ്ടായിട്ടില്ല. പരിക്കിന്‍റെ പിടിയിലായിരുന്നെങ്കിലും അതിൽനിന്ന് മുക്തനായെത്തിയ ജോക്കോവിച്ച്, ഫെഡറർക്കും നദാലിനും ശക്തമായ വെല്ലുവിളിയാണെന്നതിൽ തർക്കമില്ല. ഈ വർഷം നദാൽ ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും നേടി. ഓസ്ട്രേലിയൻ, വിംബിൾഡണ്‍ കിരീടങ്ങൾ ജോക്കോവിച്ചിനായിരുന്നു. ഫെഡറർക്ക് ഈ സീസണിൽ ഗ്രാൻസ്‌ലാം നേടാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.