അഫ്ഗാൻ ത്രില്ലർ
അഫ്ഗാൻ ത്രില്ലർ
Monday, September 9, 2019 11:57 PM IST
ചിറ്റഗോംഗ്: അഫ്ഗാനിസ്ഥാന്‍റെ ഇച്ഛാശക്തിക്കു മുന്നിൽ മഴയും തോറ്റുപോയി. ബംഗ്ലാദേശ് x അഫ്ഗാനിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റിന്‍റെ അവസാന ദിനം മഴയെത്തുടർന്ന് മുടങ്ങേണ്ട ഘട്ടമെത്തിയെങ്കിലും അതുണ്ടായില്ല. അനുവദിച്ചു കിട്ടിയ ചുരുങ്ങിയ ഓവറിനുള്ളിൽ ബംഗ്ലാദേശിന്‍റെ ശേഷിച്ച നാല് വിക്കറ്റുകൾകൂടി വീഴ്ത്തി അഫ്ഗാനിസ്ഥാൻ ജയം സ്വന്തമാക്കി. 224 റണ്‍സിന്‍റെ കൂറ്റൻ ജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്.

ഇന്നലെ മൂന്ന് വിക്കറ്റ് ഉൾപ്പെടെ ബംഗ്ലാദേശിന്‍റെ രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റ് അഫ്ഗാൻ ക്യാപ്റ്റൻ റഷീദ് ഖാൻ വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റും റഷീദ് ഖാൻ സ്വന്തമാക്കിയിരുന്നു. ആകെ 11 വിക്കറ്റ് വീഴ്ത്തിയ അഫ്ഗാൻ ക്യാപ്റ്റനാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: അഫ്ഗാനിസ്ഥാൻ 342, 260. ബംഗ്ലാദേശ് 205, 173.

ഓസ്ട്രേലിയയ്ക്ക് ഒപ്പം

കഴിഞ്ഞ വർഷം ഇന്ത്യക്കെതിരേയാണ് അഫ്ഗാനിസ്ഥാൻ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന അഫ്ഗാനിസ്ഥാന്‍റെ രണ്ടാം ജയമാണ് ഇന്നലെ കുറിക്കപ്പെട്ടത്. മൂന്ന് ടെസ്റ്റിൽ രണ്ട് ജയം സ്വന്തമാക്കി അഫ്ഗാൻ ചരിത്രം കുറിക്കുകയും ചെയ്തു. ഏറ്റവും വേഗത്തിൽ രണ്ട് ടെസ്റ്റ് ജയം കുറിക്കുന്ന റിക്കാർഡിൽ ഓസ്ട്രേലിയയ്ക്ക് ഒപ്പമാണ് അഫ്ഗാൻ ഇപ്പോൾ. 1879ലാണ് ഓസ്ട്രേലിയ ഈ നേട്ടം സ്വന്തമാക്കിയത്.

അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യക്കെതിരേ തോൽവി വഴങ്ങിയ അഫ്ഗാനിസ്ഥാൻ രണ്ടാം മത്സരത്തിൽ അയർലൻഡിനെ കീഴടക്കിയിരുന്നു. രണ്ടാം ടെസ്റ്റിൽ ജയം നേടുന്ന റിക്കാർഡിലും അഫ്ഗാനിസ്ഥാൻ ചരിത്രം കുറിച്ചിരുന്നു.


നാടകാന്തം

മഴയെത്തുടർന്ന് അവസാന ദിനമായ ഇന്നലെ ഉച്ചയ്ക്ക് മുന്പ് എറിയാൻ സാധിച്ചത് വെറും 13 പന്തുകൾ മാത്രം. ഉച്ചഭക്ഷണത്തിനുശേഷവും മഴ തുടർന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്നു തോന്നിച്ചു. എന്നാൽ, അവസാന സെഷനിൽ 18.3 ഓവർ മാത്രമാണ് അഫ്ഗാനിസ്ഥാന് എറിയാൻ ബാക്കിയുണ്ടായിരുന്നത്. ബംഗ്ലാദേശിനു ശേഷിച്ചത് നാല് വിക്കറ്റും. ആറിന് 136 എന്ന നിലയിലാണ് ആതിഥേയർ നാലാം ദിനം അവസാനിപ്പിച്ചത്. 39 റണ്‍സുമായി ഷക്കീബ് അൽ ഹസനും റണ്ണെടുക്കാതെ സൗമ്യ സർക്കരുമായിരുന്നു ക്രീസിൽ. ഷക്കീബ് അൽ ഹസനെ (44 റണ്‍സ്) മടക്കി സഹിർ ഖാൻ അഫ്ഗാനിസ്ഥാനെ ജയത്തിലേക്ക് ഒരു പടികൂടി അടുപ്പിച്ചു. ശേഷിച്ച മൂന്ന് വിക്കറ്റും 3.2 ഓവർ എറിയുന്നതിനിടെ റഷീദ് ഖാൻ സ്വന്തമാക്കി.

റഷീദ്, നബി

അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റഷീദ് ഖാൻ ഈ ടെസ്റ്റിൽ മൂന്ന് റിക്കാർഡുകൾ സ്വന്തമാക്കി. ഇരുപതുകാരനായ റഷീദ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ, അഞ്ച് വിക്കറ്റും അർധസെഞ്ചുറിയും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ടെസ്റ്റ് ജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്നീ റിക്കാർഡുകളാണ് സ്വന്തമാക്കിയത്.

അഫ്ഗാൻ മുൻ ക്യാപ്റ്റൻ മുഹമ്മദ് നബിയുടെ വിടവാങ്ങൽ ടെസ്റ്റ് കൂടിയായിരുന്നു. ചരിത്ര ജയത്തോടെ അദ്ദേഹത്തിനു യാത്രയയപ്പ് നല്കാനും അഫ്ഗാൻ ടീമിനു സാധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.