ദീപക് പൂനിയ 2020 ഒളിന്പിക് യോഗ്യത സ്വന്തമാക്കി
ദീപക് പൂനിയ  2020 ഒളിന്പിക്  യോഗ്യത  സ്വന്തമാക്കി
Sunday, September 22, 2019 1:24 AM IST
നൂർ-സുൽത്താൻ (കസാക്കിസ്ഥാൻ): ജൂണിയർ ഗുസ്തി ലോക ചാന്പ്യനായ ഇന്ത്യയുടെ ദീപക് പൂനിയ 2020 ടോക്കിയോ ഒളിന്പിക്സ് യോഗ്യത നേടി. ലോക ചാന്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ച ദീപക് സ്വർണ പോരാട്ടത്തിന് ഇന്ന് ഇറങ്ങും.

2016ലെ റിയോ ഒളിന്പിക്സിൽ 74 കിലോഗ്രാം വിഭാഗം സ്വർണം നേടിയ ഇറാന്‍റെ ഹസൻ യാസ്ഡാനിചർതിയാണ് ഫൈനലിൽ ദീപക്കിന്‍റെ എതിരാളി. 2018 ഏഷ്യൻ ഗെയിംസിൽ 86 കിലോഗ്രാം സ്വർണ ജേതാവുമാണ് ഹസൻ.

ദീപക് ആദ്യമായാണ് സീനിയർ ലോക ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. സെമിയിൽ സ്വിറ്റ്സർലൻഡിന്‍റെ സ്റ്റെഫാൻ റീച്ച്മത്തിനെ മലർത്തിയടിച്ചാണ് ഇന്ത്യൻ താരം ഒളിന്പിക് ബെർത്തും സ്വർണ പോരാട്ടത്തിനുള്ള ടിക്കറ്റും കൈക്കലാക്കിയത്. 8-2നായിരുന്നു ഇരുപതുകാരനായ ദീപക്കിന്‍റെ സെമിഫൈനൽ ജയം. സെമിയിൽ എത്തിയതോടെയായിരുന്നു താരത്തിന് ഒളിന്പിക് യോഗ്യത ലഭിച്ചത്.

കഴിഞ്ഞ മാസം എസ്റ്റോണിയയിൽനടന്ന ലോക ജൂണിയർ ഗുസ്തിയിലാണ് ദീപക് സ്വർണം കരസ്ഥമാക്കിയത്. സുശീൽ കുമാറിന്‍റെ ചരിത്ര നേട്ടത്തിനൊപ്പമെത്താനുള്ള അവസരമാണ് ഇന്നത്തെ ഫൈനലിൽ ദീപക്കിനെ കാത്തിരിക്കുന്നത്. ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ ഏക ഇന്ത്യൻ ഗുസ്തി താരമാണ് സുശീൽ, 2010ൽ.


മെഡൽ വാരി ഇന്ത്യ

ലോക ഗുസ്തിയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യ പുറത്തെടുത്തത്. നാല് മെഡലുകളാണ് ഇന്ത്യ ഇത്തവണ കരസ്ഥമാക്കിയത്. വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, രവി ദാഹിയ എന്നിവർ ഇതിനോടകം വെങ്കലം നേടിയിരുന്നു. ഇവരുടെ വെങ്കലത്തിനു പിന്നാലെയാണ് ദീപക്കിന്‍റെ ഫൈനൽ പ്രവേശനം. ഇന്ന് നടക്കുന്ന പുരുഷ വിഭാഗം 61 കിലോഗ്രാം വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ രാഹുൽ അവാരെയും ഗോദയിലുണ്ട്. 61 കിലോഗ്രാം വിഭാഗത്തിൽ ഒളിന്പിക് മത്സരമില്ല. 2013ൽ മൂന്ന് മെഡൽ നേടിയതാണ് ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുന്പുള്ള മികച്ച പ്രകടനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.