ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്‍റി-20 ഇന്ന്
ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്‍റി-20 ഇന്ന്
Sunday, September 22, 2019 1:24 AM IST
ബംഗളൂരു: ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ട്വന്‍റി-20 മത്സരത്തിന് ഇറങ്ങുമ്പോള്‍ വിക്കറ്റ്കീപ്പര്‍ ഋഷഭ് പന്തിലേക്കാകും ഏവരും ഉറ്റുനോക്കുക. ലഭിച്ച അവസരങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്താത്ത പന്ത് കടുത്ത സമ്മര്‍ദത്തിലാണ്. ഇന്ന് മത്സരം ജയിച്ചാല്‍ ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കും.

ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തിലും നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിലും ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചു. ട്വന്‍റി-20 പരമ്പര ജയിച്ച് ടെസ്റ്റിന് ആത്മവിശ്വാസത്തോടെ തയാറെടുക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. ക്വിന്‍റണ്‍ ഡി കോക് നയിക്കുന്ന പുതിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയുടെ കരുത്തിനു മുന്നില്‍ തകര്‍ന്നടിയുന്നതാണ് കഴിഞ്ഞ മത്സരത്തില്‍ കണ്ടത്. എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലും വിജയം ആവര്‍ത്തിക്കാനാണ് കോഹ്‌ലിയുടെയും കൂട്ടരുടെയും ലക്ഷ്യം.

വെസ്റ്റ് ഇന്‍ഡീസിലും കഴിഞ്ഞ മത്സരത്തിലും ബാറ്റിംഗില്‍ പരാജയപ്പെട്ട പന്താകും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. മഹേന്ദ്ര സിംഗ് ധോണിക്കു പകരം വിക്കറ്റ്കീപ്പര്‍ സ്ഥാനത്തേക്കു സ്ഥിരതയുള്ള ഒരാളെ തേടുകയാണ് ഇന്ത്യയിപ്പോള്‍. അതുകൊണ്ട് പന്തിന് ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യേണ്ട സ്ഥിതിയാണ്. ഇരുപത്തിയൊന്നുകാരന്‍ പന്ത് പ്രതിഭയ്‌ക്കൊത്ത പ്രകടനം നടത്തുന്നില്ലെന്നാണ് വിമര്‍ശനം. പന്തിന്‍റെ അലക്ഷ്യമായ ഷോട്ട് സെലക‌്ഷനാണ് ഏവരും ചോദ്യം ചെയ്യുന്നത്. ചിലര്‍ പന്തിന് അനാവശ്യ സമ്മര്‍ദം നല്‍കരുതെന്നും പറയുന്നു. ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കറിന്‍റെ വാക്കുകള്‍ പന്തിന് പ്രോത്സാഹനം നല്‍കുന്നതാണ്. ധോണിക്കു പകരം ഒരാളെ ചിന്തിക്കേണ്ട സമയമായെന്നും അടുത്ത വര്‍ഷം നടക്കുന്ന ട്വന്‍റി-20 ലോകകപ്പില്‍ തന്‍റെ ഫസ്റ്റ് ചോയിസ് വിക്കറ്റ്കീപ്പര്‍ പന്താണെന്നു ഗാവസ്‌കര്‍ പറഞ്ഞിരുന്നു.


കോഹ്‌ലിക്ക് ചിരപരിചതമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ താരം ഒരിക്കല്‍ക്കൂടി ആക്രമണം അഴിച്ചുവിട്ടാല്‍ ദക്ഷിണാഫ്രിക്കയ്ക്കു മറുപടിയില്ലാതാകും. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും കാഗിസോ റബാദ നയിക്കുന്ന പേസാക്രമണത്തിനു മുന്നില്‍ കരുത്ത് തെളിയിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.

മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ ലഭിക്കുന്ന അവസരങ്ങള്‍ കൂടുതല്‍ മികവാക്കാനാകും ശ്രമിക്കുക. ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കൃണാല്‍ പാണ്ഡ്യ എന്നിവരും മധ്യനിരയെ ശക്തമാക്കുന്നു. സ്ഥിരാംഗങ്ങളായ ജസ്പ്രീത്് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്ലാത്ത ടീമില്‍ പേസര്‍മാരായ ദീപക് ചഹാറും നവ്ദീപ് സെയ്‌നിയും പുറത്തെടുക്കുന്ന പ്രകടനം ടീമിന് പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകളുടെ ഭാരം ക്യാപ്റ്റന്‍ ഡി കോക്കിന്‍റെ ബാറ്റിംഗിലാണ്. ഡേവിഡ് മില്ലര്‍, റീസ ഹെന്‍‌റിക്‌സ് എന്നിവരും ബാറ്റിംഗില്‍ തിളങ്ങിയാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സമനിലയാക്കാന്‍ സാധിക്കും. സ്പിന്നര്‍മാരെ നേരത്തെ ഇറക്കാന്‍ ഡി കോക്ക് ഇന്ന് ശ്രമിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ സ്പിന്നര്‍മാരെ അവസാനമാണ് നായകന്‍ പരീക്ഷിച്ചത്. പേസര്‍മാരെ ഇന്ത്യ അനായാസം നേരിടുകയും ചെയതു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.