നോട്ടം ടോക്കിയോ
നോട്ടം ടോക്കിയോ
Wednesday, October 9, 2019 11:17 PM IST
റാഞ്ചി: 59-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിന് ഇന്ന് റാഞ്ചി ബിർസാ മുണ്ട സ്റ്റേഡിയത്തിൽ കൊടിയുയരും. 2020 ടോക്കിയോ ഒളിന്പിക്സിനുള്ള യോഗ്യത നേടാത്തവർക്കുള്ള അവസരമാണ് ഈ ചാന്പ്യൻഷിപ്പ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജാവലിൻത്രോ താരമായ നീരജ് ചോപ്രയാണ്.

പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന നീരജ് ഒരു വർഷത്തിനുശേഷമാണ് പോരാട്ട വേദിയിലെത്തുന്നത്. 2018 സെപ്റ്റംബറിൽ സർവീസസ് അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ 83.90 മീറ്റർ എറിഞ്ഞശേഷം നീരജ് മത്സരവേദിയിൽ എത്തിയിട്ടില്ല. മേയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ നീരജ് ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഒന്നാണ്. കോമണ്‍വെൽത്ത്, ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം സ്വർണ ജേതാവാണ് നീരജ്.

മലയാളി താരങ്ങളായ മുഹമ്മദ് അനസ് യാഹിയ, വി.കെ. വിസ്മയ (400 മീറ്ററിൽ), ലോംഗ്ജംപിൽ ശ്രീശങ്കർ, 800 മീറ്ററിൽ ജിൻസണ്‍ ജോണ്‍സണ്‍, 1500 മീറ്ററിൽ പി.യു. ചിത്ര, ജാവലിനിൽ അനു റാണി, സ്പ്രിന്‍റ് ഇനങ്ങളിൽ ദ്യുതി ചന്ദ്, ഷോട്ട്പുട്ടിൽ തേജീന്ദർ പാൽ സിംഗ് തുടങ്ങിയ പ്രമുഖരെല്ലാം ടോക്കിയോയിലേക്ക് കണ്ണുനട്ട് റാഞ്ചിയിൽ ഇറങ്ങും.


മണിപ്പൂരിനു വിലക്ക്

സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ യോഗ്യതയില്ലെന്ന കാരണത്താൽ മണിപ്പൂർ സമർപ്പിച്ച 46 അംഗ അത്‌ലറ്റിക്സ് സംഘത്തെ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) വിലക്കിയതാണ് ഏറെ ശ്രദ്ധേയം. 37 പുരുഷന്മാരും ഒന്പത് വനിതകളും ഉൾപ്പെടെയാണിത്. മണിപ്പൂർ സ്വദേശികളല്ലെന്ന കാരണത്താലായിരുന്നു വിലക്ക്.

കർണാടകയിൽനിന്നുള്ള താരങ്ങൾ എഎഫ്ഐയുടെ പേരിലാണ് ഇറങ്ങുക. കർണാടക ഫെഡറേഷനെ എഎഫ്ഐ വിലക്കിയതിനാലാണിത്.

ബംഗളൂരുവിൽ നടക്കേണ്ടിയിരുന്ന 59-ാമത് ഓപ്പണ്‍ അത്‌ലറ്റിക്സ് അവിടെ നടത്താതിരുന്നതിനെത്തുടർന്നാണ് കർണാടക അത്‌ലറ്റിക് അസോസിയേഷനെ വിലക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.