ചാഹർ ശ്രേയസ് ; ഇന്ത്യക്ക് പരന്പര
ചാഹർ ശ്രേയസ് ; ഇന്ത്യക്ക് പരന്പര
Monday, November 11, 2019 12:13 AM IST
നാഗ്പുർ: ട്വന്‍റി-20യിലെ ലോക റിക്കാർഡ് ബൗളിംഗ് പ്രകടവുമായി ദീപക് ചാഹറും (3.2 ഓവറിൽ ഏഴ് റണ്‍സിന് ആറ് വിക്കറ്റ്) അർധസെഞ്ചുറികളുമായി ശ്രേയസ് അയ്യറും (62) കെ.എൽ. രാഹുലും (52) തിളങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്‍റി-20യിൽ 30 റണ്‍സിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സര പരന്പര ഇന്ത്യ 2-1നു കരസ്ഥമാക്കി. സ്കോർ: ഇന്ത്യ 20 ഓവറിൽ അഞ്ചിന് 174. ബംഗ്ലാദേശ് 19.2 ഓവറിൽ 144. ചാഹറാണ് മാൻ ഓഫ് ദ മാച്ച്.

ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം പതർച്ചയോടെയായിരുന്നു. രണ്ടാം മത്സരത്തിൽ തകർത്തടിച്ച് ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് രണ്ടാം ഓവറിൽത്തന്നെ നഷ്ടപ്പെട്ടു. ഷഫിയുൾ ഇസ്‌ലാമിന്‍റെ പന്തിൽ രോഹിത് (രണ്ട് റണ്‍സ്) ബൗൾഡ് ആയി. ശിഖർ ധവാൻ - കെ.എൽ. രാഹുൽ കൂട്ടുകെട്ട് തകർത്തടിച്ച് മുന്നേറുന്പോൾ അനാവശ്യതിടുക്കം കാണിച്ച് ധവാൻ മടങ്ങി. 16 പന്തിൽ 19 റണ്‍സ് എടുത്ത ധവാനെയും ഷഫിയുൾ ഇസ്‌ലാമാണ് മടക്കിയത്.

ഇന്ത്യയെ കരയ്ക്കടുപ്പിച്ച കൂട്ടുകെട്ടാണ് തുടർന്ന് നാഗ്പുരിൽ കണ്ടത്. മൂന്നാം വിക്കറ്റിൽ രാഹുലും ശ്രേയസ് അയ്യറും ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 41 പന്തിൽ 59 റണ്‍സ് നേടി. ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. 35 പന്തിൽ ഏഴ് ഫോറിന്‍റെ സഹായത്തോടെ 52 റണ്‍സ് എടുത്തശേഷമാണ് രാഹുൽ പുറത്തായത്. ശ്രേയസ് അയ്യർ 33 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും അടക്കം 62 റണ്‍സ് നേടി. 13 പന്തിൽ മൂന്ന് ഫോറിന്‍റെ സഹായത്തോടെ മനീഷ് പണ്ഡെ പുറത്താകാതെനിന്നു.

കളി മറന്ന് പന്ത്

ഋഷഭ് പന്തിനെ ക്രൂശിക്കരുതെന്നും അദ്ദേഹത്തെ വെറുതേവിടൂ എന്നും രോഹിത് ശർമ മത്സരത്തിന്‍റെ തലേദിനം വിമർശകരോട് ആവശ്യപ്പെട്ടെങ്കിലും അതിനുള്ള സാഹചര്യമല്ല മൂന്നാം മത്സരത്തിലും ഉണ്ടായത്. അഞ്ചാം നന്പറായി ക്രീസിലെത്തിയ പന്ത് ഒന്പത് പന്തിൽ ആറ് റണ്‍സുമായി പുറത്തായി. വിക്കറ്റിൽനിന്ന് ഏറെ പിന്നോട്ട് വലിഞ്ഞുനിന്ന് ബാറ്റ് ചെയ്ത പന്തിനെ സൗമ്യ സർക്കാർ ബൗൾഡാക്കുകയായിരുന്നു.


ബംഗ്ലാദേശ് ഇന്നിംഗ്സിനിടെ അവരുടെ ടോപ് സ്കോററായ മുഹമ്മദ് നയിമിന്‍റെ വിക്കറ്റിനായി ഡിആർഎസിനു രോഹിത്തിനെ പ്രേരിപ്പിച്ച് അവസരം നഷ്ടപ്പെടുത്തുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. ബൗൾ ചെയ്ത ഖലീൽ അഹമ്മദിന്‍റെ നിർബന്ധവും ആ ഡിആർഎസിനു പിന്നിലുണ്ടായിരുന്നു.

നയിം മാത്രം

175 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ബംഗ്ലാദേശിനായി ഓപ്പണർ മുഹമ്മദ് നയിം മാത്രമാണ് പൊരുതിയത്. 48 പന്തിൽ രണ്ട് സിക്സും 10 ഫോറും അടക്കം 81 റണ്‍സ് എടുത്തശേഷമാണ് ഓപ്പണർ മടങ്ങിയത്. ശിവം ദുബെയുടെ സ്ലോ ബോൾ കുരുക്കിൽ നയിം ബൗൾഡാകുകയായിരുന്നു. മുഹമ്മദ് മിഥുൻ 29 പന്തിൽ 27 റണ്‍സ് എടുത്ത് ബംഗ്ല ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോറിന് ഉടമയായി. മൂന്നാംവിക്കറ്റിൽ നയിമും മിഥുനും ചേർന്ന് 61 പന്തിൽ 98 റണ്‍സ് അടിച്ചെടുത്തു. ഈ കൂട്ടുകെട്ട് പൊളിച്ചതാണ് ഇന്ത്യയുടെ വരുതിയിലേക്ക് കളി എത്തിച്ചത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യക്കു സാധിച്ചു.
ഹാട്രിക്ക് ചാഹർ, 6/7

ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയത് ദീപക് ചാഹർ ആയിരുന്നു. തുടക്കം മുതൽ റണ്‍ വഴങ്ങുന്നതിൽ പിഴുക്ക് കാണിച്ച ദീപക് ചാഹർ ബംഗ്ലാദേശ് ഇന്നിംഗ്സിലെ അവസാന മൂന്ന് വിക്കറ്റ് തുടർച്ചയായ പന്തുകളിൽ വീഴ്ത്തി ഹാട്രിക്കും സ്വന്തമാക്കി. 3.2 ഓവറിൽ ഏഴ് റണ്‍സ് വഴങ്ങി ചാഹർ ആറ് വിക്കറ്റ് വീഴ്ത്തി. രാജ്യാന്തര ട്വന്‍റി-20യിലെ മികച്ച ബൗളിംഗ് പ്രകടനം എന്ന റിക്കാർഡും ഇതോടെ യുവ പേസറെ തേടിയെത്തി. ശിവം ദുബെയുടെ 30 റണ്‍സിന് മൂന്ന് വിക്കറ്റ് പ്രകടനവും ഇന്ത്യയുടെ ജയത്തിൽ നിർണായകമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.