ചെന്പടയോട്ടം
ചെന്പടയോട്ടം
Monday, November 11, 2019 11:33 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രമീയിർ ലീഗിൽ ലിവർപൂൾ കുതിപ്പ് തുടരുന്നു. കിരീടം ലക്ഷ്യമാക്കി മുന്നേറുന്ന ചെന്പട സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 3-1നു കീഴടക്കി. ഇതോടെ ടേബിളിൽ രണ്ടാം സ്ഥാനക്കാരേക്കാൾ എട്ട് പോയിന്‍റ് മുന്നിലെത്താനും ചെന്പടയ്ക്കായി. ഫാബിഞ്ഞോ (ആറ്), മുഹമ്മദ് സല (13), സാദിയോ മാനെ (51) എന്നിവരായിരുന്നു ലിവർപൂളിനായി വലകുലുക്കിയത്. 78-ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോൾ.

ഈ സീസണിൽ 12 മത്സരങ്ങളിൽ 11 എണ്ണത്തിലും ജയം നേടാൻ ഇതോടെ ലിവർപൂളിനായി. ആദ്യ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടാം സ്ഥാനക്കാരേക്കാൾ കൂടുതൽ പോയിന്‍റ് വ്യത്യാസമെന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു തൊട്ടുപിന്നിലെത്താനും ലിവർപൂളിനായി.


1993-94 സീസണിൽ മാഞ്ചസ്റ്റർ ആദ്യ 12 മത്സരം കഴിഞ്ഞപ്പോൾ ഒന്പത് പോയിന്‍റ് വ്യത്യാസത്തിൽ മുന്നിലായിരുന്നു. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി മൂന്ന് ഗോൾ വഴങ്ങുന്നത് രണ്ടാം തവണയാണ്. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള ലിവർപൂൾ പരിശീലകനായ ജർഗൻ ക്ലോപ്പിനു മുന്നിൽ എട്ടാം തവണയാണ് പരാജയപ്പെടുന്നത്.

ലീഗിലെ മറ്റൊരു മത്സരത്തിൽ വൂൾവ്സ് 2-1ന് ആസ്റ്റണ്‍ വില്ലയെ കീഴടക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1നു ബ്രിങ്ടണിനെ മറികടന്നു.

ലീഗിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ 34 പോയിന്‍റാണ് ലിവർപൂളിനുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ലെസ്റ്റർ സിറ്റിക്കും ചെൽസിക്കും 26 പോയിന്‍റ് വീതമുണ്ട്. 25 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി നാലാമതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.