63-ാമത് സംസ്ഥാന സ്കൂൾ കായികമേള ;സുരക്ഷയ്ക്കായി ഹാമർ കേജ്
63-ാമത് സംസ്ഥാന സ്കൂൾ കായികമേള ;സുരക്ഷയ്ക്കായി ഹാമർ കേജ്
Wednesday, November 13, 2019 10:51 PM IST
മാങ്ങാട്ടുപറമ്പ് (കണ്ണൂർ): പതിനാറു വർഷത്തിനുശേഷം കണ്ണൂർ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇനി രണ്ടുദിനം മാത്രം. വിളംബരഘോഷയാത്ര ഇന്ന് നടക്കും.

പാലായിൽ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ചതിന്‍റെ പശ്ചാത്തലത്തിൽ പരാതികളില്ലാത്ത വിധത്തിലായിരിക്കും സംസ്ഥാന കായികമേള നടത്തുക. പ്രധാനവേദിയായ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ ഹാമർ ത്രോ മത്സരത്തിനായി പ്രത്യേക ഹാമർ കേജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ‌ ഒരുസമയം ഒരു ത്രോ മത്സരം മാത്രം നടത്താനാണ് തീരുമാനം. ഗ്രൗണ്ടിനുള്ളിൽ കായികതാരങ്ങൾക്കുപുറമേ അത്യാവശ്യം വേണ്ട ഒഫീഷലുകൾക്കേ പ്രവേശനം അനുവദിക്കുകയുള്ളൂ.

മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാലാ സ്റ്റേഡിയത്തിൽ 16 ന് രാവിലെ ഏഴിനാണ് ചാമ്പ്യൻഷിപ്പ് തുടങ്ങുന്നത്. സീനിയർ ബോയ്സ് 3000 മീറ്റർ ഓട്ടമാണ് ആദ്യ ഇനം. തൊട്ടുപിന്നാലെ 3000 മീറ്റർ ഓട്ടത്തിൽ സീനിയർ പെൺകുട്ടികൾ മത്സരിക്കും. 25000 താരങ്ങളും 500 ഒഫീഷലുകളും മേളയുടെ ഭാഗമായി മാങ്ങാട്ടുപറമ്പിൽ എത്തും.

കായികമേളയ്ക്കുള്ള ഒരുക്കങ്ങൾ മിക്കവാറും പൂർത്തിയായി. കായികതാരങ്ങൾക്ക് വാമിംഗ് അപ് നടത്തുന്നതിനുള്ള ട്രാക്ക് ഉൾപ്പെടെയുള്ളവയുടെ നിർമാണം പൂർത്തിയായി. മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി കാമ്പസിലും സർക്കാർ നിയന്ത്രണത്തിലുള്ള ക്ലേ ആൻഡ് സിറാമിക്സ് കോർപറേഷന്‍റെ സ്ഥലത്തുമായാണ് വാമിംഗ് അപ് ഗ്രൗണ്ട് നിർമിച്ചിരിക്കുന്നത്.

ഒരേസമയം 500 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാവും. ഭക്ഷണശാലയുടെ പ്രവർത്തനം നാളെ രാവിലെ 11 ന് പഴയിടം മോഹനൻ നമ്പൂതിരി പാല് കാച്ചുന്നതോടെ ആരംഭിക്കും. മത്സരാർഥികളെ താമസസ്ഥലത്തുനിന്നു സ്റ്റേഡിയത്തിലെത്തിക്കാനായി 30 ബസുകളുണ്ട്. നിലവിലെ ഗാലറിക്കുപുറമെ 1000 പേർക്ക് മത്സരം വീക്ഷിക്കാനുള്ള താത്കാലിക ഗാലറിയും പൂർത്തിയായി. മത്സരവേദിയും പ്രദേശവും പൂർണമായും ഹരിത പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും. പാർക്കിംഗിന് ക്ലേ ആൻഡ് സിറാമിക് കോർപറേഷന്‍റെ സ്ഥലം ഉപയോഗപ്പെടുത്തും.


കായികതാരങ്ങൾക്കുള്ള താമസസൗകര്യം

സംസ്ഥാന സ്കൂൾ കായികോത്സവത്തിനായി വിവിധ ജില്ലകളിൽനിന്നെത്തുന്ന കായികപ്രതിഭകൾക്കുള്ള താമസസൗകര്യങ്ങളൊരുക്കിയ വിദ്യാലയങ്ങളുടെ അന്തിമപട്ടിക പുറത്തിറക്കി. ആദ്യം തീരുമാനിച്ച ചില വിദ്യാലയങ്ങളിൽ മാറ്റമുണ്ട്.

പെൺകുട്ടികൾക്കായി അഞ്ച് ഹൈസ്കൂളുകളിലാണ് സൗകര്യമൊരുക്കിയത്. ഇതിൽ ഒരു വിദ്യാലയം റിസർവാണ്. കല്യാശേരി കെപിആർ ജിഎച്ച്എസ്എസ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ), ഗവ. ഗേൾസ് എച്ച്എസ് ചെറുകുന്ന് (പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്), തളിപ്പറന്പ് സർ സയ്യിദ് എസ്എച്ച് (മലപ്പുറം, കോട്ടയം, ഇടുക്കി), തളിപ്പറന്പ് സീതി സാഹിബ് എച്ച്എസ്എസ് (എറണാകുളം, തൃശൂർ, കോഴിക്കോട്), തളിപ്പറന്പ് മൂത്തേടത്ത് എച്ച്എസ്എസ് (റിസർവ്).

ആൺകുട്ടികൾക്ക്: പാപ്പിനിശേരി ഹിദായത്തുൽ എച്ച്എസ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട) ജിഎച്ച്എസ്, മൊറാഴ (പാലക്കാട്, വയനാട്, മലപ്പുറം), മൊറാഴ സെൻട്രൽ യുപി (കോഴിക്കോട്), പറശിനിക്കടവ് എച്ച്എസ് ആൻഡ് എച്ച്എസ്എസ് (കോട്ടയം, ഇടുക്കി), പറശിനിക്കടവ് യുപി (തൃശൂർ, കണ്ണൂർ), ജിഎച്ച്എസ് ചെറുകുന്ന് (എറണാകുളം, ആലപ്പുഴ, കാസർഗോഡ്), ജിഎച്ച്എസ് അരോളി (റിസർവ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.