ബോൾട്ടിന്‍റെ ഗുരു പ്രിസ്കില്ലയുടെയും
ബോൾട്ടിന്‍റെ ഗുരു പ്രിസ്കില്ലയുടെയും
Tuesday, November 19, 2019 11:20 PM IST
മാങ്ങാട്ടുപറമ്പ് (കണ്ണൂർ): ലോകം കണ്ട ഏറ്റവും മികച്ച അത്‌ലറ്റായ ഉസൈൻ ബോൾട്ട് ഉൾപ്പെടെയുള്ളവരെ പരിശീലിപ്പിച്ച ഗ്ലെൻ മാക്സ്‌വെല്ലിന്‍റെ ശിക്ഷണത്തിനുശേഷം തിരിച്ചെത്തിയ സായ് തിരുവനന്തപുരത്തിന്‍റെ പ്രിസ്കില്ല ഡാനിയേൽ ഫിനിഷിംഗ് ലൈനിനോട് അടുത്തപ്പോൾ നടത്തിയ മിന്നും സ്പ്രിന്‍റിലൂടെ 800 മീറ്ററിൽ സ്വർണത്തിലെത്തി.

സീനിയർ പെണ്‍കുട്ടികളുടെ 800 മീറ്ററിൽ തുടക്കം മുതൽ കല്ലടി സ്കൂളിലെ സി. ചാന്ദ്നിയായിരുന്നു മുന്നിൽ. എന്നാൽ, അവസാന 30 മീറ്ററിൽ അസാമാന്യവേഗത്തിൽ കുതിച്ച പ്രിസ്കില്ല (2:10.41 സെക്കൻഡ്), ചാന്ദ്നിയെ (2:13.25) പിന്തള്ളി സ്വർണം നേടി. മിന്നു പി. റോയ്ക്കായിരുന്നു (2:18.51) വെങ്കലം. 1500, 3000 മീറ്ററുകളിൽ ചാന്ദ്നിക്കായിരുന്നു സ്വർണം. 1500ൽ പ്രിസ്കില്ല മൂന്നാമതായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.