മുംബൈ: ട്വന്‍റി-20 ക്രിക്കറ്റ് പരന്പര സ്വപ്നവുമായി ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഇന്ന് മൂന്നാം മത്സരത്തിന് ഇറങ്ങും. മുംബൈയിലാണ് ഇന്നത്തെ മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും ഓരോ ജയം നേടി ഇരു ടീമുകളും 1-1 എന്ന നിലയിലാണ്.

ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം പരന്പര സ്വന്തമാക്കും. മോശം ഫീൽഡിംഗും അവസാന ഓവറുകളിൽ റണ്‍ നിരക്ക് ഉയർത്താൻ സാധിക്കാത്തതും ഇന്ത്യയുടെ പ്രധാന പ്രശ്നമാണ്. ക്യാച്ച് നഷ്ടപ്പെടുത്തുന്നതും അത് മത്സരം ഇന്ത്യയിൽനിന്ന് അകറ്റുന്നതുമാണ് തിരുവനന്തപുരം കാര്യവട്ടം ട്വന്‍റി-20യിൽ കണ്ടത്. ഇത്തരത്തിൽ ഫീൽഡ് ചെയ്താൽ എത്ര റണ്‍സ് നേടിയിട്ടും കാര്യമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കാര്യവട്ടത്തെ മത്സരശേഷം പ്രതികരിച്ചിരുന്നു.

സഞ്ജു ഉണ്ടാകുമോ?

തിരുവനന്തപുരത്ത് ജയിച്ച് ഇന്ത്യ പരന്പര നേടിയിരുന്നെങ്കിൽ ഒരു പക്ഷേ മലയാളി താരം സഞ്ജു വി. സാംസണ് ഇന്നത്തെ മത്സരത്തിൽ അവസരം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ, പരന്പരയിലെ നിർണായക മത്സരം ആയതിനാൽ സഞ്ജുവിന് ഇന്ന് അവസരം ലഭിക്കുമോയെന്നത് സംശയമാണ്. മധ്യനിരയിൽ തുടർച്ചയായി രണ്ട് കളികളിൽ പരാജയപ്പെട്ട ശ്രേയസ് അയ്യർക്ക് പകരം സഞ്ജുവിനെ കളിപ്പിക്കുമോ എന്നാണ് മലയാളികൾ ഉറ്റു നോക്കുന്നത്. ശ്രേയസ് അയ്യരെ മാറ്റാൻ നിശ്ചയിച്ചാൽ ആദ്യ പരിഗണന ലഭിക്കുന്ന മികച്ച ഫോമിലുള്ള മനീഷ് പാണ്ഡെയ്ക്കാവും എന്നതും സഞ്ജുവിനു തിരിച്ചടിയായേക്കും.


ശിവം ദുബെ മൂന്നാം നന്പറായെത്തിയ തിരുവനന്തപുരത്ത് അർധസെഞ്ചുറി നേടിയത് ഇന്ത്യക്ക് പ്രതീക്ഷ നല്കുന്നതാണ്. ബൗളർമാരും ഫീൽഡിംഗ് പിഴവുകളുമാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ നെഗറ്റീവ് മാർക്ക്. ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, വാഷിംഗ്ടണ്‍ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർക്കൊന്നും ബൗളിംഗിൽ ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല.