അത്‌ലാന്ത, അത്‌ലറ്റിക്കോ
അത്‌ലാന്ത, അത്‌ലറ്റിക്കോ
Friday, December 13, 2019 12:01 AM IST
മാഡ്രിഡ്/പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ ജയം സ്വന്തമാക്കി അത്‌ലാന്തയും അത്‌ലറ്റിക്കോ മാഡ്രിഡും നോക്കൗട്ടിൽ പ്രവേശിച്ചു. നേരത്തേതന്നെ നോക്കൗട്ട് ഉറപ്പിച്ച പിഎസ്ജി, റയൽ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി, യുവന്‍റസ് എന്നിവ തങ്ങളുടെ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ജയം സ്വന്തമാക്കി. അതേസമയം, നോക്കൗട്ട് ഉറപ്പിച്ചശേഷം ഇറങ്ങിയ ടോട്ടനം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പരാജയപ്പെട്ടു.

പിഎസ്ജി, റയൽ

ഗ്രൂപ്പ് എയിൽ പിഎസ്ജിയും റയൽ മാഡ്രിഡും അവസാന മത്സരങ്ങളിൽ ഏകപക്ഷീയ ജയം സ്വന്തമാക്കി. മൗറോ ഇക്കാർഡി (32), പാബ്ലോ സരാബിയ (35), നെയ്മർ (46), കൈലിയൻ എംബാപ്പെ (63), എഡിസണ്‍ കവാനി (84-പെനൽറ്റി) എന്നിവർ ലക്ഷ്യംകണ്ടപ്പോൾ പിഎസ്ജി 5-0ന് ഗലറ്റ്സറെയെ കീഴടക്കി.

ബ്രസീലിയൻ കൗമാര താരങ്ങളായ റോഡ്രിഗോ (53), വിനീഷ്യസ് ജൂണിയർ (64) എന്നിവർക്കൊപ്പം ലൂക്ക മോഡ്രിച്ചും (90+1) വലകുലുക്കിയ മത്സരത്തിൽ റയൽ മാഡ്രിഡ് 3-1ന് ക്ലബ് ബ്രൂഗിയെ കീഴടക്കി. തോൽവി അറിയാത്ത പിഎസ്ജി 16 പോയിന്‍റോടെ ഗ്രൂപ്പ് ചാന്പ്യന്മാരായും റയൽ (11) രണ്ടാം സ്ഥാനത്തോടെയും പ്രീ ക്വാർട്ടറിൽ കടന്നു.

ബയേണ്‍ 3-1 ടോട്ടനം

ബി ഗ്രൂപ്പിൽ ബയേണ്‍ ആറിൽ ആറ് ജയത്തോടെ ചാന്പ്യന്മാരായി നോക്കൗട്ടിലേക്ക് മുന്നേറി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബയേണ്‍ 3-1ന് ടോട്ടനത്തെ പരാജയപ്പെടുത്തി. ബയേണിനു മുന്നിൽ ടോട്ടനത്തിന്‍റെ രണ്ടാം തോൽവിയാണ്. 10 പോയിന്‍റുള്ള ടോട്ടനം രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒളിന്പ്യാക്കസ് 1-0ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെ കീഴടക്കി.


ചരിത്രം കുറിച്ച് അത്‌ലാന്ത

ചാന്പ്യൻസ് ലീഗിൽ കന്നിപ്പോരാട്ടത്തിനാണ് ഇറ്റാലിയൻ സംഘമായ അത്‌ലാന്ത ഇത്തവണ എത്തിയത്. ഗ്രൂപ്പ് സിയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പാരാജയപ്പെട്ടശേഷമായിരുന്നു അത്‌ലാന്തയുടെ മാജിക് തിരിച്ചുവരവ്. ആദ്യ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടശേഷം പ്രീക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീം എന്ന ചരിത്രവും അതോടെ അത്‌ലാന്ത സ്വന്തമാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഷാക്തർ ഡൊണെറ്റ്സ്കിനെ 3-0നു കീഴടക്കിയായിരുന്നു അത്‌ലാന്തയുടെ നോക്കൗട്ട് യാത്ര.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-1ന് ഡൈനാമോ സാഗ്രെബിനെ കീഴടക്കി. ഗബ്രിയേൽ ജീസസിന്‍റെ (34, 50, 54) ഹാട്രിക്കാണ് നോക്കൗട്ട് നേരത്തേ ഉറപ്പിച്ച സിറ്റിയുടെ ജയത്തിനു നിറമേകിയത്. ഗ്രൂപ്പിൽ സിറ്റി (14 പോയിന്‍റ്) ഒന്നാം സ്ഥാനത്തോടെയും അത്‌ലാന്ത (ഏഴ്) രണ്ടാം സ്ഥാനത്തോടെയും നോക്കൗട്ടിൽ കടന്നു.

യുവെ, അത്‌ലറ്റിക്കോ

ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ അത്‌ല‌റ്റിക്കോ മാഡ്രിഡ് 2-0ന് ലോക്കോമോട്ടീവ് മോസ്കോയെ കീഴടക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യുവന്‍റസ് 2-0ന് ബയർ ലെവർകൂസനെ കീഴടക്കി. നോക്കൗട്ട് നേരത്തേ ഉറപ്പിച്ച യുവെയ്ക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോ (75), ഗോണ്‍സാലോ ഹിഗ്വിൻ (90+2) എന്നിവർ വല കുലുക്കി. ഗ്രൂപ്പിൽ യുവന്‍റസിന് 16ഉം അത്‌ലറ്റിക്കോയ്ക്ക് 10ഉം പോയിന്‍റാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.