ജയിക്കുമോ...?
ജയിക്കുമോ...?
Friday, December 13, 2019 12:01 AM IST
കൊച്ചി: ഐഎസ്എലിൽ ജയം മറന്ന ആറു മത്സരങ്ങൾക്കുശേഷം സ്വന്തം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നു വീണ്ടും മത്സരത്തിനിറങ്ങുന്നു. ഈ സീസണിൽ കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ എടികെയെ തോൽപ്പിച്ചതൊഴിച്ചാൽ ജയം എന്താണെന്നു ബ്ലാസ്റ്റേഴ്സ് അറിഞ്ഞിട്ടില്ല. രണ്ടാം ജയത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അനിശ്ചിതമായി നീളുന്നു. അതിനൊരു അറുതി ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വിജയത്തിൽ കുറഞ്ഞതൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നു ബ്ലാസ്റ്റേഴ്സ്
കോച്ചും വ്യക്തമാക്കിക്കഴിഞ്ഞു. ജംഷഡ്പുർ എഫ്സിയാണ് എതിരാളികൾ. വൈകുന്നേരം ഏഴരയ്ക്ക് കൊച്ചി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്റ്റേഴ്സിനിത് എട്ടാം മത്സരമാണ്. ഏഴു മത്സരങ്ങളിൽ ഒരു വിജയവും മൂന്ന് വീതം തോൽവിയും സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന് സ്വന്തമായുള്ളത്. ടീം നന്നായി കളിക്കുന്നുണ്ടെങ്കിലും ജയിക്കാൻ കഴിയാതായതോടെ ആരാധകരും സ്റ്റേഡിയത്തോട് വിടപറഞ്ഞു തുടങ്ങി.

നിലവിൽ ഏഴ് കളികളിൽനിന്ന് ആറ് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ജംഷഡ്പുർ അത്രയും മത്സരത്തിൽനിന്ന് 12 പോയിന്‍റുമായി നാലാം സ്ഥാനത്തും.


പ്രമുഖ താരങ്ങളുടെ പരിക്കാണ് ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്നത്. സീസണിൽ ഇതുവരെ കോച്ച് എൽകോ ഷട്ടോരിക്ക് ഉദ്ദേശിക്കുന്നപോലൊരു ഇലവണെ കളത്തിലിറക്കാൻ കഴിഞ്ഞിട്ടില്ല. അതിനു പുറമെയാണ് അവസാനനിമിഷങ്ങളിൽ ഗോൾ വഴങ്ങുന്നതിന്‍റെ തലവേദനയും. ഗോവയ്ക്കും മുംബൈ സിറ്റിക്കുമെതിരേ ബ്ലാസ്റ്റേഴ്സ് സമനിലയിൽ കുരുങ്ങിയത് ഇങ്ങനെയായിരുന്നു. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറ് ഗോളടിച്ച ബ്ലാസ്റ്റേഴ്സ് എട്ടെണ്ണം വഴങ്ങി.
പ്ലേ മേക്കർ മരിയോ ആർക്കെസ് ഫിറ്റ്നസ് വീണ്ടെടുത്തു എന്നതാണ് ആകെയുള്ള സന്തോഷവാർത്ത. ആദ്യ ഇലവണിൽ ഇറങ്ങുമോ എന്നു കോച്ച് ഷട്ടോരി ഉറപ്പു പറയുന്നില്ല.

സൂപ്പർ സ്ട്രൈക്കർ സെർജിയോ കാസ്റ്റൽ ഇന്നു കളിക്കില്ല. കളിച്ച ആറ് കളികളിൽനിന്ന് അഞ്ച് ഗോളടിച്ച കാസ്റ്റലിന്‍റെ അഭാവം ജംഷഡ്പുർ നിരയിൽ നിഴലിക്കുമെന്ന് ഉറപ്പ്. മുൻ ബ്ലാസ്റ്റേഴ്സ് താരവും മലയാളിയുമായ സി.കെ. വിനീത് ആദ്യ ഇലവനിൽ ഉണ്ടാകും. തിരിച്ചുവരവിനായി ബ്ലാസ്റ്റേഴ്സും വിജയവഴിയിൽ തിരിച്ചെത്താൻ ജംഷഡ്പുരും ഇറങ്ങുന്പോൾ കളി ആവേശമാകുമെന്നു പ്രതീക്ഷിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.