റിക്കാര്‍ഡ് കുറിച്ച് ലിവര്‍പൂള്‍
റിക്കാര്‍ഡ് കുറിച്ച് ലിവര്‍പൂള്‍
Monday, January 13, 2020 12:22 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്‍റെ 2019-20 സീസണില്‍ കിരീടം ഉറപ്പിക്കാനായി ലിവര്‍പൂള്‍ കുതിക്കുന്നു. എവേ മത്സരത്തില്‍ ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ലീഗില്‍ പരാജയമറിയാതെയുള്ള കുതിപ്പ് തുടര്‍ന്നത്. ഈ ജയത്തോടെ ഒന്നാമതുള്ള ലിവര്‍പൂളിന് രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്‍റ് വ്യത്യാസം 16 ആക്കി ഉയര്‍ത്തി. ആദ്യ പകുതിയില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളിലാണ് ലിവര്‍പൂളിന്‍റെ ജയം. ലീഗില്‍ ഈ സീസണില്‍ 21 മത്സരം കഴിഞ്ഞപ്പോള്‍ ലിവര്‍പൂളിന് 61 പോയിന്‍റായി. രണ്ടു സീസണ്‍ മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റി ഇത്ര മത്സരത്തില്‍നിന്ന് നേടിയ 59 പോയിന്‍റിന്‍റെ റിക്കാര്‍ഡാണ് ലിവര്‍പൂള്‍ ഇത്തവണ തിരുത്തിയത്.

ലെസ്റ്റര്‍ സ്വന്തം ഗ്രൗണ്ടില്‍ സതാംപ്ടണോട് 2-1ന് തോറ്റതിരുന്നു. മാര്‍കസ് റഷ്ഫര്‍ഡിന്‍റെ ഇരട്ട ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-0ന് നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിച്ചു. ആന്‍റണി മാര്‍ഷലും മേസണ്‍ ഗ്രീന്‍വുഡുമാണ് മറ്റ് സ്‌കോര്‍മാര്‍. ജയത്തോടെ അഞ്ചാം സ്ഥാനത്തേക്കു കടന്ന യുണൈറ്റഡിന് 22 കളിയില്‍ 34 പോയിന്‍റായി.


ആഴ്‌സണല്‍ - ക്രിസ്റ്റല്‍ പാലസ് മത്സരം 1-1ന് സമനിലയായി. ലീഡ് നേടിയശേഷമാണ് ആഴ്‌സണല്‍ സമനില വഴങ്ങിയത്. 12-ാം മിനിറ്റില്‍ പിയര്‍ എമറിക് ഔബമെയാംഗ് ആഴ്‌സണലിനെ മുന്നിലെത്തിച്ചു. 54-ാം മിനിറ്റില്‍ ജോര്‍ദാന്‍ അയേവ് ക്രിസ്റ്റല്‍ പാലസിനു സമനില നല്കി. 67-ാം മിനിറ്റില്‍ ഔബമെയാംഗ് ചുവപ്പ്കാര്‍ഡ് കണ്ടു പുറത്താകുകയും ചെയ്തു. വിഎആറിലൂടെയാണ് ചുവപ്പ്കാര്‍ഡ് നല്‍കിയത്.

ചെല്‍സി 3-0ന് ബേണ്‍ലിയെ തോല്‍പ്പിച്ചു. ജോര്‍ജിഞ്ഞോ, ടാമി ഏബ്രഹാം, കല്ലം ഹഡ്‌സണ്‍ ഒഡോയ് എന്നിവരാണ് ഗോള്‍ നേടിയത്. ഹഡ്‌സണ്‍ ഒഡോയിയുടെ ആദ്യ പ്രീമിയര്‍ ലീഗ് ഗോളാണ്. 39 പോയിന്‍റുമായി ചെല്‍സി നാലാം സ്ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.