നിരാശപ്പെടുത്തി കേരളം
നിരാശപ്പെടുത്തി കേരളം
Monday, January 13, 2020 12:22 AM IST
തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി‍ ക്രിക്കറ്റില്‍ ബൗളിംഗില്‍ തിളങ്ങിയ കേരളം ബാറ്റിംഗില്‍ നിരാശപ്പെടുത്തുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഒമ്പത് റണ്‍സ് ലീഡുമായി ബാറ്റിംഗ് തുടങ്ങിയ കേരളം രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്. ഇപ്പോള്‍ കേരളത്തിന് 97 റണ്‍സ് ലീഡ് മാത്രമാണുള്ളത്.

മുഹമ്മദ് അസ്ഹറുദീന്‍ (8), സല്‍മാന്‍ നിസാര്‍ (7) എന്നിവരാണ് ക്രീസില്‍. റോബിന്‍ ഉത്തപ്പ (0), രോഹന്‍ പ്രേം (17), അക്ഷയ് ചന്ദ്രന്‍ (31), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (10) എന്നിവരാണ് പുറത്തായത്. നാലു വിക്കറ്റ് വീഴ്ത്തിയ ഗുര്‍ക്രീത് സിംഗ് മന്‍ ആണ് കേരളത്തെ തകര്‍ത്തത്.
നേരത്തെ ഏഴു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷിന്‍റെ മികവില്‍ പഞ്ചാബിനെ 218 റണ്‍സിന് പുറത്താക്കിയ കേരളം ഒമ്പത് റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 227 റണ്‍സ് എടുത്തിരുന്നു.

21 ഓവര്‍ എറിഞ്ഞ നിധീഷ് 88 റണ്‍സ് വഴങ്ങിയാണ് ഏഴു വിക്കറ്റ് വീഴ്ത്തിയത്. നിധീഷിന്‍റെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട സന്ദീപ് വാരിയറിനു പകരം കേരളത്തിന്‍റെ ബൗളിംഗ് ആക്രമണം നിധീഷാണ് നയി ച്ചത്. 46 റണ്‍സുമായി രണ്ടാം ദിനം തുടങ്ങിയ പഞ്ചാബിന് തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. ഒരു ഘട്ടത്തില്‍ പഞ്ചാബ് 6 വിക്കറ്റിന് 99 എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍ 71 റണ്‍സുമായി പുറത്താകാതെനിന്ന ക്യാപ്റ്റന്‍ മന്‍ദീപ് സിംഗ് വാലറ്റക്കാരുമായി ചേര്‍ത്ത കൂട്ടുകെട്ടുകളാണ് രക്ഷയായത്. എട്ടിന് 151 റണ്‍സെന്ന നിലയിലായിരുന്ന പഞ്ചാബിനെ ഒമ്പതാം വിക്കറ്റില്‍ മന്‍ദീപ് - സിദ്ധാര്‍ഥ് കൗള്‍ (25) സഖ്യം കൂട്ടിച്ചേര്‍ത്ത 48 റണ്‍സാണ് പഞ്ചാബിനെ 200 കടക്കാന്‍ സഹായിച്ചത്. ഗുര്‍ക്രീത് സിംഗ്് മന്‍ (37), അന്‍മോല്‍ മല്‍ഹോത്ര (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.


രണ്ടാം ഇന്നിംഗ്സിൽ അസ്ഹറുദിനും ജലജ് സക്സേനയ്ക്കും പകരം ഉത്തപ്പയെയും രോഹൻ പ്രേമിനെയുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാൻ കോച്ച് ഡേവ് വാട്ട്മോർ കളത്തിലിറക്കിയത്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ കേരളത്തെ തുടക്കത്തിലേ പഞ്ചാബ് ഞെട്ടിച്ചു. ആദ്യ പന്തില്‍ ഉത്തപ്പ പുറത്തായി. വിനയ് ചൗധരിയുടെ പന്തില്‍ അന്‍മോല്‍പ്രീത് സിംഗ് ക്യാച്ചെടുക്കുകയായിരുന്നു. രോഹന്‍ പ്രേമും അക്ഷയ് ചന്ദ്രനും രക്ഷാദൗത്യം ഏറ്റെടുത്തു. ഇരുവരും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 55 റണ്‍സെടുത്തു. നല്ല രീതിയില്‍ മുന്നോട്ടു പോയ കൂട്ടുകെട്ടിനെ ഗുര്‍ക്രീത് പൊളിച്ചു. രോഹനെ (17) സിദ്ധാര്‍ഥ് കൗള്‍ പിടിച്ചു. ഒരോവറിനുശേഷം, കൃത്യമായി പറഞ്ഞാല്‍ പതിനൊന്നാമത്തെ പന്തില്‍ ഗുര്‍ക്രീത് ഈ സ്‌കോറില്‍തന്നെ (31) അക്ഷയിനെ ക്ലീന്‍ബൗള്‍ഡാക്കി. ഇതോടെ കേരളം തകര്‍ന്നു. സച്ചിന്‍ ബേബിയെയും വിഷ്്ണു വിനോദിനെയും പുറത്താക്കി ഗുര്‍ക്രീത് കേരളത്തെ തകര്‍ത്തു. 73 റണ്‍സിലെത്തിയപ്പോള്‍ സച്ചിനും 74ലെത്തിയപ്പോള്‍ വിഷ്ണുവും വീണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.