മരിയ ഷറപ്പോവ വിരമിച്ചു
മരിയ ഷറപ്പോവ വിരമിച്ചു
Thursday, February 27, 2020 12:11 AM IST
ന്യൂയോര്‍ക്ക്: അഞ്ചു തവണ ഗ്രാന്‍സ്‌ലാം കിരീടം നേടിയ മരിയ ഷറപ്പോവ അന്താരാഷ്‌ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളാണ് ഷറപ്പോവ. വോഗ് ആന്‍ഡ് വാനിറ്റി ഫെയര്‍ മാഗസിനായി എഴുതിയ ആര്‍ട്ടിക്കിളിലൂടെയാണ് 32കാരി ടെന്നീസ് സുന്ദരി വിരമിക്കില്‍ പ്രഖ്യാപിച്ചത്.

“ടെന്നീസ്...ഞാന്‍ നിന്നോട് വിട പറയുന്നു’’ എന്ന തലക്കെട്ടോടെയാണ് ഷറപ്പോവ എഴുതിയത്. കൗമാരപ്രായത്തില്‍ ടെന്നീസ് കോര്‍ട്ടിലെത്തി ലോക ഒന്നാം നമ്പര്‍ താരം വരെയായ വളര്‍ന്ന റഷ്യന്‍ താരം നിലവില്‍ 373-ാം റാങ്കിലാണ്. 2016ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവ 15 മാസം വിലക്ക് നേരിട്ടിരുന്നു. അതിനുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ ഷറപ്പോവയ്ക്ക് തിളങ്ങാനായില്ല. തോളെല്ലിനേറ്റ പരിക്കും താരത്തെ അലട്ടിയിരുന്നു. 2014ലെ ഫ്രഞ്ച് ഓപ്പണാണ് താരം അവസാനമായി നേടിയ ഗ്രാന്‍സ്‌ലാം. 2020 ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് അവസാനമായി കളിച്ചത്. ഇതില്‍ ആദ്യ റൗണ്ടിലേ പുറത്തായി.

ഫോമിലെത്താന്‍ ബുദ്ധിമുട്ടിയതിനു പിന്നാലെ തോളിനേറ്റ പരിക്ക് ഭേദമാകാതെയിരുന്നതോടെ കഴിഞ്ഞ വര്‍ഷം പല മത്സരങ്ങളിലും ഇറങ്ങാനായില്ല. പല ടൂര്‍ണമെന്‍റുകളിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയും ചെയ്തു. വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നിവയില്‍ ആദ്യ റൗണ്ടിനപ്പുറം കടക്കാനായില്ല. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിലും സ്ഥിതി മറിച്ചായിരുന്നില്ല.


2004ല്‍ പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടിയാണ് ഷറപ്പോവ താരമായത്. ഈ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന റിക്കാര്‍ഡും അന്ന് ഷറപ്പോവ സ്വന്തമാക്കി. 2005ല്‍ ലോക ഒന്നാം നമ്പറായ റഷ്യക്കാരി അടുത്ത വര്‍ഷം യുഎസ് ഓപ്പണ്‍ കിരീടം നേടി.

എന്നാല്‍ 2007 മുതല്‍ തോളിനേറ്റ പരിക്ക് ഷറപ്പോവയ്ക്ക് തിരിച്ചടിയായി. 2008ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിലൂടെ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടുമെത്തി. ഇതോടെ സീസണിലെ പകുതി ഭാഗവും പുറത്തായിരുന്നു. ആ വര്‍ഷത്തെ യുഎസ് ഓപ്പണും ബെയ്ജിംഗ് ഒളിമ്പിക്‌സും താരത്തിന് നഷ്ടപ്പെട്ടു. 2012ല്‍ തിരിച്ചുവന്ന ഷറപ്പോവ ഫ്രഞ്ച് ഓപ്പണ്‍ നേടി കരിയര്‍ ഗ്രാന്‍സ്‌ലാം പൂര്‍ത്തിയാക്കി. ഈ നേട്ടത്തിലെത്തുന്ന പത്താമത്തെ വനിതാ ടെന്നീസ് താരവുമായി. ആ വര്‍ഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡലും റഷ്യൻ സുന്ദരി സ്വന്തമാക്കി. 2014ല്‍ ഷറപ്പോവ വീണ്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു.

ഞാന്‍ എന്നെ പൂര്‍ണമായി ടെന്നീസിനു നല്‍കി. ടെന്നീസാണ് എനിക്കൊരു ജീവിതം നല്കിയത് ഷറപ്പോവ എഴുതി. 1994ല്‍ പിതാവ് യൂറിക്കൊപ്പം ഏഴു വയസുകാരി ഷറപ്പോവ 700 ഡോളര്‍ കടം വാങ്ങിയാണ് യുഎസിലെത്തിയത്. അവിടെനിന്നു പോരാടിയാണ് ടെന്നീസിന്‍റെ നിറുകയിലെത്തിയത്. ഈ പോരാട്ട മികവ് തന്നെയാണ് താരത്തെ 15 മാസത്തെ വിലക്കിനുശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്താന്‍ പ്രേരിപ്പിച്ചതും. ആ തിരിച്ചുവരവ് ഗംഭീരമാക്കാനായില്ലെന്നുമാത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.