ബ്രയാൻ ക്ലോഫും നോട്ടിങാമും
ബ്രയാൻ ക്ലോഫും  നോട്ടിങാമും
Saturday, May 30, 2020 12:16 AM IST
ഇംഗ്ലീഷ് എഴുത്തുകാരനായ ഡേവിഡ് പീസിന്‍റെ സ്പോർട്സ് നോവലാണ് ദ ഡാംഡ് യുണൈറ്റഡ്. അതേ പേരിൽ 2009ൽ ആ കഥ സിനിമയുമായി. ഇംഗ്ലീഷ് മുൻ ഫുട്ബോളറും പരിശീലകനുമായ ബ്രയാൻ ക്ലോഫ് ലീഡ്സ് യുണൈറ്റഡ് മാനേജരായിരിക്കെ നേരിട്ട പ്രതിസന്ധിയാണ് ഇതിന്‍റെ ഇതിവൃത്തം. കളിക്കളത്തിൽനിന്ന് വിരമിച്ചശേഷം നാലാം ഡിവിഷൻ മാനേജരായി തുടങ്ങിയ ബ്രയാൻ ക്ലോഫ് യൂറോപ്പ് കീഴടക്കിയ ദിവസമാണ് മേയ് 30. 1979 മേയ് 30നായിരുന്നു ക്ലോഫിന്‍റെ ശിക്ഷണത്തിലിറങ്ങിയ നോട്ടിങാം ഫോറസ്റ്റ് യൂറോപ്യൻ കപ്പ് കിരീടം ചുണ്ടോടടുപ്പിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനുംശേഷം യൂറോപ്പിന്‍റെ ക്ലബ് കിരീടം സ്വന്തമാക്കിയ മൂന്നാമത് ടീം എന്ന നേട്ടവും അന്ന് നോട്ടിങാം സ്വന്തമാക്കി.

1977ലെ യൂറോപ്യൻ ചാന്പ്യന്മാരായ ലിവർപൂൾ ഉൾപ്പെടെയുള്ള ടീമുകളെ തകർത്തായിരുന്നു നോട്ടിങാം ഫോറസ്റ്റിന്‍റെ അദ്ഭുത തേരോട്ടം. ഫൈനലിൽ സ്വീഡിഷ് ക്ലബ്ബായ മാൽമോ എഫ്എഫ് ആയിരുന്നു നോട്ടിങാമിന്‍റെ എതിരാളി. ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റിൽ ട്രെവർ ജോണ്‍ ഫ്രാൻസിസ് നേടിയ ഗോളിൽ നോട്ടിങാം 1-0ന്‍റെ ജയത്തോടെ കിരീടത്തിൽ മുത്തമിട്ടു.

ഡെർബി കൗണ്ടിയെ 1973ൽ യൂറോപ്യൻ കപ്പ് സെമിയിൽ എത്തിച്ച ബ്രയാൻ ക്ലോഫിന്‍റെ മാന്ത്രികതയായി നോട്ടിങാമിന്‍റെ കിരീടം വർണിക്കപ്പെട്ടു. ഡെർബി കൗണ്ടിയിൽനിന്ന് ലീഡ്സ് യുണൈറ്റഡിൽ എത്തിയപ്പോഴാണ് ക്ലോഫ് പരിശീലക ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. ലീഡ്സ് പരിശീലകനായിരുന്ന ഡോണ്‍ റെവിസ് ഇംഗ്ലണ്ടിന്‍റെ മാനേജരായ ഒഴിവിലേക്കായിരുന്നു ക്ലോഫിന്‍റെ നിയമനം.


ക്ലോഫിന്‍റെ വലംകൈയായിരുന്ന പീറ്റർ ടെയ്‌ലർ ലീഡ്സിലേക്ക് എത്തിയില്ല. ലീഡ്സ് കളിക്കാർ ക്ലോഫിനെ അംഗീകരിച്ചുമില്ല. അതോടെ ഒന്നാം ഡിവിഷൻ ക്ലബ് മാനേജരായി മാസങ്ങൾ മാത്രം ഇരുന്ന 1975 ജനുവരിയിൽ അദ്ദേഹം രണ്ടാം ഡിവിഷൻ ക്ലബ്ബായ നോട്ടിങാമിലേക്ക് എത്തി. 77ൽ നോട്ടിങാമിനെ ക്ലോഫ് ഫസ്റ്റ് ഡിവിഷനിലേക്ക് ഉയർത്തി. 1977-78ൽ ലിവർപൂളിനെ പിന്തള്ളി ഫസ്റ്റ് ഡിവിഷൻ കിരീടം. അതേവർഷം ലിവർപൂളിനെ ഫൈനലിൽ കീഴടക്കി ലീഗ് കപ്പും. 1978-79ൽ യൂറോപ്യൻ കപ്പ് സ്വന്തമാക്കുക മാത്രമല്ല ക്ലോഫിന്‍റെ ശിക്ഷണത്തിൽ 79-80ൽ നോട്ടിങാം കിരീടം നിലനിർത്തുകയും ചെയ്തു. ഞാൻ അദ്ഭുതങ്ങളിൽ വിശ്വസിക്കുന്നു എന്ന ചൊല്ല് ഇംഗ്ലീഷ് ഫുട്ബോളിൽ അതോടെ വ്യാപകമായി.


അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.