ഫെഡറർ ലോക ഒന്നാം നന്പർ; 802 കോടി രൂപ
ഫെഡറർ ലോക ഒന്നാം നന്പർ; 802 കോടി രൂപ
Saturday, May 30, 2020 11:55 PM IST
കൊറോണ വൈറസ് രോഗവ്യാപനത്തെത്തുടർന്ന് നിശ്ചലമായ കായിക ലോകം തിരിച്ചുവരവിന്‍റെ പാതയിലാണെങ്കിലും ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും വരുമാനത്തിൽ ഇടിവ്. വിവിധ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് പൂട്ട് വീണതോടെ അർജന്‍റീനയുടെ മെസിയും പോർച്ചുഗലിന്‍റെ റൊണാൾഡോയും കായിക താരങ്ങളുടെ പ്രതിഫല പട്ടികയിൽ പിന്നോട്ടിറങ്ങി. ഇരുവരെയും പിന്തള്ളി സ്വിറ്റ്സർലൻഡിന്‍റെ ടെന്നീസ് സൂപ്പർ താരം റോജർ ഫെഡറർ ലോക ഒന്നാം നന്പറായി.

കഴിഞ്ഞ 12 മാസത്തെ കണക്കിൽ കായിക ലോകത്ത് ഏറ്റവുമധികം പ്രതിഫലം നേടിയ താരമായി ഫെഡറർ. 106.3 ദശലക്ഷം ഡോളർ (802 കോടി രൂപ) ആണ് ഫെഡറർക്ക് പ്രതിഫലമായി ഇക്കാലയളവിൽ ലഭിച്ചത്. സമ്മാനത്തുക, മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഫീസ്, കായികേതര വരുമാനം എന്നിവ ഉൾപ്പെടെയാണിത്. ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് ഫെഡറർ ഒന്നാം സ്ഥാനത്തെത്തിയത്. ഫോബ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ടെന്നീസ് താരമാണ് ഫെഡറർ.

2019ൽ ഫോബ്സിന്‍റെ പട്ടികയിൽ മെസി ആയിരുന്നു ഒന്നാമൻ. ഇത്തവണ രണ്ട് സ്ഥാനം നഷ്ടപ്പെട്ട മെസി മൂന്നാമതാണ്. കഴിഞ്ഞ വർഷം 648 കോടിയായിരുന്നു ഫെഡററിന്‍റെ വരുമാനം. കഴിഞ്ഞ വർഷം 756 കോടി രൂപ പ്രതിഫലം കൈപ്പറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 793 കോടിയുമായി ഇത്തവണ രണ്ടാം സ്ഥാനത്തുണ്ട്. 785 കോടി രൂപയുമായാണ് മെസി മൂന്നാമതുള്ളത്. 2019ൽ 882 കോടിയായിരുന്നു മെസിയുടെ പ്രതിഫലം.


721 കോടി രൂപ പ്രതിഫലവുമായി ബ്രസീൽ ഫുട്ബോൾ താരം നെയ്മറാണ് നാലാം സ്ഥാനത്ത്. ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് (470 കോടി രൂപ) എട്ടാമതും എഫ് വണ്‍ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ്‍ (407 കോടി രൂപ) 13-ാമതുമുണ്ട്. ഫോബ്സിന്‍റെ ആദ്യ 100 പട്ടികയിൽ 35 ബാസ്കറ്റ്ബോൾ താരങ്ങളും 31 ഫുട്ബോൾ താരങ്ങളും ഇടംപിടിച്ചു.

ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക 282 കോടി രൂപയുമായി വനിതകളുടെ പട്ടികയിൽ ഒന്നാമതാണെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കപ്പെട്ടിരുന്നു. ലോകത്തിൽ 29-ാം റാങ്കിലാണ് ഒസാക്ക. വനിതകളിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ ടെന്നീസ് താരം സെറീന വില്യംസ് (271 കോടി രൂപ) ലോകത്തിൽ 33-ാമതാണ്.

കോഹ്‌ലി മാത്രം

പ്രതിഫല നേട്ടത്തിൽ കഴിഞ്ഞ 12 മാസത്തെ കണക്കിൽ ഫോബ്സിന്‍റെ ആദ്യ 100 പേരുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ക്രിക്കറ്റ് താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. കഴിഞ്ഞ വർഷത്തേക്കാൾ 30 സ്ഥാനം മെച്ചപ്പെടുത്തിയ കോഹ്‌ലി ഇത്തവണ 66-ാം സ്ഥാനത്താണ്. 196 കോടി രൂപയാണ് കോഹ്‌ലിയുടെ പ്രതിഫലം. കഴിഞ്ഞ വർഷം 188 കോടി ആയിരുന്നു. കഴിഞ്ഞ വർഷവും ആദ്യ നൂറ് റാങ്കിൽ ഉണ്ടായിരുന്ന ഏക ക്രിക്കറ്റ് താരവും കോഹ്‌ലി തന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.