നിഷു കുമാര്‍ ബ്ലാസ്റ്റേഴ്‌സില്‍
നിഷു കുമാര്‍ ബ്ലാസ്റ്റേഴ്‌സില്‍
Thursday, June 4, 2020 11:06 PM IST
ബംഗളൂരു: അഞ്ചു സീസണില്‍ ബംഗളൂരു എഫ്‌സിയുടെ പ്രതിരോധക്കോട്ടയില്‍ അംഗമായിരുന്ന നിഷു കുമാര്‍ ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം. നാലു വര്‍ഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഇക്കാര്യത്തെക്കുറിച്ച് ബാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാറ്റം ശരിയാണെന്നു ക്ലബ്ബുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരു ഇന്ത്യന്‍ പ്രതിരോധതാരത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ തുകയ്ക്കാണ് നിഷുവിനെ സ്വന്തമാക്കിയത്. 22കാരനായ താരത്തിനായി അഞ്ചു കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സ് മുടക്കിയത്. 2017ല്‍ സന്ദേശ് ജിംഗന്‍ ബ്ലാസേഴ്‌സുമായി കരാര്‍ പുതുക്കിയപ്പോള്‍ ചെയ്ത 3.8 കോടിയുടെ റിക്കാര്‍ഡാണ് വഴിമാറിയത്. ജിംഗന്‍ കഴിഞ്ഞ മാസം ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു.

നിഷുവിനെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ബംഗളൂരു ശക്തമായി ശ്രമിച്ചിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടുവച്ച വലിയ വാഗ്ദാനം തള്ളിക്കളയാനാകാതെ താരം ക്ലബ്ബിലെത്തുകയായിരുന്നുവെന്ന് ഈ കൂടുമാറ്റവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.


നിഷു കുമാറിനെ സ്വന്തമാക്കാനുള്ള ഓട്ടത്തില്‍ ജംഷഡ്പുര്‍ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ക്ലബ്ബുകളുണ്ടായിരുന്നു. എന്നാല്‍ അവസാനം ബ്ലാസ്റ്റേഴ്‌സ് ഈ ഓട്ടത്തില്‍ വിജയം നേടുകയായിരുന്നു.

നിഷു കുമാര്‍ ക്ലബ് വിട്ടകാര്യം ബംഗളൂരു എഫ്‌സി ഉടമ പാര്‍ഥ് ജിന്‍ഡാല്‍ ഒരു ഓണ്‍ലൈന്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. നിഷുവിനെ നിലനിര്‍ത്താന്‍ കാര്യമായി ശ്രമിച്ചു. എന്നാല്‍ അതിനു സാധിച്ചില്ല. കേരള ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടുവച്ച ഓഫര്‍ അദ്ദേഹം സ്വീകരിക്കുകയായിരുന്നുവെന്ന് ജിന്‍ഡാല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.