തലയുടെ മൂന്നാം കിരീടം
തലയുടെ മൂന്നാം കിരീടം
Tuesday, June 23, 2020 12:08 AM IST
ആദ്യം മഹി... പിന്നെ ക്യാപ്റ്റൻ കൂൾ, എംഎസ്ഡി, ഒടുവിൽ തല... ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനായ എം.എസ്. ധോണിയുടെ ചെല്ലപ്പേരുകൾ. സച്ചിൻ, അമിതാഭ് ബച്ചൻ, ലത മങ്കേഷ്കർ, ആദം ഗിൽക്രിസ്റ്റ് എന്നിവരെ ഹൃദയത്തിലേറ്റിയ ധോണി ഇന്ത്യൻ ടീമിൽ എത്തുന്നതിനു മുന്പ് സൗത്ത് ഈസ്റ്റേണ്‍ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറുമായിരുന്നു. ഐസിസി ക്രിക്കറ്റ് ട്രോഫി ചരിത്രത്തിൽ അത്യപൂർവമായ ഒരു നേട്ടം തല കൈവരിച്ചത് ഏഴ് വർഷം മുന്പ് ഇതുപോലൊരു ജൂണ്‍ 23ന്.

2013 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന കിരീടം ആവേശോജ്വല പോരാട്ടത്തിനൊടുവിൽ ഇന്ത്യ കരസ്ഥമാക്കിയതോടെ ധോണിയുടെ തൊപ്പിയിൽ ഒരു റിക്കാർഡും വന്നുചേർന്നു, ഐസിസിയുടെ മൂന്ന് കിരീടങ്ങൾ (ട്വന്‍റി-20, ഏകദിനം, ചാന്പ്യൻസ് ട്രോഫി) സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ ക്യാപ്റ്റൻ എന്ന റിക്കാർഡ്.

2013 ജൂണ്‍ 23. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് മൈതാനം. ചാന്പ്യൻസ് ട്രോഫി രണ്ടാം കിരീടത്തിനായി ഇന്ത്യയും കന്നിക്കിരീടത്തിനായി ആതിഥേയരായ ഇംഗ്ലണ്ടും നേർക്കുനേർ. കൊരിച്ചൊരിയുന്ന മഴയിൽ മത്സരം ഉപേക്ഷിക്കേണ്ടിവരുമെന്നുപോലും തോന്നിപ്പിച്ചു. 2002ൽ ഇന്ത്യ ആദ്യ കിരീടം നേടിയതും കോരിച്ചൊരിയുന്ന മഴയുടെ അകന്പടിയിൽ. അന്ന് മഴയെത്തുടർന്ന് മത്സരം ഉപേക്ഷിച്ചപ്പോൾ ശ്രീലങ്കയും ഇന്ത്യയും കിരീടം പങ്കുവച്ചു. സമാന സാഹചര്യം 2013ലും നിലനിന്നെങ്കിലും മത്സരം 20 ഓവറായി ചുരുക്കി. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റിംഗിന്. 20 ഓവറിൽ ഏഴിന് 129ൽ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. ഇംഗ്ലണ്ടിന്‍റെ പോരാട്ടം 20 ഓവറിൽ എട്ടിന് 124ൽ ഒതുക്കി ഇന്ത്യ അഞ്ച് റണ്‍സ് ജയം സ്വന്തമാക്കി. എം.എസ്. ധോണിയുടെ ബുദ്ധിയാണ് ഇന്ത്യക്ക് അന്ന് ത്രില്ലിംഗ് ജയം സമ്മാനിച്ചത്. കാരണം, അവസാന രണ്ട് ഓവറിൽ നാല് വിക്കറ്റ് കൈയിലിരിക്കേ ഇംഗ്ലണ്ടിനു ജയിക്കാൻ 19 റണ്‍സ് മാത്രം മതിയായിരുന്നു. പവർപ്ലേയിലെ ആ രണ്ട് ഓവറുകൾ സ്പിന്നർമാരായ ആർ. അശ്വിനെയും രവീന്ദ്ര ജഡേജയെയും ഉപയോഗിച്ചാണ് ധോണി പൂർത്തിയാക്കിയത്. ഈർപ്പമുള്ള അന്തരീക്ഷം മുതലാക്കുകയായിരുന്നു തന്ത്രം.


ആദ്യം ബാറ്റിംഗിനിറങ്ങേണ്ടിവന്നപ്പോൾ ധോണി ടീമംഗങ്ങളോട് പറഞ്ഞത് ഇങ്ങനെ: 130 റണ്‍സ് ടോട്ടൽ ഉണ്ടെങ്കിൽ നമുക്ക് ജയിക്കാം. ഈർപ്പം പതുക്കെപതുക്കെ പന്തിന്‍റെ ഗ്രിപ്പ് കൂട്ടും. പോസിറ്റീവായിരിക്കുകയാണ് ആവശ്യം. അതെ, ഇത്തരം ദീർഘ വീക്ഷണങ്ങളും ഇടപെടലുകളുമാണ് ധോണിയെ വ്യത്യസ്തനാക്കിയത്. തല സൂപ്പറാണെന്ന് ഏവരും സമ്മതിക്കുന്നതും ഇതുകൊണ്ടുതന്നെ.

അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.