സച്ചിനും മേലെ വൻമതിൽ
സച്ചിനും മേലെ  വൻമതിൽ
Thursday, June 25, 2020 12:20 AM IST
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ പിന്തള്ളി ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനായത് വൻമതിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാഹുൽ ദ്രാവിഡ്. കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ ആരാണെന്ന വിഡ്സൻ ഇന്ത്യയുടെ ചോദ്യത്തിന് ആരാധകർ രാഹുൽ ദ്രാവിഡ് എന്ന ഉത്തരം നൽകി.

ഫേസ്ബുക്കിലൂടെ നടത്തിയ വോട്ടെടുപ്പിൽ ഫൈനൽ റൗണ്ടിൽ മുൻ താരങ്ങളായ സച്ചിനും ദ്രാവിഡുമായിരുന്നു നേർക്കുനേർ വന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സച്ചിനെ പിന്തള്ളി ദ്രാവിഡ് ടെസ്റ്റിലെ മികച്ച ബാറ്റ്സ്മാന്‍റെ കസേര സ്വന്തമാക്കി.

ദ്രാവിഡിന് 52 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ സച്ചിനെ 48 ശതമാനം ആളുകൾ പിന്തുണച്ചു. 11,400 ആരാധകരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പിന്തള്ളി സുനിൽ ഗാവസ്കർ മൂന്നാം സ്ഥാനത്ത് എത്തി. ആദ്യ നാലിലെത്തിയ നാലു ബാറ്റ്സ്മാന്മാർക്കും ടെസ്റ്റ് ക്രിക്കറ്റിൽ 50നു മുകളിൽ ശരാശരിയുണ്ട്.


കളിച്ച മത്സരങ്ങൾ, റണ്‍സ്, ശരാശരി, സെഞ്ചുറി എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്നത് സച്ചിനാണ്. എന്നാൽ, ദ്രാവിഡിനെ തുണച്ചത് മാച്ച് വിന്നിംഗ് ഇന്നിംഗ്സുകളാണ്. സച്ചിൻ 200 ടെസ്റ്റിൽനിന്ന് 53.78 ശരാശരിയിൽ 15921 റണ്‍സെടുത്തിട്ടുണ്ട്. 164 മത്സരങ്ങളിൽ 52.31 ശരാശരിയിൽ 13,288 റണ്‍സാണ് ദ്രാവിഡിന്‍റെ സന്പാദ്യം. ഗാവസ്കർ 125 ടെസ്റ്റിൽനിന്ന് 51.12 ശരാശരിയിൽ 10,122ഉം കോഹ്‌ലി 86 ടെസ്റ്റിൽനിന്ന് 53.62 ശരാശരിയിൽ 7240 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.