ഐപിഎൽ ട്വന്‍റി-20ക്കായി കിവീസും
ഐപിഎൽ ട്വന്‍റി-20ക്കായി   കിവീസും
Tuesday, July 7, 2020 12:35 AM IST
വെല്ലിംഗ്ടണ്‍/മുംബൈ: കൊറോണ വൈറസ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന ഐപിഎൽ ട്വന്‍റി-20 പോരാട്ടത്തിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ന്യൂസിലൻഡ് രംഗത്ത്. ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വന്‍റി-20 ലോകകപ്പ് മാറ്റിവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായതിനാൽ ഈ സമയം ഐപിഎൽ നടന്നേക്കും. നിലവിൽ ഇന്ത്യയിൽ കൊറോണ നിയന്ത്രണവിധേയമല്ലാത്തതാണ് ഐപിഎലിനായി ന്യൂസിലൻഡും രംഗത്തെത്താൻ കാരണം. നേരത്തേ യുഎഇ, ശ്രീലങ്ക എന്നിവയും ഐപിഎൽ ആതിഥേയത്വത്തിനായി മുന്നോട്ടുവന്നിരുന്നു.


കൊറോണ മുക്തമായതായി പ്രഖ്യാപിക്കപ്പെട്ട രാജ്യമാണ് ന്യൂസിലൻഡ്. എന്നാൽ, കളിക്കാരെ മുഴുവൻ അവിടെ എത്തിച്ച് മത്സരങ്ങൾ നടത്തുക എന്നത് ബിസിസിഐക്കു വെല്ലുവിളിയാണ്. സമയ വ്യത്യാസം, അധിക ചെലവ് എന്നിവ പരിഗണിച്ചാൽ ബിസിസിഐ യുഎഇയെ തെരഞ്ഞെടുക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് 2009ൽ പൂർണമായി ദക്ഷിണാഫ്രിക്കയിൽവച്ചും 2014ൽ ഭാഗികമായി യുഎഇയിൽവച്ചും ഐപിഎൽ നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.