മജീഷ്യൻ ബ്രൂണോ
മജീഷ്യൻ ബ്രൂണോ
Monday, July 27, 2020 11:52 PM IST
മാജിക്ക് അല്ല മന്ത്രമല്ല, മായാജാലമല്ല... മായക്കാഴ്ചകളിലേക്കുള്ള മജീഷ്യന്‍റെ ക്ഷണക്കത്താണിത്. തുടർന്നുള്ള മായിക കാഴ്ചകളിൽ സർപ്രൈസും സസ്പെൻസും എല്ലാമുണ്ട്... അതുപോലൊരു മജീഷ്യനും മാജിക്കും അങ്ങ് ഗേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ അരങ്ങേറി. മജീഷ്യന്‍റെ മാന്ത്രികതയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണ്‍ ചാന്പ്യൻസ് ലീഗ് ഫുട്ബോളിനു യോഗ്യത നേടി. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ഇത്. ആറ് മാസം മുന്പ് യുണൈറ്റഡിന്‍റെ കടുത്ത ആരാധകർപോലും ഇങ്ങനെയൊരു മാജിക് സംഭവിക്കുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചില്ല. പറങ്കിനാട്ടിൽനിന്ന് മാഞ്ചസ്റ്ററിലേക്ക് പറന്നിറങ്ങിയ ആ മാന്ത്രികന്‍റെ പേര് ബ്രൂണോ മിഗ്വെൽ ഫെർണാണ്ടസ് എന്നായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2019-20 സീസണിനു കൊടിയിറങ്ങിയപ്പോൾ ചാന്പ്യൻസ് ലീഗ് യോഗ്യത നേടിയത് ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവ. നിർണായകമായ അവസാന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ 2-0നു കീഴടക്കിയായിരുന്നു യുണൈറ്റഡ് ലീഗിന്‍റെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്ററിനോട് 4-0ന്‍റെ തോൽവി വഴങ്ങിയായിരുന്നു ചെൽസിയുടെ തുടക്കം. ആ ജയത്തിനുശേഷം യുണൈറ്റഡ് ലീഗിന്‍റെ ടോപ് ഫോറിൽ ഇല്ലാതായി. ക്രിസ്റ്റൽ പാലിസിനോടും വെസ്റ്റ് ഹാമിനോടും ന്യൂകാസിലിനോടും ബോണ്‍മത്തിനോടുമെല്ലാം പരാജയപ്പെട്ടു. 30 വർഷത്തിനിടയിലെ ഏറ്റവും മോശം സീസണ്‍ ആരംഭമെന്ന നാണക്കേടിലൂടെയായിരുന്നു യുണൈറ്റഡ് കടന്നുപോയത്. ജനുവരി 22ന് ബേണ്‍ലിക്കെതിരേ 2-0ന്‍റെ തോൽവി വഴങ്ങിയതോടെ പോയിന്‍റ് പട്ടികയിൽ യുണൈറ്റഡിന്‍റെ സ്ഥാനം 13-ാമത്. 34 പോയിന്‍റുള്ള യുണൈറ്റഡും ഏറ്റവും അവസാന സ്ഥാനത്തായിരുന്ന ന്യൂകാസിലും (30) തമ്മിൽ അപ്പോഴുണ്ടായിരുന്ന വ്യത്യാസം വെറും നാല്. ജനുവരി 29ന് 701 കോടി രൂപയ്ക്ക് പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗിൽനിന്ന് ബ്രൂണോ മാഞ്ചസ്റ്ററിലെത്തി. പരിശീലകൻ ഓലെ ഗണ്ണർ സോൾഷെയറിന്‍റെ രാശി തെളിഞ്ഞു. സോൾഷെയറിനെ നീക്കണമെന്ന ആവശ്യം അതോടെ കെട്ടടങ്ങി.


ബ്രൂണോയ്ക്കുശേഷം

ഫെബ്രുവരി ഒന്നിന് വൂൾവ്സിനെതിരായ ഗോൾ രഹിത മത്സരത്തിലൂടെയാണ് ബ്രൂണോ യുണൈറ്റഡിനായി അരങ്ങേറിയത്. ആ സമനില മുതലുള്ള അവസാന 14 മത്സരങ്ങളിലും യുണൈറ്റഡ് തോൽവി വഴങ്ങിയില്ല. ഒന്പത് എണ്ണം വിജയിച്ചപ്പോൾ അഞ്ച് എണ്ണം സമനിലയിലായി. ബ്രൂണോ വന്നപ്പോൾ സംഭവിച്ചത് പ്രധാനമായും നാല് കാര്യങ്ങൾ. മധ്യനിരയിലെ ഭാവനാ സന്പന്നനായ പ്ലേമേക്കറിന്‍റെ അഭാവത്തിന് അവസാനമായി. ആന്ദ്രേസ് പെരെയ്‌ര, മാർക്കസ് റാഷ്ഫോഡ് എന്നിവരുടെ ജോലിഭാരം കുറഞ്ഞു. പെനൽറ്റി എടുക്കുന്ന ചുമതല റാഷ്ഫോഡിൽനിന്ന് ബ്രൂണോയിലേക്ക് എത്തി. ഏറ്റവും പരമപ്രധാനം പോൾ പോഗ്ബയ്ക്കു മുന്നിലായി ബ്രൂണോയ്ക്ക് കളത്തിൽ സ്ഥാനം ലഭിച്ചു. പരിക്കിനുശേഷം തിരിച്ചെത്തിയ പോഗ്ബയ്ക്ക് യഥേഷ്ടം കളിക്കാനുള്ള സ്ഥിതി സംജാതമായി. തുടർച്ചയായി ഗ്രീൻവുഡ് എന്ന യുവ താരത്തിന്‍റെ ബൂട്ടുകൾ ശബ്ദിച്ചു തുടങ്ങി. പോഗ്ബയും മഗ്വെയറും ലിംഗാർഡും മർത്യാലുമെല്ലാം വലകുലുക്കി.

യുണൈറ്റഡിനായുള്ള ആദ്യ 10 മത്സരങ്ങളിൽ 13 ഗോളിനാണ് ബ്രൂണോ പങ്കുവഹിച്ചത്. ഇപിഎൽ ചരിത്രത്തിൽ ആദ്യ 10 കളിയിൽ ഇത്രയും ഗോളിനു പങ്കുവഹിക്കുന്ന ആദ്യതാരമാണ് ബ്രൂണോ. പാസ് കൃത്യതയിൽ 76 ശതമാനം മാത്രമാണ് ബ്രൂണോയ്ക്ക് അവകാശപ്പെടാനുള്ളത്.

13.3 ആണ് മിസ് പാസ്. ഈ കണക്കിൽ സഹതാരങ്ങളേക്കാൾ ഏറെ പിന്നിൽ. എന്നാൽ, ഓരോ 90 മിനിറ്റിലും 2.3 ശരാശരിയിൽ അവസരങ്ങൾ ഉണ്ടാക്കി, അതിൽ 1.6 ഉം ഓപ്പണ്‍ പ്ലേയിലൂടെ. അതോടെ യുണൈറ്റഡ് ഓരോ മത്സരത്തിലും 2.3 ഗോൾ വീതം നേടാൻ തുടങ്ങി. ലീഗ് ചാന്പ്യന്മാരായ ലിവർപൂളിനുമാത്രമാണ് ഈ ശരാശരി നേടാൻ സാധിച്ചത്. ലോംഗ്റേഞ്ച് ഷൂട്ടിംഗിൽ വിരുതുള്ള ബ്രൂണോ, ബോക്സിനു പുറത്തുനിന്ന് ഓരോ 90 മിനിറ്റിലും 2.4 ശരാശരിയിൽ ഷോട്ടുകൾ ഉതിർത്തു. ഓരോ 81 മിനിറ്റിലും ഒരു ഗോളിനു വഴി തുറക്കുന്ന താരമായി ബ്രൂണോ. മെസിയും (11 ഗോൾ 15 അസിസ്റ്റ്), റൊണാൾഡോയും (14 ഗോൾ 3 അസിസ്റ്റ്) മാത്രമാണ് 2020ൽ ഗോൾ ആൻഡ് അസിസ്റ്റിൽ ബ്രൂണോയ്ക്ക് (എട്ട് ഗോൾ ഏഴ് അസിസ്റ്റ്) മുന്നിലുള്ളത്.

അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.