വിപ്ലവനീക്കത്തിന് എഫ്‌സി ഗോവ
വിപ്ലവനീക്കത്തിന് എഫ്‌സി ഗോവ
Wednesday, July 29, 2020 11:30 PM IST
കോട്ടയം: ഇന്ത്യന്‍ ഫുട്‌ബോളില്‍ വിപ്ലവകരമായ നീക്കത്തിനൊരുങ്ങുകയാണ് ഐഎസ്എല്‍ ക്ലബ് എഫ്‌സി ഗോവ. ഗോവന്‍ പ്രഫഷണല്‍ ലീഗിനെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള പദ്ധതിയാണ് ക്ലബ് മാനേജ്‌മെന്‍റ് അധികൃതര്‍ക്ക് നല്കിയത്. ഗോവന്‍ ഫുട്‌ബോള്‍ അസോസിയേഷന് നല്കിയ പ്രൊപ്പോസല്‍ ഫലത്തിലെത്തിയാല്‍ ഏഷ്യയില്‍ ആദ്യമായിട്ടായിരിക്കും ഒരു ക്ലബ് ലീഗിന്‍റെ സ്‌പോണ്‍സര്‍മാരാകുന്നത്.

2014-15 സീസണില്‍ ഗോവ പ്രഫഷണല്‍ ലീഗിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്നു എയര്‍ടെല്‍. പിന്നീട് ഗോവയുടെ ഒന്നാം ഡിവിഷന്‍ എല്ലാ തലത്തിലും തകിടം മറിഞ്ഞു. അതേസമയം, അവരുടെ ആദ്യ ഡിവിഷന്‍ ലീഗിനും വനിതാ ലീഗിനും സ്‌പോണ്‍സര്‍മാരെ നേടുന്നതില്‍ ജിഎഎഫ് വിജയിച്ചു, പക്ഷേ ഇത് അധികകാലം നീണ്ടുനിന്നില്ല.

അസോസിയേഷനും എഫ്‌സി ഗോവയും കരാറിലെത്തിയാല്‍ ഗോവന്‍ ലീഗ് മറ്റൊരു തലത്തിലെത്തും. ഇതുപ്രകാരം 1520 ലക്ഷം രൂപ ഓരോ സീസണിലും എഫ്‌സി ഗോവ സ്‌പോണ്‍സര്‍ഷിപ്പ് തുകയായി നല്കും. ലീഗിലെ മത്സരങ്ങള്‍ മുഴുവന്‍ ടിവിയിലോ ഒടിപി പ്ലാറ്റ്‌ഫോമുകളിലോ തത്സമയം ചെയ്യുക, മൂന്നു കാമറ എച്ച്ഡി സംപ്രേഷണം, ക്ലബ്ബിന്‍റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രമോഷന്‍, താരങ്ങള്‍ക്കും പരിശീലകര്‍ക്കും ആവശ്യമായ പരിശീലന സെഷനുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എഫ്‌സി ഗോവ ചെയ്യും.

എഫ്‌സി ഗോവയുടെ നിര്‍ദേശം ഗോവന്‍ ലീഗില്‍ കളിക്കുന്ന ക്ലബ്ബുകള്‍ക്കും ഗുണകരമാണ്. ടിവി സംപ്രേഷണം വരുന്നതോടെ സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ സ്വന്തമാക്കാന്‍ ക്ലബുകള്‍ക്കാകും. അവര്‍ക്ക് സെന്‍ട്രല്‍ പൂളില്‍നിന്ന് വരുമാനത്തിന്‍റെ ഒരു ഭാഗം ലഭിക്കും. ഈ ലീഗിലേക്ക് സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ടീമുകള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും വച്ചിട്ടുണ്ട്. ലീഗിലെ ടീമുകള്‍ക്ക് കൂടുതല്‍ ഏറ്റുമുട്ടാനുള്ള അവസരം ലഭിക്കും. ഇതിലൂടെ ഗോവയിലുള്ള ടീമുകള്‍ക്ക് ദേശീയ പ്രതിഭകളുടെ സംഘവുമായി ഏറ്റുമുട്ടാനുള്ള അവസരം ലഭിക്കും. ഗോവന്‍ ഫുട്‌ബോളിനെ നവീകരിക്കുകയെന്ന ലക്ഷ്യമാണ് തങ്ങളുടേതെന്ന് എഫ്‌സി ഗോവ സഹ ഉടമ അക്ഷയ് ടാണ്ടന്‍ പറയുന്നു.


സ്വന്തം ലീഗെന്ന ആശയം പൊടിതട്ടിയെടുത്ത് ബ്ലാസ്റ്റേഴ്‌സും

എഫ്‌സി ഗോവയുടെ പദ്ധതികളില്‍നിന്ന് ഒരുപടി മുകളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചിന്തിക്കുന്നത്. സ്വന്തമായൊരു ലീഗ് സംഘടിപ്പിക്കുകയെന്ന ആശയം പ്രാവര്‍ത്തികമാക്കാനാണ് അവരുടെ നീക്കം. െഎഎസ്എലിന്‍റെ മൂന്നാം സീസണില്‍ ഇത്തരമൊരു ആലോചന മാനേജ്‌മെന്‍റ് തലത്തില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സാന്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ അന്ന് ചര്‍ച്ചകള്‍ മുന്നോട്ടുപോയില്ല. ഇപ്പോള്‍ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി കരോളിസ് സ്‌കിന്‍കിസ് വന്നതോടെ ഈ നീക്കത്തിന് വേഗം കൂടിയിട്ടുണ്ട്.

കേരളത്തിലെ ക്ലബുകളെ ഉള്‍പ്പെടുത്തി രണ്ടോ മൂന്നോ മാസം നീളുന്ന ലീഗാണ് പരിഗണന. ബ്ലാസ്റ്റേഴ്‌സിന്‍റെ ടീമും ലീഗിലുണ്ടാകും. ഓഗസ്റ്റില്‍ തുടങ്ങി ഐഎസ്എല്‍ തുടങ്ങുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുമ്പേ അവസാനിപ്പിക്കുന്ന രീതിയിലാകും ലീഗ്. കളിക്കാര്‍ക്ക് കൂടുതല്‍ അവസരം, പ്രീ-സീസണിൽ താരങ്ങള്‍ക്ക് ആവശ്യത്തിന് പരിശീലനം എന്നതിനൊപ്പം സാമ്പത്തികലാഭവും ബ്ലാസ്റ്റേഴ്‌സിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.