യംഗ് നൈറ്റ്‌സ്
യംഗ് നൈറ്റ്‌സ്
Friday, October 2, 2020 12:00 AM IST
2018 ഫെബ്രുവരി മൂന്നിന് ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിനു പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ടു. സമര്‍ഥരുടെ വലിയൊരു സംഘംതന്നെയായിരുന്നു 2018ല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയത്. ഇവരില്‍ ചിലര്‍ ടെസ്റ്റും ഏകദിനവും കളിച്ച് തങ്ങളുടെ കഴിവ് തെളിയിക്കുകയും ചെയ്തു. ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നീ രണ്ടു തകര്‍പ്പന്‍ പേസര്‍മാരുടെ വരവുകൂടിയായിരുന്നു ഈ ലോകകപ്പ്. ഇരുവരും രാജസ്ഥാൻ റോയൽസിനെതിരെയുള്ള പ്രകടനത്തോടെ ഇന്ത്യൻ ടീമിന്‍റെ ഭാവിവാഗ്ദാനങ്ങളാണെന്നു വ്യക്തമാക്കിയിരിക്കുകയാണ്.

ഇരുവര്‍ക്കും മനോഹരമായ ടൂര്‍ണമെന്‍റായിരുന്നു അത്. ടൂര്‍ണമെന്‍റിലെ എല്ലാ മത്സരത്തിലും ഇരുവര്‍ക്കും മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിച്ചിരുന്നു. ഈ പ്രകടനം കണ്ട ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും പ്രശംസിക്കുകയും ചെയ്തു. അന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലവനായിരുന്ന സൗരവ് ഗാംഗുലി മാവിയെയും നാഗര്‍കോട്ടിയെയും നോട്ടമിട്ടുകൊള്ളാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോട് നിര്‍ദേശിക്കുകയും ചെയ്തു.

ലോകകപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ജേസന്‍ സാംഗയുടെ ഉള്‍പ്പെടെ നാഗര്‍കോട്ടി രണ്ടു വിക്കറ്റ് വീഴ്ത്തി. ആ മത്സരത്തില്‍ ഒരു വിക്കറ്റ് മാവിയും വീഴ്ത്തി. ലോകകപ്പ് ടൂര്‍ണമെന്‍റില്‍ ഇരുവരും ചേര്‍ന്ന് 18 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇരുവരും ഒരുമിച്ചു കളിച്ച അവസാനത്തെ ടൂര്‍ണമെന്‍റും ലോകകപ്പ് ഫൈനലായിരുന്നു.

2018ലെ ഐപിഎലിനായി 3.2 കോടി രൂപയ്ക്ക് നാഗര്‍കോട്ടിയെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കും മുമ്പ് രാജസ്ഥാനായി രണ്ട് ലിസ്റ്റ് എ മത്സരങ്ങളില്‍ മാത്രമേ ഇറങ്ങിയുള്ളൂ. എന്നാല്‍ പാദം പൊട്ടിയതിനെത്തുടര്‍ന്ന് നാഗര്‍കോട്ടിക്ക് ഐപിഎലില്‍ മത്സരങ്ങള്‍ നഷ്ടമായി. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പിനുള്ള ടീമില്‍നിന്നും പുറത്തായി. 2018ല്‍ തന്നെ മാവിയും കോൽക്കത്തയിലെത്തി. ഒമ്പത് മത്സരങ്ങള്‍ കളിച്ച താരം മെച്ചപ്പെട്ടുകൊണ്ടിരുന്നു. അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. 2019ല്‍ പരിക്കിനെത്തുടര്‍ന്ന് മാവിക്ക് ഐപിഎലില്‍ ഇറങ്ങാനായില്ല. 2019ന്‍റെ അവസാനം ക്രിക്കറ്റില്‍ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടും പ്രശ്‌നമായി.

2020 ഐപിഎല്‍ ടൂര്‍ണമെന്‍റ് കൊറോണ വൈറസ് മൂലം നീട്ടിവച്ചില്ലായിരുന്നെങ്കില്‍ ഇരുവര്‍ക്കും ഈ സീസണും നഷ്ടമായേനെ. എന്നാല്‍ ടൂര്‍ണമെന്‍റ് സെപ്റ്റംബറിലേക്കു മാറ്റിയതോടെ ഇരുവര്‍ക്കും ആരോഗ്യം വീണ്ടെടുത്ത് ക്രിക്കറ്റ് കളത്തില്‍ തിരിച്ചെത്താനായി. രാജസ്ഥാന്‍ റോയല്‍സിനെതിരേയുള്ള മത്സരശേഷം തങ്ങളോട് ടീം കാണിച്ച വിശ്വാസത്തിന് യുവതാരങ്ങള്‍ നന്ദിയറിയിക്കുകയും ചെയ്തു.


സെപ്റ്റംബര്‍ 26ന്- ദിവസക്കണക്കില്‍ പറഞ്ഞാല്‍ ലോകകപ്പ് ജയത്തിനുശേഷം 966 ദിവസങ്ങള്‍ക്കുശേഷം ഇരുവരും ഒരുമിച്ച് പ്രഫഷണല്‍ കിക്കറ്റ് കളത്തിലിറങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു ഇവരുടെ ആദ്യ മത്സരം. ഇവര്‍ക്കു വിക്കറ്റ് നേടാനായില്ലെങ്കിലും റണ്‍ വഴങ്ങുന്നതില്‍ പിശുക്കു കാണിച്ചു.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ബുധനാഴ്ച നടന്ന മത്സരത്തിലും ഇരുവരും ഒരുമിച്ചിറങ്ങി. ടീമിന്‍റെ 37 റണ്‍സിന്‍റ ആധികാരികജയത്തിന് ഇവരുടെ പങ്ക് വലുതായിരുന്നു. 174 റണ്‍സ് പ്രതിരോധിക്കാനായി, മാവി രണ്ടു പ്രധാന വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ സ്‌പെല്ലില്‍ തന്നെ അപകടകാരിയായ ജോസ് ബട്‌ലറെയും ഇന്‍ ഫോം ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെയും പുറത്താക്കി. ഒരോവറില്‍ റോബിന്‍ ഉത്തപ്പയെയും റിയന്‍ പരാഗിനെയും പുറത്താക്കി നാഗര്‍കോട്ടി മാവിക്ക് പിന്തുണ നല്‍കി. നാഗര്‍കോട്ടി നേടിയ വിക്കറ്റുകള്‍ക്ക് 2018 അണ്ടര്‍ 19 ലോകകപ്പിലെ താരങ്ങളുടെ ഒരുമിക്കലായിരുന്നു. മാവി, ഉത്തപ്പായുടെ ക്യാച്ചെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്‍, റിയാന്‍ പരാഗിനെയും പിടിച്ചു. മൂന്നു പേരും ഒരുമിച്ച് ടീം ആഗ്രഹിച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യന്‍ ടീമിലേക്കുള്ള വഴികള്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് മൂവരും നീങ്ങുന്നത്. കോല്‍ക്കത്ത ടീമില്‍ ശോഭനമായ ഭാവിയുമാണ് ഇവരെ കാത്തിരിക്കുന്നത്. ഗില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും പതിനൊന്നു പേരില്‍ സ്ഥാനം നേടാനായിട്ടില്ല. അണ്ടര്‍ 19 ലോകകപ്പില്‍ ഇവരുടെ ക്യാപ്റ്റനായിരുന്ന പൃഥ്വി ഷാ ടെസ്റ്റിലെ മികച്ച പ്രകടനംകൊണ്ട് ഇന്ത്യന്‍ ടീമിലെ ഭാവി വാഗ്ദാനമെന്ന് തെളിയിച്ചിട്ടുണ്ട്.

മാവിയും നാഗര്‍കോട്ടിയും 2020 ഐപിഎലില്‍ സ്ഥിരത പുലര്‍ത്തുന്ന പ്രകടനം നടത്തിക്കൊണ്ടിരുന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി അധികം വൈകാതെ തന്നെ ഇവര്‍ക്കായി തുറക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.