തോരാക്കണ്ണീരുമായി അർജന്‍റീന
തോരാക്കണ്ണീരുമായി അർജന്‍റീന
Friday, November 27, 2020 1:45 AM IST
ലോകത്തിനൊപ്പം വിതുന്പിത്തുടങ്ങിയ അർജന്‍റൈൻ തെരുവുകളിൽ ഇനിയും കണ്ണീർ തോർന്നിട്ടില്ല. ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണം സൃഷ്ടിച്ച ആഘാതത്തിൽനിന്ന് മുക്തമാകാതെയാണീ ജനത. മെഴുകുതിരികളും പൂക്കളുമായി പ്രിയ ഡിയേഗോയ്ക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനായി തെരുവുകളിലെല്ലാം ആളുകൾ കൂട്ടം ചേരുകയാണ്.

രാജ്യതലസ്ഥാനനഗരമായ ബുവാനോസ് ആരീസിന്‍റെ പ്രാന്തപ്രദേശത്തെ ലാനൂസിൽ മാറഡോണ ജനിച്ച ചെറിയൊരു വീടിനു മുന്നിലും കുറവല്ല ആൾക്കൂട്ടം. 1976ൽ ജൂണിയർ ടീമിലൂടെ ആ ഇതിഹാസ താരത്തെ പ്രഫഷണൽ ഫുട്ബോളിലേക്കു നയിച്ച ആദ്യകാല മത്സരങ്ങൾക്ക് ആതിഥ്യം വഹിച്ച ബൊക്കാ ജൂണിയർ ക്ലബ്ബിന്‍റെ സ്റ്റേഡിയത്തിലും ആരാധകർ ഏറെയുണ്ടായിരുന്നു.

“എനിക്കൊന്നും മനസിലാകുന്നില്ല. ഡിയേഗോയ്ക്ക് ഒരിക്കലും മരണമില്ല. ഒരുപക്ഷേ ഡിയേഗോ എന്ന കെട്ടുകഥ പിറവികൊണ്ടതാകാം ഇന്നലെ” -മാറഡോണയുടെ പേര് ആലേഖനം ചെയ്ത സ്റ്റേഡിയത്തിനു സമീപം നിന്നു ഡാന്‍റെ ലോപ്പസ് എന്ന ഡോക്ടർ നിറമിഴികളോടെ വിലപിക്കുന്നു.

“ അർജന്‍റീന എന്നാൽ ലോകത്തിനു മുന്നിൽ ഡിയേഗോ ആയിരുന്നു. അദ്ദേഹം ഞങ്ങളെ ആനന്ദഭരിതരാക്കി. അതിലേറെ ആഹ്ലാദം തിരിച്ചുനൽകാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല” അർജന്‍റൈൻ പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ് വിതുന്പി. മൂന്നുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച പ്രസിഡന്‍റ് സംസ്കാരച്ചടങ്ങുകൾക്ക് പ്രസിഡന്‍ഷ്യൽ പാലസ് വിട്ടുനൽകുകയും ചെയ്തു.


പരിശീലകനായി യാത്രയായി

കളിക്കളത്തിലെ മാന്ത്രികനായ മാറഡോണ കളിക്കളത്തോട് അടുത്തുനിൽക്കെയാണ് അറുപതാം വയസിൽ ഇഹലോകവാസം വെടിഞ്ഞത്. ബുവാനോസ് ആരീസിനടത്തുള്ള ലാ പ്ലാറ്റയിലെ ജിംനാസ്യ ഡി ലാ പ്ലാറ്റയുടെ നിലവിലെ പരിശീലകനായിരുന്നു മാറഡോണ. കഴിഞ്ഞ വർഷമാണ് മാറഡോണ ക്ലബ്ബിന്‍റെ പരിശീലക സ്ഥാനത്ത് എത്തിയത്. 2008ൽ അർജന്‍റീനയുടെ ദേശീയ പരിശീലക വേഷമണിഞ്ഞ മാറഡോണയുടെ ശിക്ഷണത്തിലായിരുന്നു ലയണൽ മെസിയും സംഘവും 2010 ദക്ഷിണാഫ്രിക്കൻ ഫിഫ ലോകകപ്പ് കളിച്ചത്. 1994 മുതൽ പരിശീലകനായ മാറഡോണ ഏഴ് ക്ലബ്ബുകളിൽ പ്രവർത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.